വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത് ; ബി.ജെ.പി എം.എൽ.എയ്ക്ക് ഹൈകോടതി നിർദേശം

ബെംഗളൂരു : ഇടയ്ക്കിടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്.

ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും ഹരീഷിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നുമാണ് കോടതി നിർദേശം.

മംഗളൂരു സ്വദേശി ഇബ്രാഹിം ഹരീഷിനെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ദക്ഷിണ കന്നട ജില്ലയിൽ മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക,

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരിഷ് പൂഞ്ചക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തത്‌.

അതെസമയം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌ത ഇടക്കാല സ്റ്റേ പിൻവലിക്കണമെന്ന് പരാതിക്കാരനായ ഇബ്രാഹിമിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ബാലൻ കോടതിയോട് ആവശ്യപ്പെട്ടു.

ഹരിഷ് പൂഞ്ചയുടെ അഭിഭാഷകർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. എന്നാൽ ഇടക്കാല സ്റ്റേ തുടരാൻ അനുവദിക്കുന്നത് എം.എൽ.എക്ക് അത്തരം നടപടികൾ ആവർത്തിക്കാൻ അവസരമാകുമെന്നാണ് എതിർ വിഭാഗത്തിൻ്റെ വാദം. പൂഞ്ചയുടെ വർഗീയ പരാമർശങ്ങൾ വലിയ വിവാദം ഇടക്കാലത്ത് സൃഷ്ടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts