ലൈംഗിക ബന്ധം നിഷേധിച്ചു ;സ്വകാര്യ ഭാഗങ്ങൾ കുത്തി മുറിവേൽപ്പിച്ച ശേഷം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു : ഭാര്യയ്ക്ക് ബന്ധുവുമായി വിവാഹേതര ബന്ധത്തെ ചൊല്ലി വഴക്കിട്ട യുവാവ് അവളുടെ സ്വകാര്യഭാഗങ്ങൾ  കുത്തി മുറിവേൽപ്പിച്ച ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നും യുവതിയുടെ മൂത്ത സഹോദരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു.

നഗരത്തിലെ രാജാജിനഗർ ഏരിയയിലെ മഞ്ജുനാഥ് നഗർ സ്വദേശികളാണ് കൊല്ലപ്പെട്ട നാഗരത്‌നയും പ്രതി അയ്യപ്പനും. നാഗരത്‌നയും അയ്യപ്പനും 12 വർഷം മുമ്പ് വിവാഹിതരായതാണ്, അവർക്ക് 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അയ്യപ്പൻ കൂലിപ്പണിക്കാരനാണ്, നാഗരത്ന ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 “നാഗരത്നയ്ക്ക് അവളുടെ ബന്ധുവായ ചന്ദ്രയുമായി ബന്ധമുണ്ടായിരുന്നതായി അയ്യപ്പൻ സംശയിച്ചു. മൂന്നിന് ചന്ദ്രയും നാഗരത്‌നയും അവരുടെ താമസസ്ഥലത്ത് സ്വകാര്യ നിമിഷങ്ങൾ ചിലവഴിച്ചപ്പോൾ അയ്യപ്പൻ വീട്ടിൽ എത്തിയിരുന്നു, വാതിൽ പുറത്ത് നിന്ന് പൂട്ടി കുടുംബത്തിലെ മുതിർന്നവരെ വിളിച്ചുവരുത്തി. കുടുംബാംഗങ്ങൾ വഴക്ക് ഒത്തുതീർപ്പാക്കി, ബന്ധം തുടരരുതെന്ന് താക്കീത് നൽകി ചന്ദ്രയെ അയച്ചു.

ഞായറാഴ്ച നാഗരത്‌നയോട് തനിക്ക് രാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് അയ്യപ്പൻ പറഞ്ഞതായി പോലീസ് പറഞ്ഞു. അവൾ വിസമ്മതിച്ചതോടെ അയ്യപ്പൻ വീണ്ടും അവളുമായി വഴക്കിടുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അവളുടെ സ്വകാര്യഭാഗങ്ങളിലും ഇയാൾ കുത്തി മുറിവേൽപ്പിച്ചതായി പറയുന്നു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പിന്നീട് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts