ബെംഗളൂരു : കർണാടക സർക്കാർ വകുപ്പുകളിലെ എല്ലാ ഭരണപരമായ പ്രവർത്തനങ്ങളിലും കന്നട ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവ് . ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശങ്ങൾ പാലിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഭരണത്തിൽ കന്നട ഉപയോഗം നിർബന്ധമാക്കി മുന്നേ തന്നെ നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് കന്നട വികസന അതോറിറ്റി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം എല്ലാ…
Read MoreTag: karnataka
കർണാടകയിലെ എംഎം ഹിൽസിൽ കടുവകൾ ചത്ത സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് കേന്ദ്രം
ബെംഗളൂരു: മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. സംഭവത്തിൽ വനംവകുപ്പിൻ്റെ ഉന്നതതല അന്വേഷണവും ഇതോടൊപ്പം നടക്കും. ജൂൺ 26ന് പുറത്തിറക്കിയ ഉത്തരവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടംഗ എസ്‌ഐടി രൂപീകരിച്ചതായും സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് നൽകിയതിന് സമാനമായ സമയപരിധി നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ബെംഗളൂരുവിലെ റീജിയണൽ ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹരിണി…
Read Moreവരുന്നു മുട്ടൻ പണി; വ്യാജ വാർത്തകൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ, 10 ലക്ഷം പിഴ, കർണാടകയിൽ പുതിയ നിയമ നിർമ്മാണം
ബെംഗളൂരു : സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്താൽ ഏഴുവർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി കർണാടക സർക്കാറിൻ്റെ കരട് നിയമം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ പൂർണമായി നിരോധിക്കുന്നതിനുള്ള അധികാരങ്ങൾ നിർദിഷ്ട നിയമം സംസ്ഥാന സർക്കാറിന് നൽകുമെന്ന പ്രത്യേകത കൂടെയുണ്ട്. വ്യാജവാർത്തകൾ, വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പ്രസ്‌താവനകൾ തെറ്റായ രീതിയിൽ നൽകുക, വസ്തുതകൾ സന്ദർഭങ്ങൾ എന്നിവ വളച്ചൊടിക്കുക, ഓഡിയോ വിഡിറ്റോ എന്നിവ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്യുക എന്നിവ കരട് നിയമത്തിൻ്റെ പരിധിയിൽ വരുന്നു.…
Read Moreസർക്കാർ ജാതി സർവേയെ വിഭജനത്തിന് ഉപയോഗിക്കുന്നു- കർണാടക ബിജെപി അധ്യക്ഷൻ
ബെംഗളൂരു: കർണാടക സർക്കാർ ജാതി സർവേയെ വിഭജനത്തിന് ഉപയോഗിക്കുകയാണെന്ന വിമർശനവുമായി ബിജെപി അധ്യക്ഷൻ വിജയേന്ദ്ര. ബംഗളൂരുവിൽ ആർസിബി വിജയാഘോഷത്തിനിടെ തിരക്കിൽ പെട്ട് ആളുകൾ മരിച്ചതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. സർവേയിലെ വിവരങ്ങൾ 10 വർഷം മുമ്പ് ശേഖരിച്ചതാണ്. ഡി.കെ ശിവകുമാറിനെ പോലുള്ളവർ പോലും ഇതു അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ബെംഗളൂരു അപകടത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വീണ്ടും സർവേയുമായി രംഗത്തുള്ളത്. ജാതി സർവേ കേന്ദ്രസർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും…
Read Moreബൈക്ക് ടാക്സി യുഗം കർണാടകയിൽ അവസാനിക്കുന്നു; ജൂൺ 16ന് ശേഷം സർവീസില്ല; സർക്കാർ വിലക്ക് ശരിവെച്ച് ഹൈകോടതി
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധിക്കാനുള്ള കർണാടക സർക്കാറിന്‍റെ തീരുമാനം അംഗീകരിച്ച് ഹൈകോടതി. വിലക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനത്തിനായി കാത്ത് നിൽക്കുകയിരുന്നു. തീരുമാനം കോടതി ശരിവെച്ച സാഹചര്യത്തിൽ ജൂൺ16 മുതൽ ബൈക്ക് ടാക്സി ഓടില്ല. നിരോധന ഉത്തരവിനെതിരെ കർണാടകയിലെ പ്രധാനപ്പെട്ട ബൈക്ക് ടാക്സി കമ്പനിയായ റാപ്പിഡോ നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ബൈക്ക് ടാക്സികൾ സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം മുൻനിർത്തി മുന്നേ, ഗതാഗത വകുപ്പ് ഓപ്പറേറ്റർമാർക്ക് നോട്ടീസ് അയച്ചിരുന്നു. വ്യക്തമായ പെർമിറ്റോടുകൂടി വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി…
