ബെംഗളൂരു : വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരായി ചുമത്തിയിരുന്ന ബാലത്സംഗക്കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്. ‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കിൽ അഞ്ച് വർഷം. ഇത്രയും വർഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവർ ബന്ധത്തിൽ തുടരുന്നതായി കരുതാനാവില്ല,ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്), 376 (ബലാത്സംഗക്കുറ്റം) എന്നിവ നിലനിൽക്കില്ല’ ഹൈക്കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ബലത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നൽകിയ…
Read MoreTag: RAPE
നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികൾ കസ്റ്റഡിയിൽ. ഇക്കഴിഞ്ഞ 18 ന് ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഴ്സിംഗ് പഠനം നടത്തുന്ന പെൺകുട്ടിയുടെ സഹപാഠികളും സുഹൃത്തുക്കളുമായ രണ്ടുപേരാണ് പ്രതികൾ. ഇവരിലൊരാൾ ഗോവിന്ദപുരം ബൈപ്പാസിനരികിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇവിടെ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ വീട്ടിൽ പോയ സമയത്ത് രണ്ടാം പ്രതിയെ എറണാകുളത്തു നിന്നും വിളിച്ചുവരുത്തി. തുടർന്നാണ് ഇവർ പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിച്ചത്. പെൺകുട്ടിക്ക് ലഹരി പാനീയം നൽകി ഇരുവരും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന്…
Read Moreമൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഡല്‍ഹി: മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫത്തെപൂര്‍ ബേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാംനിവാസ് പനിക, ശക്തിമാന്‍സിങ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് അടുത്തുള്ള ഒരു കാട്ടിനടുത്തുകൂടി കുട്ടി നടന്നുപോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച കുട്ടിയിപ്പോള്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreഅമ്മയുടെ കാമുകന്‍ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ബെംഗളൂരു : സംസ്ഥാനത്ത് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിര്‍മാണശാലയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവുമായി ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.…
Read Moreമാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : വിജയപുരയിൽ മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആസാദ് അഹമ്മദ് സമദാര, ഉമർ ഫാറൂഖ്, രാഹിൽ എന്നിവരെ വിജയപുര പോലീസ് അറസ്റ്റുചെയ്തത്. വിജയപുര ബസ്‌സ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ബൈക്കിൽ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് രാഹിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ടുപേർ ഇതിന് സഹായം ചെയ്തുകൊടുക്കുകയും ചെയ്തു.
Read Moreപെൺവാണിഭ സംഘത്തിൽ നിന്നും മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: ബംഗാളിൽ നിന്നുള്ള ഒരാളുൾപ്പെടെ മൂന്ന് സ്ത്രീകളെ പെൺവാണിഭ സംഘത്തിൽ നിന്നും സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ മറ്റ് രണ്ട് സ്ത്രീകൾ യഥാക്രമം മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് സംഭവസ്ഥലത്ത് നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയുകയും ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് സരസ്വതിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ലോഡ്ജ് റെയ്ഡിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ ഇവരുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്ന് പോലീസ്.
Read Moreമലയാളി യുവതിയെ ബലത്സംഗം ചെയ്ത ടാക്സി ഡ്രൈവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലം
ബെംഗളൂരു : ഇലക്‌ട്രോണിക് സിറ്റിയിൽ മലയാളിയായ ഇരുപത്തി മൂന്നുകാരിയെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി പോലീസ്. ഡ്രൈവറെ ഈ വർഷം ആദ്യം ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്. ബിഹാർ സ്വദേശിയായ ഷിഹാബുദീൻ എന്ന പ്രതി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ക്രിമിനൽ റെക്കോർഡ് റാപിഡോയുടെ വേരിഫിക്കേഷൻ നടപടിയെ കുറിച്ച് സംശയം നിഴലിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി 2019 മുതലാണ് റാപിഡോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത്. ഒരു തർക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ…
Read Moreസ്‌കൂൾ ബസിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവർ പിടിയിൽ
ബെംഗളൂരു: പശ്ചിമ ബെംഗളൂരുവിലെ നയന്ദഹള്ളിക്ക് സമീപം സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ മൂന്ന് കുട്ടികളുടെ അമ്മയെ വാഹനത്തിനുള്ളിൽ ബലാത്സംഗം ചെയ്തു. പ്രതി നായണ്ടഹള്ളി സ്വദേശി ശിവകുമാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തെ അതിജീവിച്ച നാഗരഭാവിയിൽ താമസിക്കുന്ന യുവതി മറ്റൊരു സ്വകാര്യ സ്‌കൂളിൽ പ്യൂൺ ആയി ജോലി ചെതിരുന്നു. ജോലി കഴിഞ്ഞ് നായണ്ടഹള്ളി ജംക്‌ഷനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന യുവതി ശിവകുമാർ ഓടിച്ചിരുന്ന സ്വകാര്യ സ്‌കൂൾ ബസ് മുന്നിലൂടെ പോകുകയായിരുന്നു. മറ്റൊരു ബസ് നിർത്തുന്നതിനായി കൈ കാണിച്ച യുവതിയുടെ മുന്നിലേക്ക് ശിവകുമാർ ബസ് നിർത്തി…
Read Moreപ്രതിയുടെ കാമുകിയും അതേ വീട്ടിൽ ഉണ്ടായിരുന്നു; മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്;
ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ഇലക്‌ട്രോണിക് സിറ്റിയിലെ വീട്ടിൽ വെച്ച് 22 കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു ബൈക്ക് ടാക്സി റൈഡറും 23 കാരനായ സുഹൃത്തും അറസ്റ്റിലായി. പ്രതികൾ ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്ന ബൈക്ക് ടാക്സി റൈഡറുടെ കാമുകിയെയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നാരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തിലേറെയായി ബെംഗളൂരുവിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ ഷഹാബുദ്ദീനാണ് അറസ്റ്റിലായ റാപ്പിഡോ ബൈക്ക് ടാക്സി റൈഡർ. ഇയാളുടെ സുഹൃത്തും കേസിൽ അറസ്റ്ചെയ്യപ്പെട്ട മറ്റൊരു പ്രതിയായ അറഫാത്ത് ഷെരീഫ് നഗരത്തിലെ ഹുളിമാവ് സ്വദേശിയാണ് ഇയാൾ ഒരു…
Read Moreബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു
ബെംഗളൂരു; ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടിയ്ക്ക നേരെ പീഡനം. സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ബൈക്ക് ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീന്‍ എന്നിവര്‍ പോലീസ് പിടിയിലായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കേരളത്തില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുഹൃത്തിനെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം രാത്രി വൈകി മടങ്ങാനാണ് പെണ്‍കുട്ടി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. പെണ്‍കുട്ടിക്ക് സ്ഥലപരിചയം കാര്യമായിട്ടില്ലെന്നു മനസ്സിലാക്കിയ ബൈക്ക്…
Read More