ബെംഗളൂരു: ഗൂഡല്ലൂർ തെപ്പേക്കാട്ട് ആദിവാസിവീട്ടമ്മയെ കടുവ കൊന്നു. പകൽ സമയം ജോലിക്കുപോയ ആനൈപ്പാടി കോളനിയിലെ കേത്തന്റെ ഭാര്യ മാതി (മാരി-63) യെയാണ് കൊന്നത്. ഗൂഡല്ലൂർ മസിനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലെ തെപ്പേക്കാട്ട് ആനവളർത്തുകേന്ദ്രത്തിനടുത്തുള്ള പ്രദേശത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെപ്പേക്കാട്ടിന് സമീപത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പതിവുപോലെ കൂലിപ്പണിക്ക് പോയതായിരുന്നു മാതിയെ രാത്രി കഴിഞ്ഞും തിരിച്ചുവരാത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കടുവ മാതിയെ ഏറെദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷം ഭക്ഷിച്ച് ശേഷം അവിടെ ഉപേക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ…
Read MoreTag: tiger
മൈസൂരുവിൽ പുലി വലയിലായി
ബെംഗളൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനം വകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു.…
Read Moreസംസ്ഥാനത്തെ കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധന
ബെംഗളൂരു : സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധയുണ്ടായതായി വനംവകുപ്പ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ബന്ദിപ്പുർ വനമേഖലയിൽമാത്രം 10 ശതമാനം വർധനയാണുണ്ടായത്. 2020-ലാണ് കണക്കെടുപ്പ് ആരംഭിച്ചത് ആ വിവരങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ.ടി.സി.എ.) 2018-ലെ കണക്കനുസരിച്ച് 524 കടുവകൾ സംസ്ഥാനത്തുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാലിപ്പോൾ 650-നും 700-നും ഇടയിൽ കടുവകൾ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ രണ്ടുവർഷമായി കടുവകൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വ്യാപകമായത് ഇവയുടെ എണ്ണം കൂടുന്നതിന്റെ ലക്ഷണമായും വനംവകുപ്പ് വിലയിരുത്തുന്നു. എച്ച്.ഡി. കോട്ടയ്ക്ക് സമീപം കഴിഞ്ഞ ഞായറാഴ്ച വിറക്…
Read Moreപുള്ളിപ്പുലികൾക്കും കടുവകൾക്കും പുനരധിവാസ കേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതി
ബെംഗളൂരു: സംഘർഷ മേഖലകളിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലികൾക്കും കടുവകൾക്കും ഒന്നിലധികം പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കർണാടക വനംവകുപ്പ് പദ്ധതിയിടുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സൗകര്യങ്ങൾ വകുപ്പ് പഠിക്കുന്നുണ്ട്, കേന്ദ്രങ്ങൾക്കായുള്ള അന്തിമ നിർദ്ദേശം ഉടൻ സർക്കാരിന് സമർപ്പിക്കും. മൃഗങ്ങൾക്ക് പരിചരണവും ദീർഘകാല പുനരധിവാസവും നൽകുകയെന്ന ലക്ഷ്യത്തോടെ 200 മുതൽ 250 വരെ പുള്ളിപ്പുലികളെ പാർപ്പിക്കാൻ ശേഷിയുള്ള നിരവധി പുള്ളിപ്പുലി സങ്കേതങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. പുള്ളിപ്പുലി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പിടികൂടിയ പുള്ളിപ്പുലികളെ മാറ്റിസ്ഥാപിക്കുന്ന രീതി ഉപേക്ഷിക്കാനുമുള്ള കൺസർവേഷൻ ബയോളജിസ്റ്റ് സഞ്ജയ് ഗുബ്ബിയുടെ ആഹ്വാനത്തെ തുടർന്നാണ്…
Read Moreനരഭോജികളായ പുലിയെയും കടുവയെയും വെടിവെക്കാൻ ഉത്തരവ്
ബെംഗളൂരു : മൈസൂരു ജില്ലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ പുള്ളിപ്പുലിയെയും കടുവയെയും പിടികൂടാൻ തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര നരഭോജികളായ പുലിയെയും കടുവയെയും വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിച്ചാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. 2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നുമാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി. കോട്ട താലൂക്കുകളിലായി കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്ന (22), സ്കൂൾവിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു…
Read Moreനന്ദിഹിൽസിന് സമീപം പുലി ഇറങ്ങിയാതായി സംശയം
ബെംഗളൂരു: നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തെങ്കിലും കെണിയില്‍ കുടുങ്ങാതെ പുലി. വെള്ളിയാഴ്ച രാവിലെ ചത്ത മാനിനെ കണ്ടെത്തിയ കനകപുരറോഡ് കൊടിപാളയയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെത്തിയില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുമ്പളഗോഡു, കേങ്കേരി, ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹില്‍സിന് സമീപത്തെ ചെന്നപുരയിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
Read Moreപുലി പേടി ഒഴിയാതെ തെക്കൻ ബെംഗളൂരു
ബെംഗളൂരു: തെക്കൻ ബംഗളൂരുരുവിൽ ബനശങ്കരി ആറാം സ്റ്റേജിനു സമീപം സോമപുരയിൽ പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ടതോടെ പ്രദേശം പുലിഭീതിയിൽ. നഗരപ്രാന്തത്തിലെ സംരക്ഷിത വനപ്രദേശമായ തുറഹള്ളിയുടെ സമീപപ്രദേശമാണ് സോമപുര. ഇവിടെ അടുത്ത കാലങ്ങളിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പശുക്കുട്ടി കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ബനശങ്കരി ആറാം സ്റ്റേജിലെ ചില ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമീപപ്രദേശങ്ങളിൽ ഒഴിഞ്ഞ ഇടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.നഗരങ്ങളുൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിൽ പുലിയുടെ സാന്നിധ്യം കർണാടകയിൽ പതിവായിരിക്കുകയാണ്. മൈസൂരു…
Read Moreവൃന്ദാവൻ ഉദ്യാനം അനിശ്ചിത കാലത്തേക്ക് അടച്ചു
ബെംഗളൂരു: പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ കർണാടക ശ്രീരംഗപട്ടണത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായി മൂന്നുദിവസങ്ങളിൽ ഉദ്യാനത്തിൽ പുലിയെത്തി. പുലിയെ ആദ്യം കണ്ടദിവസംമുതൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടത്തുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഒന്നിലധികം പുലികൾ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ്…
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിൽ എട്ടുവയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തി
ബെംഗളൂരു: അമിതവേഗതയിൽ വന്ന വാഹനമിടിച്ച് മറ്റൊരു പുള്ളിപ്പുലി ചത്തതോടെ ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിൽ മൃഗങ്ങളെ രക്ഷിക്കാൻ അണ്ടർപാസുകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണം പാഴായതായി റിപ്പോർട്ടുകൾ. രാമനഗരയെ ബന്ധിപ്പിക്കുന്ന കെമ്പനഹള്ളിയിലെ ദേശീയപാതയിലാണ് എട്ടുവയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ വഴിയാത്രക്കാരാണ് മൃഗത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, പുലർച്ചെ മൂന്ന് മണിയോടെ അമിതവേഗതയിൽ വന്ന നാലുചക്രവാഹനത്തിൽ നിന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഭാഗത്ത് ഇത്തരത്തിൽ മൂന്നാമത്തെ സംഭവവും പുതുതായി നിർമ്മിച്ച ഹൈവേ…
Read More50 അംഗ വനംവകുപ്പ് സംഘം കടുവയെ പിടികൂടി
ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടകിലെ മാൽദാരെയിൽ നിരവധി കന്നുകാലികളെ കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വിജയകരമായി പിടികൂടി. 13 വയസ്സുള്ള ആൺകടുവയെ ശാന്തമാക്കിയ ശേഷമാണ് പിടികൂടിയത്. ദുബാരെയിൽ നിന്നുള്ള മെരുക്കിയ ഈശ്വര, അഞ്ജന, ലക്ഷ്മണൻ, ഇന്ദ്രൻ എന്നീ നാല് ആനകളുടെ സഹായത്തോടെയാണ് കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചത്. കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ കഴിഞ്ഞ 10 ദിവസമായി നടന്നു വരികയാണെന്ന് മടിക്കേരി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പൂവയ്യ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് മാൽദാരെ, ബഡഗ ബനംഗല, മർഗോളി, കല്ലല്ല…
Read More