ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് നൽകുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിവ്യൻഷി എന്ന കുട്ടിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഇല്ലെന്നും മാതാവ് ആരോപിക്കുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ നഷ്ടമായതെന്നും അമ്മ പറയുന്നു.…
Read MoreTag: bengaluru
കാറിന് മേൽ ചരക്ക് ലോറി മറിഞ്ഞ് യാത്രക്കാർക്ക് ദാരുണാന്ത്യം
ബെംഗളൂരു : ചരക്ക് കയറ്റി വന്ന കാറിന് മുകളിലേയ്ക്ക് ലോറി മറിഞ്ഞ് കാർ യാത്രികർക്ക് ദാരുണാന്ത്യം. ബാഗൽകോട്ട് കെസനുർ സ്വദേശി രമേശ് ഹുഗർ (45), ഗദ്ദൻകേരി സ്വദേശി അക്ബർ നബി സാബ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും, അഗ്നിരക്ഷാസേനയും ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് കാറിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സിമികേരിയിൽനിന്ന് ഹുബ്ബള്ളി ഭാഗത്തേക്ക് യാത്ര ചെയ്തവരാണ് കാറിലുണ്ടായിരുന്നത്.മധ്യപ്രേദേശിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയിൽ വന്ന ചരക്ക് ലോറിമുന്നിലുള്ള ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന് മുകളിലേക്ക്…
Read Moreതീരുമാനത്തിൽ മാറ്റമില്ല; ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
ബെംഗളൂരു : ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ ആഗസ്റ്റ് അഞ്ചുമുതല് അനിശ്ചിതകാല സമരത്തിലേയ്ക്ക്. കര്ണാടകയിലെ നാല് പൊതു ഗതാഗത കോർപറേഷനുകളായ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആര്.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എന്.ഡബ്ല്യു.കെ ആര്.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആര്.ടി.സി), ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) എന്നിവ പണിമുടക്കിനെ സംയുക്തമായി പിന്തുണക്കും. ദീര്ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള് സര്ക്കാര് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് സംസ്ഥാന ഗതാഗത കോർപറേഷന് യൂനിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി അഭിപ്രയപ്പെട്ടു. തടഞ്ഞുവെച്ച 38 മാസത്തെ…
Read Moreധർമസ്ഥല കൂട്ടക്കൊല ആരോപണം; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി സംഘം
ബെംഗളൂരു : ധർമസ്ഥലയിൽ കൂട്ടക്കൊല ആരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡി.ഐ.ജി എം.എൻ. അനുചേത്, വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലാണ് എസ്.ഐ.ടി സംഘത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്. കേസിൽ നിഷ്‌പക്ഷവും,സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ പ്രത്യേക അന്വേഷണ വിഭാഗത്തിന്…
Read Moreസ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോഴിമുട്ട വിളമ്പരുത്; പ്രതിഷേധവുമായി രക്ഷിതാക്കൾ
ബെംഗളൂരു : സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോഴിമുട്ട വിളമ്പുന്നതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. മാണ്ഡ്യ ജില്ലയിലാണ് സംഭവം. മുട്ട വിതരണം തുടരുകയാണെങ്കിൽ കുട്ടികളെ സ്കൂളിലയക്കില്ലെന്നാണ് രക്ഷിതാക്കളുടെ ഭീഷണി. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലെ ഒരുവിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ മുട്ട വിതരണം പൂർണമായും നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടി.സി നൽകുക എന്നീ ആവശ്യങ്ങളാണ് രക്ഷിതാക്കൾ മുന്നോട്ട് വെച്ചത്. സ്കൂൾ ക്ഷേത്രത്തിന് സമീപമെന്നിരിക്കെ മുട്ട വിതരണം ഗ്രാമവാസികളുടെ മതവികാരം വ്രണപ്പെടുത്തു എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. ഗ്രാമത്തിൽ വർഷങ്ങളായി ഈ പാരമ്പര്യം…
Read Moreമദ്യപിച്ചെത്തി സ്കൂൾ വരാന്തയിലെ ഉറക്കം പതിവ് സംഭവം; പ്രധാനധ്യാപകന് സസ്‌പെൻഷൻ
ബെംഗളൂരു : ജോലി സമയത്ത് സ്കൂളിലെ പ്രധാനധ്യാപകനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. റായ്ച്ചൂർ ജില്ലയിൽ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ കെ.വി. നിംഗപ്പക്കെതിരെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ ഉച്ചഭക്ഷണ മുറിക്കുപുറത്തുള്ള വരാന്തയിൽ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുന്ന തരത്തിൽ അധ്യാപകനെ കണ്ടെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കുവെച്ചതിന് പിന്നാലെയാണ് ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്‌തത്. ഇതാദ്യമായല്ല ഇങ്ങനെയൊരു സംഭവമെന്നും സ്ഥിരമായി പ്രധാനധ്യാപകൻ സ്കൂളിൽ മദ്യപിച്ചാണ് വരാറുള്ളതെന്നും അധ്യാപന ചുമതലകൾ അവഗണിക്കുന്നുവെന്നും ആരോപിച്ച് രക്ഷിതാക്കൾ ആവർത്തിച്ച് പരാതി നൽകിയിരുന്നെങ്കിലും വിഷയത്തിൽ…
Read Moreശൈശവ വിവാഹം മാത്രമല്ല; വിവാഹ നിശ്ചയവും കുറ്റമാവുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം
ബെംഗളൂരു : ശൈശവ വിവാഹം തടയുന്ന സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി 2025ലെ ശൈശവ വിവാഹ നിരോധന (കർണാടക ഭേദഗതി) ബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം. വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി. 2023-24 കാലയളവിൽ സംസ്ഥാനത്ത് 700ലേറെ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നിരുന്നു. വിഷയം ഗൗരവമെന്നിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ശൈശവ വിവാഹം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് പ്രായപൂർത്തിയാകാത്തവർ…
Read Moreയുവതിയെ പിറകെ നടന്ന് ശല്ല്യം ചെയ്‌ത് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
ബെംഗളൂരു : യുവതിയെ പിറകെ നടന്ന് ശല്യപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് പിടിയിൽ. മുഹമ്മദ് മഅ്റൂഫ് ഷെരീഫ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി നഗരത്തിലെത്തിയ യുവതിക്ക് പിറകെ നടന്ന് ശല്ല്യം ചെയ്‌ത് പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ മുഖത്തും ശരീരത്തിലും മർദ്ദനത്തിൻ്റെ പാടുകളുണ്ട്. ഗോവിന്ദപുരം സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Read Moreകർണാടകയിൽ പുതിയ ജാതി സെൻസസ്; സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെ
ബെംഗളൂരു : കർണാടകയിൽ പുതിയ ജാതി സെൻസസ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടത്തും. സംസ്ഥാന പിന്നാക്ക വർഗ കമീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയായ സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സർക്കാറിന്റെ അടുത്ത ബജറ്റ് രൂപപ്പെടുത്തുക. പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്നിരുന്നു. കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർവേ. മുഖ്യമന്ത്രി…
Read Moreദർശൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; സുപ്രീംകോടതി വിധി പറയാനായി മാറ്റി
ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്. ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്. 2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം. ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.…
Read More