വീണ്ടും കടുവ ഭീതിയിൽ വയനാട് 

വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്.

പുല്‍പ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്.

കാർ യാത്രികരാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മനസിലാക്കിയത്.

കഴിഞ്ഞ രാത്രിയാണ് സംഭവം.

എസ്റ്റേറ്റിന് സമീപം രണ്ട് കടുവകള്‍ ഉണ്ടായിരുന്നതായി കാർ യാത്രക്കാർ പറയുന്നുണ്ട്.

സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.

കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് വയനാട് വടാനക്കവലയില്‍ നിന്നും കടുവയെ കെണിവച്ച്‌ പിടിച്ച്‌ തൃശൂർ മൃഗശാലയിലേക്ക് മാറ്റിയത്.

പല്ലുകള്‍ നഷ്ടമായി ഇരപിടിക്കാൻ കഴിയാതായ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

ഒരു മാസത്തോളം മുള്ളൻകൊല്ലി, പുല്പള്ളി പഞ്ചായത്തുകളില്‍ നിരവധി വളർത്തു മൃഗങ്ങളെ കൊന്ന കടുവയെയാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts