ബെംഗളൂരു: കലബുറഗി ജില്ലയിലെ ആലണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കോറല്ലി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അഫ്‌സൽപൂർ താലൂക്കിലെ 14 വയസ്സുള്ള പെൺകുട്ടി കൊറല്ലി ഗ്രാമത്തിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദീപാവലി അവധിക്കുശേഷം ചൊവ്വാഴ്ചയാണ് പെൺകുട്ടി സ്വന്തം വീട്ടിൽനിന്ന് ബന്ധുവീട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി ഉച്ചയ്ക്ക് ശേഷം പുറത്തേക്ക് പോയി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കരിമ്പ് തോട്ടത്തിലാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ച ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും…
Read MoreTag: dead
ബെംഗളൂരു-മൈസൂരു ഹൈവേയിൽ എട്ടുവയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തി
ബെംഗളൂരു: അമിതവേഗതയിൽ വന്ന വാഹനമിടിച്ച് മറ്റൊരു പുള്ളിപ്പുലി ചത്തതോടെ ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ മൃഗങ്ങളെ രക്ഷിക്കാൻ അണ്ടർപാസുകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണം പാഴായതായി റിപ്പോർട്ടുകൾ. രാമനഗരയെ ബന്ധിപ്പിക്കുന്ന കെമ്പനഹള്ളിയിലെ ദേശീയപാതയിലാണ് എട്ടുവയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ വഴിയാത്രക്കാരാണ് മൃഗത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, പുലർച്ചെ മൂന്ന് മണിയോടെ അമിതവേഗതയിൽ വന്ന നാലുചക്രവാഹനത്തിൽ നിന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഭാഗത്ത് ഇത്തരത്തിൽ മൂന്നാമത്തെ സംഭവവും പുതുതായി നിർമ്മിച്ച ഹൈവേ…
Read Moreസംസ്ഥാനത്ത് ത്വക്ക് രോഗം ബാധിച്ച് ചത്തത് 2,070 കന്നുകാലികൾ
ബെംഗളൂരു: സംസ്ഥാനത്തുടനീളം കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർ ശ്രമിക്കുമ്പോഴും പുതിയ വെല്ലുവിളി നേരിടുകയാണ്. കന്നുകാലികളിൽ ത്വക്ക് രോഗം പടരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 28 ജില്ലകളിലായി 46,000 കന്നുകാലികളെ ഈ രോഗം ബാധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കർണാടകയിൽ 2,070 കന്നുകാലികൾ ചത്തു. രോഗം ബാധിച്ച കന്നുകാലികളുടെ ചർമ്മത്തിൽ മുമ്പത്തെപ്പോലെ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല, പകരം ശ്വാസകോശത്തിലേക്കും വയറിലേക്കും പടരുന്നു എന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. മഹാരാഷ്ട്രയ്ക്കും രാജസ്ഥാനിനും ശേഷം രോഗം അതിവേഗം പടരുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കർണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മൃഗസംരക്ഷണ വകുപ്പ്…
Read Moreകാണാതായ പത്തുവയസുകാരിയുടെ മൃതദേഹം ചെളിക്കുണ്ടിൽ കണ്ടെത്തി
ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം അന്നുതന്നെ മണ്ഡ്യയിലെ മളവള്ളി ടൗണിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ചെളിക്കുണ്ടിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷ് കുമാർ അശ്വിനി എന്നീ ദമ്പദികളുടെ മകളായ ദിവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചു. ട്യൂഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി രാവിലെ 11 മണിയോടെ ദിവ്യ വീട്ടിൽ നിന്ന് പോയിരുന്നുവെങ്കിലും ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയില്ല. തുടർന്ന് മകൾ എവിടെയാണെന്ന് അറിയാത്തതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ തുടങ്ങി.…
Read Moreപി ജി ഹോസ്റ്റൽ കുളിമുറിയിൽ എഴുത്തുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു; പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 24 കാരനെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്തംബർ 19 നായിരുന്നു സംഭവം. സെപ്തംബർ 16ന് വൈകുന്നേരത്തോടെ അനിൽകുമാർ മരിച്ചിരിക്കുന്നാതായിട്ടാണ് പോലീസ് സംശയിക്കുന്നത്. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എച്ച്.ടി സോമശേഖർ ഗോവിന്ദരാജനഗർ പോലീസിൽ പരാതി നൽകി. കുളിമുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് വരെ പിജി അക്കോമഡേഷന്റെ ചുമതലയുള്ള വ്യക്തിയും മറ്റ് താമസക്കാരും മരണം ശ്രദ്ധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സോമശേഖർ കണ്ടെത്തി. എഴുത്തുകാരനായ ശിവമോഗ സ്വദേശി കുമാർ ദാസറഹള്ളിയിലെ വിനായക പിജിയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.…
Read Moreവിഗ്രഹ നിമജ്ജനത്തിനിടെ 4 യുവാക്കള്‍ യമുനയില്‍ മുങ്ങിമരിച്ചു
ഡൽഹി: യമുനാ നദിയില്‍ കൃഷ്ണ വിഗ്രഹം നിമജ്ജനം ചെയ്തുള്ള പൂജയ്ക്കിടെ നാല് യുവാക്കള്‍ മുങ്ങിമരിച്ചു.നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമത്തിലുള്ള യുവാക്കളാണ് മരിച്ചത്. ഇന്നലെ ഡിഎന്‍ഡി ഫ്ളൈയോവര്‍ മേഖലയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. നിമജ്ജനത്തിന് ശേഷം വിഗ്രഹം നദിയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് നദിയിലിറങ്ങിയ അഞ്ച് യുവാക്കളില്‍ നാല് പേര് മുങ്ങിത്താഴുകയായിരുന്നു. നാല് മൃതദേഹങ്ങളും കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും പോലീസ് അറിയിച്ചു.
Read Moreകാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ് 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ്…
Read Moreബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഹെഡിയാല സബ് ഡിവിഷനിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. എൻ ബേഗുരു ഫോറസ്റ്റ് റേഞ്ചിലെ ചൗഡല്ലി ബീറ്റിലെ ബൈരിഗധേ പിഞ്ചിംഗിൽ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന കടുവാ സങ്കേതം ജീവനക്കാർ കണ്ടെടുത്തത്. ഉടൻ തന്നെ അധികൃതർ ഉന്നതരെ വിവരം അറിയിച്ചു. മൈസൂർ സിസിഎഫ് മാലതി പ്രിയ, ബിടിആർ ഡയറക്ടർ പി രമേഷ് കുമാർ, എൻടിസിഎ പ്രതിനിധി പ്രസന്ന, വൈൽഡ് ലൈഫ് വെറ്റ് എന്നിവർ സ്ഥലത്തെത്തി എൻടിസിഎ മാർഗനിർദേശപ്രകാരം കടുവക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തിലാകാം കടുവക്കുട്ടി മരണമടഞ്ഞതെന്നാണ് അധികൃതർ…
Read Moreകനത്ത മഴയിൽ ഒലിച്ചുപോയ യുവാവിന്റെ മൃതദേഹം 34 മണിക്കൂറിന് ശേഷം കണ്ടെത്തി
ബെംഗളൂരു: 34 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിവിൽ എഞ്ചിനീയർ മിഥുൻ കുമാറിന്റെ (28) മൃതദേഹം ഞായറാഴ്ച രാവിലെ കെആർ പുരത്തെ തുറന്ന ഓടയിൽ നിന്ന് പുറത്തെടുത്തു. കെആർ പുരത്തെ ഗായത്രി ലേഔട്ടിൽ താമസിക്കുന്ന മിഥുൻ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള സ്റ്റോം വാട്ടർ ഡ്രെയിനിലേക്ക് (എസ്‌ഡബ്ല്യുഡി) ഒലിച്ചുപോയത്. വെള്ളിയാഴ്ച രാത്രി ജാഗ്രതാ നിർദേശം ലഭിച്ചയുടൻ മൃതദേഹം തിരച്ചിൽ നടത്താൻ 50 എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘത്തെ വിന്യസിച്ചിരുന്നു തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ…
Read Moreറായ്ച്ചൂർ ജലമലിനീകരണം: മരണസംഖ്യ നാലായി
ബെംഗളൂരു: മലിനമായ കുടിവെള്ളം കുടിച്ചുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ടൗണിലെ ആൻഡ്രൂണി കില്ലയിലെ 50കാരൻ ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഇതോടെ റായ്ച്ചൂരിൽ മലിനജലം കുടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. മൂന്ന് ദിവസം മുമ്പ് മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾ കരീമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ, മലിനജലം ഉപയോഗിച്ചുള്ള മരണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയുടെ ഭാഗമായ മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ അർച്ചന ബുധനാഴ്ച ദുരിതബാധിത വാർഡുകൾ സന്ദർശിച്ചു. ജലശുദ്ധീകരണ പ്ലാന്റ് നവീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളോടും…
Read More