ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…
Read MoreDay: 9 January 2024
മൂന്ന് വയസുകാരൻ വീട്ടുകാർ അറിയാതെ പ്രണയിനിക്ക് സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വർണക്കട്ടി
ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്. അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ. വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്. കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി. കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; രണ്ടാഴ്ച റിമാഡിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പോലീസിനെ പട്ടിക കൊണ്ട് അടിച്ചുവെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ആക്രമണത്തില്‍ രാഹുലിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളില്‍ രാഹുല്‍ നടത്തിയ അക്രമം വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗൂഢാലോചന തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍…
Read Moreഭാര്യ നോർത്ത് ഇന്ത്യൻ ആണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ; വിവാദമായി നഗരത്തിലെ പരസ്യം
ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന്…
Read Moreപെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്,…
Read Moreപ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ ഭർത്താവ് പൂട്ടിയിട്ടത് ദിവസങ്ങളോളം
ബെംഗളൂരു: പ്രേതബാധ ഒഴിപ്പിക്കാന്‍ യുവതിയെ ഭര്‍ത്താവ് മൂന്നു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഭര്‍ത്താവ് ശ്രീപതി ഹെബ്ബാര്‍ എന്നയാളാണ് ഭാര്യ ആശാലതയെ പൂട്ടിയിട്ടത്. ഇത്രയും നാള്‍ ചായയും ബിസ്‌കറ്റും മാത്രമാണ് ഭര്‍ത്താവ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കിയത്. മംഗളൂരു പുത്തൂരിലെ കെമ്മിന്‍ജെ ഗ്രാമത്തിലാണ് സംഭവം. ആശാലതയെ കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പാചകത്തൊഴിലാളിയായ ശ്രീപതി ഹെബ്ബാറും വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ആശാ ലതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഭാര്യയെ കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോഴെല്ലാം വീട്ടില്‍ പോയെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. എന്നാല്‍…
Read Moreറീൽസ് ചെയ്യുന്നത് എതിർത്തു; യുവാവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി
പട്ന: ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത യുവാവിനെ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കി. ബിഹാറിലെ ബെഗുസറയിലാണ് സംഭവം. സമസ്തിപൂർ ജില്ലക്കാരനായ 25കാരൻ മഹേശ്വർ റായ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ 20കാരിയായ റാണി പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മഹേശ്വർ കൊൽക്കത്തയിൽ തൊഴിലാളിയാണ്. ആറു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. മഹേശ്വറിന്‍റെ 20കാരിയായ ഭാര്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇതുവരെ 500 റീൽസ് ചെയ്തിരിക്കുന്ന യുവതിയെ 9,500 പേർ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ, ഭാര്യ റീൽസ്…
Read Moreസ്പായിൽ റെയ്ഡ്; 44 യുവതികളെ രക്ഷപ്പെടുത്തി
ബെംഗളൂരു : ഓൾഡ് മദ്രാസ് റോഡിലെ സ്പായിൽ അനധികൃതമായി ജോലിചെയ്തിരുന്ന 44 യുവതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സ്പാ ഉടമ അനിലിനെ അറസ്റ്റുചെയ്തു. ഇയാളുടെ ആഡംബരകാറും സി.സി.ബി. സംഘം പിടിച്ചെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് സി.സി.ബി. ഉദ്യോഗസ്ഥർ സ്പായിൽ റെയ്ഡ് നടത്തിയത്. ഈ സമയത്ത് വിവിധ ആവശ്യങ്ങൾക്കായെത്തിയ 34 പേരും സ്പായിലുണ്ടായിരുന്നു. ഇവരെയും സി.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാദേവപുര പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മിഷണർ…
Read Moreനടൻ യാഷിന്റെ അകമ്പടി വാഹനമിടിച്ച് ആരാധകൻ മരിച്ചു
ബെംഗളൂരു: റോക്കിംഗ് സ്റ്റാർ യാഷിന്റെ മറ്റൊരു ആരാധകൻ കൂടി ചൊവ്വാഴ്ച മരിച്ചു. തിങ്കളാഴ്ച രാത്രി ഹുബ്ബള്ളി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നടന്റെ അകമ്പടി വാഹനം ഇടിച്ചതിനെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് മരണപ്പെട്ടത്. നിഖിൽ എന്ന 20കാരനാണ് മരിച്ചത്. ഗദഗ് താലൂക്കിലെ ബിങ്കടകട്ടി ഗ്രാമത്തിലാണ് യുവാവിന്റെ താമസം. ഗദഗിന് സമീപം മുളഗുണ്ഡ് നകയിലാണ് അപകടം ഉണ്ടായത്. നടനെ ഒരു നോക്ക് കാണാൻ യാഷിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു യുവാവ് . ജനുവരി 8 ന് ജന്മദിനം ആഘോഷിക്കാൻ…
Read Moreനാലുവയസുകാരന്റെ കൊലപാതകം ; യുവതിയുടെ ഭര്‍ത്താവ് മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്
ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ്. ബംഗളൂരുവില്‍ താമസിക്കുന്ന യുവതി പശ്ചിമംബംഗാള്‍ സ്വദേശിയാണ്. സൂചനയുടെ ഭര്‍ത്താവ് മലയാളിയാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും യുവതിയുമായി വേര്‍പിരിഞ്ഞുകഴിയുന്ന ഭര്‍ത്താവ് ജക്കാര്‍ത്തയിലാണ് ഉള്ളതെന്നും വിവരം അദ്ദേഹത്തെ അറിയിച്ചതായും എസ്പി പറഞ്ഞു. മൈന്‍ഡ്ഫുള്‍ എഐ ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആയ സൂചന സേത്ത് നാലു വയസുള്ള മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റില്‍…
Read More