ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരും മുറുകുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വിഷകന്യക എന്നും പാക്, ചൈനീസ് ഏജന്‍റ് എന്നും ആക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ ബസനഗൗഡ യന്തല്‍ രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ വിഷപാമ്പിനോട് ഉപമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലോകം മൊത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും അദ്ദേഹം ലോക നേതാവ് എന്ന പദവി നേടുകയും ചെയ്തു.…
Read MoreTag: BJP MLA
സീറ്റ് നൽകിയില്ല, പൊട്ടികരഞ്ഞ് എംഎൽഎ
ബെംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനത്തിന് മുന്‍കൈയെടുത്ത എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവണ്‍മെന്റ് കോളജിന്റെ വികസന സമിതി ചെയര്‍മാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎല്‍എയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ച വാര്‍ത്തയോട് തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍…
Read Moreഎംഎൽഎ വിരുപാക്ഷ ഏപ്രിൽ 1 വരെ പോലീസ് കസ്റ്റഡിയിൽ
ബെംഗളൂരു:കൈക്കൂലിക്കേസില്‍ ലോകായുക്ത പോലീസ് അറസ്റ്റുചെയ്ത ബി.ജെ.പി. എം.എല്‍.എ. മാദല്‍ വിരുപാക്ഷപ്പയെ കോടതി ഏപ്രില്‍ ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വൈകീട്ട് തുമകൂരുവിലെ ക്യാതസാന്ദ്രയില്‍ നിന്ന് അറസ്റ്റുചെയ്ത വിരുപാക്ഷപ്പയെ പോലീസ് ബെംഗളൂരുവിലെ ലോകായുക്ത ഓഫീസിലെത്തിച്ചശേഷം രാത്രിവൈകിയും ചോദ്യംചെയ്യല്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെയും മകന്‍ പ്രശാന്ത് മാദലിന്റെയും വീട്ടില്‍നിന്ന് പിടിച്ചെടുത്ത എട്ടുകോടിയിലധികം രൂപയുടെ ഉറവിടത്തെക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍. വിരുപാക്ഷപ്പയുടെ ബെംഗളൂരുവിലെ ഓഫീസില്‍നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ പ്രശാന്ത് മാദലിനെ ലോകായുക്ത പോലീസ് പിടികൂടിയിരുന്നു. വിരുപാക്ഷപ്പയ്ക്കുവേണ്ടിയാണ് മകന്‍ കൈക്കൂലി വാങ്ങിയതെന്നാണ് പോലീസ് നിഗമനം.
Read Moreകോടികൾ സമ്പാദിച്ചത് അടക്ക കൃഷിയിലൂടെ, അഴിമതി ആരോപണത്തിൽ വിശദീകരണവുമായി എംഎൽഎ
ബെംഗളൂരു:വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ. അഴിമതിയാരോപണം നേരിടുന്ന ബിജെപി എം.എല്‍.എ. മാദല്‍ വിരൂപാക്ഷപ്പയാണ് തനിക്ക് പണം ലഭിച്ചത് അടയ്ക്ക വിറ്റാണെന്ന് പറഞ്ഞത്. വിരൂപാക്ഷപ്പ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം ചന്നേശപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പൊട്ടിക്കരഞ്ഞത്. തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്. സാധാരണ കര്‍ഷകന്റെ വീട്ടില്‍ പോലും അഞ്ചും ആറും കോടി രൂപയുണ്ട്. എനിക്ക് 125 ഏക്കറുണ്ട്. വിപണനശാലയുമുണ്ട്. നിരവധി ബിസിനസുകള്‍ നടത്തുന്നു.…
Read Moreവിരൂപാക്ഷപ്പയ്ക്ക് മുൻകൂർ ജാമ്യം, എം.എൽ.എയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം
ബെംഗളൂരു: കൈക്കൂലിക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിനെ തുടർന്ന് ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയ്ക്ക് ജന്മനാടായ ചെന്നൈഗിരിയിൽ വൻവരവേൽപ്പ്.പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് ബിജെപി പ്രവർത്തകർ ആണ് കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട വിരൂപാക്ഷപ്പയെ സ്വീകരിച്ചത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ കരാറുകളിൽ അഴിമതി നടത്തിയ കേസിൽ മുഖ്യപ്രതിയാണ് ചെയർമാനായിരുന്ന മദൽ വിരൂപാക്ഷപ്പ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം രാജിവച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചതിന് ഇടക്കാല മുൻകൂർജാമ്യം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ ലോകായുക്ത പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന…
Read Moreബിജെപി എംഎൽഎ യുടെ മകന്റെ വീട്ടിൽ നിന്നും 6 കോടി രൂപ കണ്ടെടുത്തു
ബെംഗളൂരു: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറു കോടി രൂപ കണ്ടെടുത്തു. എംഎല്‍എ മദല്‍ വിരുപാക്ഷാപ്പയുടെ മകന്‍ പ്രശാന്ത് മദലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. ഇന്നലെ ഓഫിസില്‍വച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം…
Read Moreപത്താൻ തിയേറ്ററിൽ പ്രദർശിപ്പിക്കരുത് ; ബിജെപി എം.എൽ.എ
ബെംഗളൂരു: ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയറ്റര്‍ ഉടമകള്‍ വിട്ടുനില്‍ക്കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍. കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാതെ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ ഇക്കാര്യം മനസില്‍ സൂക്ഷിക്കണം -അഭയ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയില്‍…
Read Moreപ്രവാചകനിന്ദ നടത്തി; ബിജെപി എംഎല്‍എ അറസ്റ്റില്‍
പ്രവാചകനിന്ദ നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ അറസ്റ്റില്‍. വന്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി എംഎല്‍എ രാജാ സിംഗിനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. പ്രവാചകനെതിരെ സംസാരിക്കുന്ന വീഡിയോ രാജാ സിംഗ് തന്നെയാണ് പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെയാണ് ബിജെപി എംഎല്‍എ വ്രണപ്പെടുത്തിയതെന്നും സിംഗിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധിച്ചവരെ പിന്നീട്…
Read Moreതനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തത് 2500 കോടി രൂപക്കെന്ന് ബിജെപി എംഎൽഎ
ബെംഗളൂരു : 2,500 കോടി രൂപ പ്രതിഫലമായി മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യാൻ ഡൽഹിയിൽ നിന്നുള്ളവർ തന്നെ സമീപിച്ചുവെന്ന് കർണാടക ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ അവകാശപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം, കർണാടകയിലെ കോൺഗ്രസ് പാർട്ടി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണത്തിന് അനുമതി നിഷേധിച്ചു. കർണാടക മന്ത്രിസഭയിൽ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രസ്താവന. “നിങ്ങൾക്ക് രാഷ്ട്രീയത്തിൽ ധാരാളം കള്ളന്മാരെ കാണും, അവർ നിങ്ങൾക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യും, നിങ്ങളെ ദില്ലിയിലേക്ക് കൊണ്ടുപോകും, സോണിയാ ഗാന്ധിയെയും ജെ…
Read Moreക്ഷേത്ര മേളകളിൽ അഹിന്ദു കച്ചവടക്കാരെ വിലക്കിയതിനെതിരെ ബിജെപി എംഎൽഎ
ബെംഗളൂരു : കർണാടകയിലെ ചില ഭാഗങ്ങളിൽ വാർഷിക ക്ഷേത്ര മേളകളിലും മതപരമായ ചടങ്ങുകളിലും ഹിന്ദു ഇതര വ്യാപാരികൾക്കും കച്ചവടക്കാർക്കും കച്ചവടം നടത്താൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ, എന്ത് വാങ്ങണം എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് ബിജെപി നിയമസഭാംഗം അനിൽ ബെനകെ തിങ്കളാഴ്ച പറഞ്ഞു. “ക്ഷേത്രത്തിലെ ഉത്സവ സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രശ്നമില്ല, ഞങ്ങൾ ഏർപ്പെടുത്തില്ല, പക്ഷേ ആളുകൾ അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞങ്ങൾ അത് (നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ) അനുവദിക്കില്ല, ”ബെനകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എവിടെ നിന്ന് വാങ്ങണം,…
Read More