ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂ ടിയ രണ്ടാമത്തെ കേബിൾ-സ്റ്റേഡ് സിഗന്ദൂർ പാലം ഉദ്ഘാടനം ചെയ്ത്
ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
ശിവമൊഗ്ഗ ജില്ലയിൽ സാഗര താലൂക്കിലെ അംബരഗോഡ്ലു-കലാസവള്ളിക്ക് ഇടയിൽ ശരാവതി കായലുകൾക്ക് കുറുകെയാണ് പാലം നിർമിച്ചത്. ആകെ 472 കോടി രൂപ ചെലവ്.
പാലം യാഥാർഥ്യമാകുന്നതോടെ സാഗരയിൽ നിന്ന് ചൗഡേശ്വരി ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമായ സിഗന്ദൂരിന് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറയും.
കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുതിർന്ന ബി.ജെ.പി നേതാവ് മുൻമുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]