വീണ്ടും കടുവ ഭീതിയിൽ വയനാട് 

വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്. പുല്‍പ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മനസിലാക്കിയത്. കഴിഞ്ഞ രാത്രിയാണ് സംഭവം. എസ്റ്റേറ്റിന് സമീപം രണ്ട് കടുവകള്‍ ഉണ്ടായിരുന്നതായി കാർ യാത്രക്കാർ പറയുന്നുണ്ട്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു. കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് വയനാട് വടാനക്കവലയില്‍ നിന്നും കടുവയെ കെണിവച്ച്‌ പിടിച്ച്‌ തൃശൂർ മൃഗശാലയിലേക്ക് മാറ്റിയത്. പല്ലുകള്‍ നഷ്ടമായി ഇരപിടിക്കാൻ കഴിയാതായ…

Read More

മൈസൂരു, കോഴിക്കോട്-കൊല്ലേഗൽ റൂട്ടിൽ കാറിടിച്ച് കടുവ ചത്തു

ബെംഗളൂരു: മൈസൂരുവിലെ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്നരവയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് ഡെപ്യൂട്ടി വനം കൺസർവേറ്റർ ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ സമീപത്തെ കാട്ടുപ്രദേശത്ത് ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അവയിലൊന്നാകും കാറിടിച്ച് ചത്തത് എന്നാവുമെന്ന് വനം കൺസർവേറ്റർ പറഞ്ഞു. കാറും കാർ ഓടിച്ചിരുന്നയാളെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

Read More

കടുവയുടെ ആക്രമണം വീണ്ടും; മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ബെംഗളൂരു: ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്. ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും…

Read More

ബന്ദിപ്പൂരിൽ പരിക്കേറ്റ കടുവ ചത്തു 

ബംഗളൂരു: കടുവകൾ തമ്മിലുള്ള പൊരിനിടെ ഗുരുതര പരിക്കേറ്റ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ചത്തു. പരിക്കിനെ തുടർന്ന് വേട്ടയാടാൻ കഴിയാനാകാതെ ഭക്ഷണം ലഭിക്കാതെയാണ് മരണം. ഏകദേശം മൂന്നു വയസ്സ് വരുന്ന കടുവയെ മദ്ദൂർ റേഞ്ചിലെ കൃഷിയിടമായ മദ്ദൂർ കോളനി ഭാഗത്താണ് ചത്തനിലയിൽ കണ്ടത്. ബന്ദിപ്പൂരിൽ കടുവയെ രാവിലെ അവശനിലയിൽ കണ്ടത്തിയെങ്കിലും വൈകിയാണ് മൈസൂരു മൃഗശാലയിലെ റെസ്‌ക്യൂ സെന്റെറിലേക്ക് മാറ്റാൻ ശ്രമിച്ചത്. വനംവകുപ്പ് അധികൃതരുടെ മേലെ നോട്ടത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം കാട്ടിൽ സംസ്കരിച്ചു.

Read More

ഭീതിക്കൊടുവിൽ പിടിയിലായ പുലി വെടിയേറ്റ് ചത്തു 

ബെംഗളൂരു: പുലിയുടെ ആക്രമണത്തിനിടെ പുള്ളിപ്പുലി വെടിയേറ്റു ചത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് പൊതുജനങ്ങളിൽ ഭീതി സൃഷ്ടിച്ച പുള്ളിപ്പുലിയെ വനപാലകരുടെ ഓപ്പറേഷനിൽ വെടിവച്ചു കൊന്നു. മൂന്നു ദിവസത്തെ ഓപ്പറേഷനു ശേഷം ബുധനാഴ്ചയാണ് ബൊമ്മനഹള്ളിക്ക് സമീപം കുഡ്‌ലുഗേറ്റിന് സമീപം പുലിയെ പിടികൂടിയത്. പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരും മൃഗഡോക്ടറും ഉൾപ്പെടെ മൂന്നുപേർക്ക് പുള്ളിപ്പുലി ആക്രമണത്തിൽ പരിക്കേറ്റു. പുലി ആക്രമിച്ചപ്പോൾ ഒരു ഗാർഡ് സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയും പുലിയുടെ കഴുത്തിന് പരിക്കേൽക്കുകയും ആയിരുന്നു. പുലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ചികിത്സ ഫലം കണ്ടില്ലെന്ന്…

Read More

കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

 ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Read More

മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതായി കരുതുന്ന കടുവ പിടിയിൽ 

ബെംഗളൂരു: മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തതായി കരുതുന്ന കടുവയെ മൈസൂരുവിൽ പിടികൂടി. എച്ച് ഡി കോട്ട താലൂക്കിൽ ചൊവ്വാഴ്ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആൺകടുവയെ പിടികൂടിയത്. നാഗർഹോലെ ടൈഗർ റിസർവിലെ മെതിക്കുപ്പെ വന്യജീവി റെഞ്ചിൽ ഉൾപ്പെടുന്ന കല്ലഹട്ടി ഗ്രാമത്തിലാണ് എട്ടുവയസ്സുള്ള ചരൺ നായക്കിനെ കടുവ കൊന്നത്. സെപ്റ്റംബർ 4ന് മാതാപിതാക്കളോടൊപ്പം കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. കടുവ കടിച്ചെടുത്ത് കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അൽപം അകലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇത് ഗ്രാമവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.…

Read More

മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ എട്ട് വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മൈസൂരിലെ എച്ച്.ഡി.കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ പ്രദേശത്തെ ആൺകുട്ടിയെ കടുവ കടിച്ചുകൊന്നു. കൃഷ്ണനായകിന്റെയും മധുബായിയുടെയും മകൻ എട്ടു വയസുകാരൻ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കൃഷിയിടത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രണ്ടാംക്ലാസ് വിദ്യാർത്ഥിയായ ചരൺ കായികമേളയായതിനാൽ സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ മുളകുപറിക്കുന്നതിനിടെ ചരണിനു നേർക്ക് കടുവ ചാടിവീണ് സമീപത്തെ കുറ്റിച്ചെടികൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്.  കുട്ടിയുടെ കരച്ചിൽകെട്ട് മാതാപിതാക്കൾ ഓടിയെത്തി കടുവയെ ഓടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വന്യജീവികളിൽ നിന്ന് നാട്ടുകാരെ…

Read More

42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു : ശിവമോഗയിൽ 42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് സംശയം. ബിക്കോനഹള്ളി സ്വദേശി യശോദാമ്മയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ പോയ യശോദാമ്മ വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിനും പുറത്തും മാരകമായ മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മുറിവുകൾ കണ്ടിട്ട് പുലി ആക്രമിച്ചതാണെന്നാണ് സൂചനയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ആക്രമണമുണ്ടായതായി സംശയമുയർന്നതോടെ ബിക്കോനഹള്ളി ഗ്രാമവാസികൾ ഭീതിയിലായി. വന്യമൃഗങ്ങളുടെ ശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു.

Read More

ആറു വയസുകാരിയെ പുലി കടച്ചു കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്. സംഭവത്തിൽ  വനം മന്ത്രി ഈശ്വർ…

Read More
Click Here to Follow Us