തീരുമാനത്തിൽ മാറ്റമില്ല; ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു : ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ ആഗസ്റ്റ് അഞ്ചുമുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്.

കര്‍ണാടകയിലെ നാല് പൊതു ഗതാഗത കോർപറേഷനുകളായ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആര്‍.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എന്‍.ഡബ്ല്യു.കെ ആര്‍.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആര്‍.ടി.സി), ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) എന്നിവ പണിമുടക്കിനെ സംയുക്തമായി പിന്തുണക്കും.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് സംസ്ഥാന ഗതാഗത കോർപറേഷന്‍ യൂനിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി അഭിപ്രയപ്പെട്ടു.

തടഞ്ഞുവെച്ച 38 മാസത്തെ ശമ്പളം നല്‍കുക, 2024 മുതലുള്ള ശമ്പള പരിഷ്‍കരണം, സ്റ്റാഫ് അലവൻസ് വർധിപ്പിക്കുക, മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

അതെസമയം പണിമുടക്ക് തടയുന്നതിൻ്റെ ഭാഗമായി പണിമുടക്കിൽ പങ്കെടുക്കുന്നവർക്കെതിരെ അവശ്യ സേവന പരിപാലന നിയമം (എസ്മ) ചുമത്തുമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts