അനധികൃത ഖനനക്കേസ്: കർണാടക എംഎൽഎ ജനാർദൻ റെഡ്ഡിയുടെ ശിക്ഷ തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു

ഹൈദരാബാദ്: ഒബുലാപുരം അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ജനാർദൻ റെഡ്ഡിക്ക് തെലങ്കാന ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും കോടതി റദ്ദാക്കി.

കൂട്ടുപ്രതികളായ വി ഡി രാജഗോപാൽ, അലി ഖാൻ, ബി വി ശ്രീനിവാസ റെഡ്ഡി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ മുൻ സംസ്ഥാന മന്ത്രിയായിരുന്ന റെഡ്ഡി, അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2015 മുതൽ ജാമ്യത്തിലിറങ്ങിയ അദ്ദേഹം അന്നുമുതൽ ബിജെപിയുമായി അകലം പാലിച്ചിരുന്നു.

2022-ൽ റെഡ്ഡി ബിജെപിയിൽ നിന്ന് പിരിഞ്ഞ് കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിച്ചു. തുടർന്ന് 2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ബാനറിൽ മത്സരിച്ച് ഗംഗാവതിയിൽ നിന്ന് വിജയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts

Click Here to Follow Us