ഭീതിക്കൊടുവിൽ പിടിയിലായ പുലി വെടിയേറ്റ് ചത്തു 

ബെംഗളൂരു: പുലിയുടെ ആക്രമണത്തിനിടെ പുള്ളിപ്പുലി വെടിയേറ്റു ചത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് പൊതുജനങ്ങളിൽ ഭീതി സൃഷ്ടിച്ച പുള്ളിപ്പുലിയെ വനപാലകരുടെ ഓപ്പറേഷനിൽ വെടിവച്ചു കൊന്നു.

മൂന്നു ദിവസത്തെ ഓപ്പറേഷനു ശേഷം ബുധനാഴ്ചയാണ് ബൊമ്മനഹള്ളിക്ക് സമീപം കുഡ്‌ലുഗേറ്റിന് സമീപം പുലിയെ പിടികൂടിയത്.

പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരും മൃഗഡോക്ടറും ഉൾപ്പെടെ മൂന്നുപേർക്ക് പുള്ളിപ്പുലി ആക്രമണത്തിൽ പരിക്കേറ്റു.

  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം

പുലി ആക്രമിച്ചപ്പോൾ ഒരു ഗാർഡ് സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയും പുലിയുടെ കഴുത്തിന് പരിക്കേൽക്കുകയും ആയിരുന്നു.

പുലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ചികിത്സ ഫലം കണ്ടില്ലെന്ന് അധികൃതർ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ വെറ്ററിനറി ഡോക്ടർ കിരണിനെയും മറ്റൊരു ജീവനക്കാരനെയും പുള്ളിപ്പുലി ആക്രമിച്ചതായി പുള്ളിപ്പുലി ഓപ്പറേഷനെ കുറിച്ച് വിവരം നൽകിയ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ എസ്എസ് ലിംഗരാജ പറഞ്ഞു.

ഇതോടെ ഇരുവർക്കും സാരമായി പരിക്കേറ്റു. ഇതിനിടെ മറ്റൊരു ജീവനക്കാരനെ പുലി ആക്രമിക്കുകയും സ്വയം പ്രതിരോധത്തിനായി ഇയാൾ വെടിയുതിർക്കുകയും ചെയ്തു.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

ഉടൻ തന്നെ പുലിയെ ബന്നാർഗട്ടയിലേക്ക് ചികിത്സയ്ക്ക് അയച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
[masterslider id="10"]

Related posts

Click Here to Follow Us