Read Moreകർണാടക മാങ്ങയ്ക്ക് ആന്ധ്രയിൽ വിലക്ക്; ദുരിതം പേറി കർഷകർ
ബെംഗളൂരു : കർണാടക മാങ്ങയ്ക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുരിതത്തിലായി കർഷകർ. മാങ്ങ സീസണിലെ തന്നെ വിലക്കിൽ വലിയ പ്രതിസന്ധിയിലാണ് നിരവധി കുടുംബങ്ങൾ. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ‘പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ നിയന്ത്രണം’ കർണാടകയിലെ മാമ്പഴ കർഷകർക്ക്, പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കത്തിൽ വ്യകത്മാക്കി. കൂടുതൽ അളവിൽ തോതാപുരി മാങ്ങ കൃഷി ചെയ്യുന്നവർ പഴം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ചിറ്റൂർ ആസ്ഥാനമായുള്ള…
Read Moreകർണാടകയിൽ കനത്ത മഴ; വിവിധ ഇടങ്ങളിൽ മൂന്ന് മരണം,10 ജില്ലകളിൽ റെഡ് അലർട്ട്
ബെംഗളൂരു : കർണാടകയുടെ പല ഭാഗങ്ങളിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ജാഗ്രത നിർദേശത്തിനൊപ്പം, ഭാഗികമായി 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ധാർവാഡിൽ രണ്ട് പേരും ബെളഗാവിയിൽ ഒരാളുമാണ് മഴദുരന്തത്തിൽ മരിച്ചത്. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബെളഗാവി, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ എന്നിങ്ങനെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക്…
Read Moreഹൈകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ജസ്റ്റിസ് പെരുഗു ശ്രീ സുധ
ബെംഗളൂരു : കർണാടക ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് പെരുഗു ശ്രീ സുധ സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജഡ്ജിക്ക് പൂച്ചെണ്ട് സമര്പ്പിച്ച അഭിനന്ദനമറിയിച്ചു. 19 വർഷത്തിലേറെയായി നിയമ മേഖലയിൽ സജീവമായ ജസ്റ്റിസ് പെരുഗു സുധ, നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി, വിജയവാഡയിലെ മഹിള കോടതിയിലെയും മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി, കരിംനഗർ, വിശാഖപട്ടണം, നിസാമാബാദ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ജുഡീഷ്യൽ ഓഫിസറായ…
Read Moreഇഡി പരിശോധനകൾ: ഒരു നിയമലംഘനത്തെയും പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരമയ്യ. തന്റെ സർക്കാർ നിയമലംഘനത്തെ പിന്തുണയ്ക്കില്ലെന്നും നിയമം നടപ്പാക്കുന്നതിൽ തടസ്സം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തുചെയ്യണം? ഇ.ഡി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. നിയമപ്രകാരം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. ഒരു നിയമലംഘനത്തെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. നിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ തടസ്സമാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിലെ അഞ്ച് സ്ഥലങ്ങളിലും ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. തുക്കാറാം, എംഎൽഎമാരായ നര ഭാരത് റെഡ്ഡി…
Read Moreഅനധികൃത ഖനനക്കേസ്: കർണാടക എംഎൽഎ ജനാർദൻ റെഡ്ഡിയുടെ ശിക്ഷ തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു
ഹൈദരാബാദ്: ഒബുലാപുരം അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ജനാർദൻ റെഡ്ഡിക്ക് തെലങ്കാന ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും കോടതി റദ്ദാക്കി. കൂട്ടുപ്രതികളായ വി ഡി രാജഗോപാൽ, അലി ഖാൻ, ബി വി ശ്രീനിവാസ റെഡ്ഡി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ മുൻ സംസ്ഥാന മന്ത്രിയായിരുന്ന റെഡ്ഡി, അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2015 മുതൽ ജാമ്യത്തിലിറങ്ങിയ അദ്ദേഹം അന്നുമുതൽ ബിജെപിയുമായി അകലം പാലിച്ചിരുന്നു. 2022-ൽ റെഡ്ഡി ബിജെപിയിൽ നിന്ന് പിരിഞ്ഞ്…
Read More