ശരദ് പവാറിന് ദേഹസ്വാസ്ഥ്യം

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് ദേഹസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ച പൂനെ ജില്ലയിലെ പുരന്ദറിലേക്ക് നടത്താനിരുന്ന അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വേദിയിൽ വച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ മകളും എം. പിയുമായ സുപ്രിയ സുലെ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു 

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് സംഘർഷമുണ്ടായത്. അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു. പോലീസ് നിരവധി തവണ വെടിവെച്ചതായാണ് റിപ്പോർട്ട്. രാവിലെ 10 മണിയോടെ കെയ്തെലാൻബി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്. സുരക്ഷാസേനയും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഘർഷത്തെ തുടർന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി. അധിക സേനയെ വിന്യസിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിൽ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന്…

Read More

സഹപാഠിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ മൂന്നു പെൺകുട്ടികൾക്കും ജാമ്യം

ബെംഗളൂരു: ഉഡുപ്പിയിലെ കോളേജ് ശൗചാലയത്തിൽ മൊബൈൽ ക്യാമറയിൽ വെച്ച് സഹപാഠിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ മൂന്ന് പഠനങ്ങൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉഡുപ്പി നേത്രജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലയ്‌ഡ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥികളായ അലീമ, അൽഫിയ, ഷബ്‌നാസ് എന്നിവർക്കാണ് ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സത്യം പ്രകാശ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേരും വക്കീലിനൊപ്പം കോടതിയിലെത്തിയത്. ഓരോരുത്തർക്കും 20,000 രൂപവീതം ബോണ്ടിൻമേലാണ് ജാമ്യം. കോടതി പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഒത്തുതീർപ്പാക്കണമെന്നും ഇത്…

Read More

ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 

ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തിയ കേസില്‍ വിവാദ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. സംഭവത്തില്‍ പെണ്‍കുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഊതിവീര്‍പ്പിച്ച്‌ രാഷ്ട്രീയ നിറം നല്‍കണോ എന്നായിരുന്നു…

Read More

മർദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു 

ആഗ്ര: മർദ്ദിച്ച ശേഷം അവശനായ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയിയിൽ വൈറലായതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മർദിച്ചു അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റു കിടക്കുന്നയാളെ പ്രതിയും ചുറ്റിലും കൂടി നിൽക്കുന്നവരും മോശംവാക്കുകൾ പ്രയോഗിച്ച് ചീത്തവിളിക്കുന്നതും വിഡിയോയിൽ കാണാം. മൂന്നോ നാലോ മാസങ്ങൾക്കു മുൻപാണ് സംഭവം നടന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്തശേഷം പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റു പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് ഡെപ്യൂട്ടി…

Read More

സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് കത്തിച്ചു 

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസിലെ പ്രധാനപ്രതിയുടെ വീട് ​ഗ്രാമവാസികൾ കത്തിച്ചു. അറസ്‌റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്‌തിയുടെ വീട് തീവെച്ച് നശിപ്പിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്‌റ്റിലായത്. കേസിലെ പ്രതികളായ നാലു പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരിൽ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പോലീസ്…

Read More

മണിപ്പൂർ കലാപം : മലയാളികളെ തിരികെയെത്തിക്കാൻ നോർക്ക റൂട്ട്സ്  

ബെംഗളൂരു: ഇന്ന് ഒൻപത് വിദ്യാർത്ഥികളെ ബെംഗളൂരു വഴി നാട്ടിലെത്തിക്കും. കലാപ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചതായി നോർക്ക റസിഡന്റ് വൈസ് പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒമ്പത് വിദ്യാർത്ഥികൾ തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണിവർ. ഇംഫാലിൽ നിന്നുളള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ഇവരുടെ യാത്രക്കായുള്ള എല്ലാ ചിലവുകളും നോർക്ക വഹിക്കുന്നതാണ്. ഇന്ന് രാത്രി 9.30 മണിക്ക് മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികൾ ബെംഗളൂരു എയർപോർട്ടിൽ…

Read More

വിദ്യാർത്ഥികൾക്ക് ഹിജാബ് ഇല്ലാതെ കഴിയില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്ന് എംഎൽഎ ഭട്ട്

ഉഡുപ്പി: കർണാടക സർക്കാർ ഉന്നതാധികാര സമിതി മുഖേന ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു, എന്നാൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ നിലവിലെ സ്ഥിതി തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നിലവിൽ ഹിജാബ് അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞത്. ഹിജാബ് പ്രശ്‌നം മുഴുവനായും ചില നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സൃഷ്ടിയാണെന്നും ഇത് കോളേജ് കാമ്പസിലെ യോജിപ്പുള്ള അന്തരീക്ഷത്തെ തകർക്കാൻ ചെയ്തതാണെന്നും ഭട്ട് അഭിപ്രായപെട്ടു.  വസ്ത്രധാരണവും…

Read More

മാലിന്യ പ്ലാന്റ് അടച്ചിട്ട് പ്രതിഷേധം; ബദൽ മാർഗങ്ങൾക്കായി ബിബിഎംപി നെട്ടോട്ടമോടുന്നു.

GARBAGE PLANT

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂർ താലൂക്കിലെ ചിഗരനഹള്ളിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടെ പ്രതിദിനം 500 ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾക്കായി ബിബിഎംപി നെട്ടോട്ടമോടുകയാണ്. തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ലീച്ചേറ്റ് ഒഴുകുന്നുവെന്ന സമീപ പ്രദേശങ്ങളിലെ കർഷകരുടെ പരാതിയെ തുടർന്നാണ് പ്ലാന്റ് അടച്ചത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് ബിബിഎംപിയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങിയില്ലെന്ന് ആരോപിച്ച് ബക്തറഹള്ളി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ കർഷകരും വിഷയത്തിൽ പ്രതിഷേധം ആരംഭിച്ചു. പ്ലാന്റ് നടത്തിപ്പുകാരായ എംഎസ്ജിപി ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ഗ്രാമവാസികൾ സമരം ചെയ്യുന്നത്. അന്തരീക്ഷത്തിൽ ദുർഗന്ധം വമിക്കുന്നത് മൂലം കൃഷിയിടത്തിൽ ജോലി…

Read More

‘മൈ ഷുഗർ ഫാക്ടറി’ വിവാദം: ഉടൻ പാട്ടത്തിന് നൽകില്ലെന്ന് തീരുമാനം

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം ‘മൈ ഷുഗർ ഫാക്ടറി’ പാട്ടത്തിന് കൊടുക്കുന്നത് താൽകാലികമായി പിൻവലിച്ചു. മാൻഡ്യയിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ 1934ൽ സ്ഥാപിച്ച ഫാക്ടറിയുടെ ഭാവി കാര്യങ്ങളിൽ തീരുമാനം എടുക്കാൻ വിദഗ്ധ സമിതി നിയമിക്കാനും തീരുമാനമായി. വിദഗ്ധ സമിതി നിലവിലുള്ള കമ്പനി മുതലുകളും, ഭാവിയിലെ ചിലവുകളും കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കും. ഇവ പരിശോധിച്ച് മന്ത്രിസഭാ യോഗത്തിൽ അവസാന തീരുമാനം ഉണ്ടാകും. കമ്പനിക്ക് പുതിയ മാനേജിംഗ് ഡയറക്ടറും, അക്കൗണ്ടൻ്റും നിയമിക്കപ്പെടും. പുതിയ സീസൺ മുതൽ ഉത്പാദനം ആരംഭിക്കാനും തീരുമാനമായി.…

Read More
Click Here to Follow Us