ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി. ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ്…
Read MoreTag: bengaluru
ബെംഗളൂരു വികസന കുതിപ്പിൽ നേട്ടമാകാൻ മെട്രോഡിപ്പോകളും
ബെംഗളൂരു : നഗര ഗതാഗത വികസനത്തിൻ്റെ പ്രധാന ഭാഗമായ മെട്രോ സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) . വരുന്ന മാസങ്ങളിൽ 21 പുതിയ മെട്രോ ട്രെയിനുകൾ ലഭിക്കുന്ന പർപ്പിൾ (ചല്ലഘട്ട – വൈറ്റ്ഫീൽഡ്), ഗ്രീൻ ലൈൻ (നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവിടങ്ങളിലെ ഡിപ്പോകളാണ് വികസന മാതൃകയിലുള്ളത്. ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡ്, ബയപ്പനഹള്ളി എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഹെബ്ബഗൊഡിയിലാണു ഡിപ്പോ നിർമിച്ചത്. നമ്മ മെട്രോയുടെ പ്രധാന ഡിപ്പോയായ ബയപ്പനഹള്ളി…
Read Moreനിയമലംഘനം നടത്താത്ത സ്ഥിതിക്ക് നിരോധിക്കേണ്ടിയിരുന്നില്ല ; ബൈക്ക് ടാക്സിയെ അനുകൂലിച്ച് ഐടി മന്ത്രി
ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ അനുകൂലിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗതാഗതത്തിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് നഗരത്തിൽ ബൈക്ക് ടാക്‌സികൾ നല്ലൊരു കാര്യമായിരുന്നെന്നും നിരോധനം നിലവിൽ വന്നതിന് പിന്നാലെ ബൈക്ക് ടാക്‌സി ഉപജീവനമാക്കിയവർക്കും യാത്രക്കാർക്കും പ്രതിസന്ധി ആയെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്നും ബൈക്ക് ടാക്‌സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം…
Read Moreസിഗന്ദൂർ പാലം തുറന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും,മന്ത്രിമാരും
ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂ ടിയ രണ്ടാമത്തെ കേബിൾ-സ്റ്റേഡ് സിഗന്ദൂർ പാലം ഉദ്ഘാടനം ചെയ്ത് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ശിവമൊഗ്ഗ ജില്ലയിൽ സാഗര താലൂക്കിലെ അംബരഗോഡ്ലു-കലാസവള്ളിക്ക് ഇടയിൽ ശരാവതി കായലുകൾക്ക് കുറുകെയാണ് പാലം നിർമിച്ചത്. ആകെ 472 കോടി രൂപ ചെലവ്. പാലം യാഥാർഥ്യമാകുന്നതോടെ സാഗരയിൽ നിന്ന് ചൗഡേശ്വരി ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമായ സിഗന്ദൂരിന്…
Read Moreപുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ
ബെംഗളൂരു : ചാമരാജ് നഗറില്ലെ ക്വാറിയിൽ കഴിഞ്ഞ ദിവസം പുലിയുടെ ജഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വനം വകുപ്പ് അധികൃതരാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. പുള്ളിപ്പുലിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. വനമേഖലയിൽ പശുക്കളെ മേയ്ക്കുന്നയാളാണ് പിടിയിലായത്. ഏകദേശം അഞ്ച് മുതല് ആറ് വയസ്സുള്ള പുലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില് വനം വകുപ്പിന്റെ നിഗമനം.
Read Moreമുഖം മിനുക്കാനൊരുങ്ങി ചാമുണ്ഡി ഹിൽസ്; ലക്ഷ്യം വെക്കുന്നത് 46 കോടിയുടെ പുനരുദ്ധാരണ പദ്ധതി
ബെംഗളൂരു : കേന്ദ്രസർക്കാർ പ്രസാദ് പദ്ധതി പ്രകാരം മൈസൂരു ചാമുണ്ടി കുന്നിൻ്റെ വികസന പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേന്ദ്ര സർക്കാറിൽനിന്ന് 30 കോടി രൂപയും, സംസ്ഥാന സർക്കാറിൽ നിന്ന് 16 കോടി രൂപയും ഉൾപ്പെടെ മൊത്തം 46 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കുന്നിൻ്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പവിത്രത കാത്തുസൂക്ഷിച്ച് ക്ഷേത്ര പരിസരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എസ്.എ.എസ് കാർക്കള എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ.11 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Read Moreചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ കമീഷൻ
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരിന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ച് ഏകാംഗ ജുഡീഷ്യൽ കമീഷൻ. മുൻ ഹൈകോടതി ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹയാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. ലഭിച്ച റിപ്പോർട്ട് വ്യാഴാഴ്ച മന്ത്രിസഭ മുമ്പാകെ വെക്കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. വിധാൻ സൗധയിൽ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും എം.എൽ.എയുമായ എ.എസ്. പൊന്നണ്ണ, കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റു ഉദ്യോഗസ്ഥർ…
Read Moreബെംഗളൂരുവിൽ ജൂലൈ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നും ഈ ആഴ്ച മേഘാവൃതമായ ആകാശത്തോടെ കൂടുതൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 7.0 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ 12 മുതൽ 16 വരെ ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മിതമായ മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. ജൂലൈ 17 മുതൽ 18 വരെ കനത്ത മഴയുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം, വടക്കൻ കർണാടക, തെക്കൻ കർണാടക…
Read Moreകാഴ്ച പരിമിതിയുള്ളവർക്കും ബസിൽ സുഖമായി യാത്ര ചെയ്യാം; സഹായത്തിനായി ‘ഓൺ ബോർഡ്, വെരി ഗുഡ്’ സാങ്കേതിക വിദ്യ
ബെംഗളൂരു : കാഴ്ച പ്രശ്‌നം അനുഭവിക്കുന്നവർക്കായി മറ്റുള്ളവരുടെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ‘ഓൺ ബോർഡ്’ സാങ്കേതിക വിദ്യ ബസുകളിൽ ഏർപ്പെടുത്തി ബിഎംടിസി. 25 ബസുകളിൽ കഴിഞ്ഞമാസം പരീക്ഷിച്ച് വിജയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ 500 ബസുകളിൽ ഓൺബോർഡ് സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യം. ആഗസ്റ്റ് മാസത്തോടെ എല്ലാ ബസുകളിലും ഈ സേവനം ലഭ്യമാകുമെന്നും ബിഎംടിസി വ്യക്തമാക്കി. ടെക് കമ്പനിയായ കോണ്ടിനെന്റലുമായി സഹകരിച്ചാണ് ഈ പുത്തൻ സാങ്കേതിക സംവിധാനം ബിഎംടിസി നടപ്പാക്കിയത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇതിൽ (ഐഐടി) പങ്കാളികളാണ്.…
Read Moreവിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത് ; ബി.ജെ.പി എം.എൽ.എയ്ക്ക് ഹൈകോടതി നിർദേശം
ബെംഗളൂരു : ഇടയ്ക്കിടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്. ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും ഹരീഷിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നുമാണ് കോടതി നിർദേശം. മംഗളൂരു സ്വദേശി ഇബ്രാഹിം ഹരീഷിനെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക, വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരിഷ് പൂഞ്ചക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. അതെസമയം എഫ്.ഐ.ആർ രജിസ്റ്റർ…
Read More