ബെംഗളൂരു : കർണാടക മാങ്ങയ്ക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുരിതത്തിലായി കർഷകർ. മാങ്ങ സീസണിലെ തന്നെ വിലക്കിൽ വലിയ പ്രതിസന്ധിയിലാണ് നിരവധി കുടുംബങ്ങൾ.
വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ‘പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ നിയന്ത്രണം’ കർണാടകയിലെ മാമ്പഴ കർഷകർക്ക്, പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കത്തിൽ വ്യകത്മാക്കി.
കൂടുതൽ അളവിൽ തോതാപുരി മാങ്ങ കൃഷി ചെയ്യുന്നവർ പഴം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ചിറ്റൂർ ആസ്ഥാനമായുള്ള സംസ്കരണ യൂനിറ്റുകളെയായിരുന്നു. എന്നാൽ വിലക്കിന് പിന്നാലെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. അതെസമയം നിലവിലുള്ള വിലക്കിന് വേഗത്തിൽ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]