ഞാൻ എന്റെ സഹോദരിയോട് സെക്സ് ടോക്ക് നടത്താറില്ല; റിനോഷിനെതിരെ തുറന്നടിച്ച് വിഷ്ണു

ബിഗ് ബോസ് ഹൗസിൽ മത്സരം കടക്കുന്നതോടെ ഇന്നത്തെ എപ്പിസോഡിൽ മത്സരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. തുടക്കത്തിൽ ഒരു പ്രാങ്കിലൂടെ ആയിരുന്നു. ശോഭയെ സ്പോട്ട് എവിക്ഷണിലൂടെ പുറത്താക്കി എന്നായിരുന്നു പ്രാങ്ക്. പിന്നീട് ആണ് റൈനോഷും വിഷ്ണുവും തമ്മിൽ പ്രശ്നമായത്. പുറത്തേക്ക് പോയ മറ്റൊരു മത്സരാർത്ഥിയും റിനോഷും തമ്മിൽ സെക്‌സ് ടോക്ക് ഉണ്ടായിരുന്നു എന്നാണ് വിഷ്ണു തുറന്നടിച്ചത്. എന്നാൽ അതിനെ കുറ്റപ്പെടുത്തി മറ്റ് മത്സരാർത്ഥികൾ രംഗത്ത് എത്തുകയും ചെയ്തു. ശ്രുതിയെ കുറിച്ചാണ് ഇത്തരത്തിൽ മോശം പരാമർശം വിഷ്ണു നടത്തിയത്. ഞാൻ എന്റെ സഹോദരിയോട് ഒരിക്കലും സെക്സ് ടോക്ക്…

Read More

നടൻ പ്രഭാസ് വിവാഹിതനാവുന്നു ; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യും. ബോളിവുഡ് താരം കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായികയായ സീതയെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രീറിലീസ് ഇവന്‍റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്‍റെ വിവാഹക്കാര്യത്തെ കുറിച്ച്‌…

Read More

അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി പുറത്ത് വിട്ട് തമിഴ്നാട് വനംവകുപ്പ്

തേനി: കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. വനത്തില്‍ അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടു. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് നിലവില്‍ അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിന്നക്കനാലിൽ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയതോടെയാണ് തമിഴ്നാട് സ‍ര്‍ക്കാര്‍ മയക്കുവെടി വെച്ച് പിടികൂടിയത്.

Read More

ആംബുലന്‍സിന് തീയിട്ട് ജനക്കൂട്ടം; എട്ടു വയസുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു

മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജനക്കൂട്ടം ആംബുലന്‍സിന് തീയിട്ടു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന എട്ടു വയസുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു. ഞായറാഴ്ചയാണ് ലാംഫെല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ ഏരിയയില്‍ വാഹനത്തിന് അക്രമികള്‍ തീയിട്ടത്. 8 വയസ്സുള്ള ടോണ്‍സിംഗ് ഹാങ്സിംഗ്, അമ്മ മീന ഹാങ്സിംഗ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. മെയ്‌തേയ് കുംകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ തടയാന്‍…

Read More

കോടതി മുറിക്ക് പുറത്ത് ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു.

ലഖ്നൗ:  കോടതി മുറിക്ക് പുറത്ത് ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു. സഞ്ജീവ് ജീവ എന്നറിയപ്പെടുന്ന സഞ്ജീവ് മഹേശ്വരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. വെടിയുതിര്‍ത്തയാള്‍ അഭിഭാഷകന്റെ വേഷത്തിലായിരുന്നു കോടതിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിയേറ്റ ഉടന്‍ തന്നെ സഞ്ജീവ് ജീവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്ന സഞ്ജീവ് ജീവയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി അന്‍പതിലധികം ക്രിമിനല്‍ കേസുകളുണ്ടുന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read More

ഡിപ്പോയിൽ നിന്ന് പുറപ്പെടാൻ വൈകിയ ബസ് ഓടിച്ച മദ്യപാനിയെ പോലീസ് പിടികൂടി 

ബെംഗളൂരു : ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടാൻ ഒരു മണിക്കൂറിലേറെ കാത്തിരുന്ന ശേഷം, മദ്യപാനിയായ ഒരാൾ ബസ് ഓടിച്ചു. തിങ്കളാഴ്ച ബസ് പുറപ്പെടാൻ ഏറെ വൈകിയതോടെ ഇയാൾ സ്വയം ഏറ്റെടുത്ത് ഡിപ്പോയിൽ നിർത്തി ബസ് ഓടിക്കാൻ തുടങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ. യശപ്പ സൂര്യവംശി എന്ന പ്രതി ബസ് നിർത്തുന്നതിന് മുമ്പ് ജീപ്പിൽ ഇടിക്കുകയും ചെയ്തു. അകത്ത് ഇരുന്ന യാത്രക്കാർ പരിഭ്രാന്തരായി.അനുസരിച്ച് ബിദാർ ജില്ലയിലെ കരൺജി കെ സ്വദേശിയായ സൂര്യവംശിയെ പോലീസ് ഉടൻ പിടികൂടുകയായിരുന്നു. താൻ തന്റെ ഗ്രാമത്തിലേക്കാണ് പോകുന്നതെന്ന്…

Read More

സമരം താൽക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

ഡൽഹി: ദിവസങ്ങളായി നടത്തിവരുന്ന സമരം താല്‍കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായുള്ള അനുനയ ചര്‍ച്ചക്ക് ശേഷമാണ് താരങ്ങളുടെ തീരുമാനം. നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗീകാരോപണ പരാതികളിലെ അന്വേഷണം ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി എന്നാണ് വിവരം. എന്നാല്‍ 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് സമരത്തില്‍ സജീവമായിരുന്ന സാക്ഷിമാലിക് അറിയ്ച്ചു. വിഷയം കര്‍ഷക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും സാക്ഷി പറഞ്ഞു. മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയില്‍…

Read More

ടി നർസിപൂരിൽ പുള്ളിപ്പുലിയെ പിടികൂടി

tiger

ബെംഗളൂരു: ടി നർസിപൂർ താലൂക്കിലെ ദൊഡ്ഡപുര ഗ്രാമത്തിൽ മൂന്ന് വയസ്സുള്ള പെൺ പുള്ളിപുലി കൂട്ടിൽ കുടുങ്ങി. മൈസൂരു വൈൽഡ് ലൈഫ് ഡിവിഷനിലെ പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. കന്നുകാലികളെ പുള്ളിപ്പുലി ആക്രമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് അധികൃതരാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പിടികൂടിയ ചീറ്റപുലിയെ മൈക്രോ ചിപ്പിംഗ് നടത്തിയ ശേഷം മൃഗത്തെ കോർ ഫോറസ്റ്റ് ഏരിയയിലേക്ക് തുറന്നുവിട്ടതായി മൈസൂരു വന്യജീവി ഡിവിഷനിലെ (ടെറിട്ടറി) ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ എൻ ബസവരാജ് പറഞ്ഞു

Read More

ലൈംഗിക ബന്ധം നിഷേധിച്ചു ;സ്വകാര്യ ഭാഗങ്ങൾ കുത്തി മുറിവേൽപ്പിച്ച ശേഷം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു : ഭാര്യയ്ക്ക് ബന്ധുവുമായി വിവാഹേതര ബന്ധത്തെ ചൊല്ലി വഴക്കിട്ട യുവാവ് അവളുടെ സ്വകാര്യഭാഗങ്ങൾ  കുത്തി മുറിവേൽപ്പിച്ച ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നും യുവതിയുടെ മൂത്ത സഹോദരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ രാജാജിനഗർ ഏരിയയിലെ മഞ്ജുനാഥ് നഗർ സ്വദേശികളാണ് കൊല്ലപ്പെട്ട നാഗരത്‌നയും പ്രതി അയ്യപ്പനും. നാഗരത്‌നയും അയ്യപ്പനും 12 വർഷം മുമ്പ് വിവാഹിതരായതാണ്, അവർക്ക് 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അയ്യപ്പൻ കൂലിപ്പണിക്കാരനാണ്, നാഗരത്ന ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. പോലീസ്…

Read More

വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് എതിരെ വേണം പീസ്ഫുൾ കർണാടക; ഹെൽപ്പ് ലൈൻ വേണമെന്ന് എം ബി പാട്ടീൽ

ബെംഗളൂരു: വിദ്വേഷം പടർത്തുന്നത് തടയാൻ പീസ്ഫുൾ കർണാടക ഹെൽപ് ലൈൻ ആരംഭിക്കണമെന്ന നിർദേശവുമായി വ്യവസായമന്ത്രി എം.ബി. പാട്ടീല്‍. കേസുകൾ പെടുന്ന പ്രവർത്തകർക്ക് നിയമസഹായം നൽകാൻ ഹെൽപ് ലൈൻ തുടങ്ങുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാട്ടീലിന്റെ ആവശ്യം. വികസനവും പുരോഗതിയുമാണ് സർക്കാരിന്റെ അജൻഡയെന്നും അതിനാൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മന്ത്രി പ്രിയങ്ക് ഗാര്‍ഗെ, എന്നിവരോടും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന് റായ്ച്ചൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…

Read More
Click Here to Follow Us