ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും മകന്‍ സ്‌കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി…
Read MoreMonth: May 2025
ബെംഗളൂരുവിൽ മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പോറ്റാൻ കള്ളനായി യുവാവ്
ബെംഗളൂരു: മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാൻ കള്ളനായി മാറിയ 36 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തു.ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ‘കുടുംബം പുലർത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾ ഒരു കള്ളനായി. പ്രഥമദൃഷ്ട്യാ ഇങ്ങനെയാണ് തോന്നുന്നത്.’ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ബാബാജാന്റെ ഭാര്യമാർ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബെല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ‘ മൂന്ന്…
Read Moreകിടപ്പ് മുറിയിലെ തലയണയ്ക്കടിയിൽ വിഷ സർപ്പം; പരിഭ്രാന്തരായി വീട്ടുകാർ, ഭീതിപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ
നാഗ്പൂർ: മഴക്കാലത്ത് എല്ലാ കാര്യങ്ങളിലും ജാഗ്രത അനിവാര്യമാണ്. തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായി ഒരു പാമ്പ് തലയണയ്ക്ക് അടിയിൽ അഭയം പ്രാപിച്ചാൽ എങ്ങിനിരിക്കും ? സംഭവം നാഗ്പൂരിലെ ഒരു വീട്ടിലാണ്. വീട്ടിലെ കിടപ്പു മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതും ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം വൈറലാകുന്നത്. കിടപ്പുമുറിയിലേയ്ക്ക് ഉറങ്ങുന്നതിനായി വന്നപ്പോൾ ശബ്ദം കേട്ട് വീട്ടുകാർ മുറി ഒന്നാകെ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കാണുന്നത്. പാമ്പിനെ കണ്ടതും, വീട്ടുകാരും, ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ…
Read Moreകന്നഡ വിവാദം; തെറ്റ് ചെയ്തവർ തിരുത്തിയാൽ മതി, മാപ്പ് പറയില്ലെന്ന് നിലപാട് വ്യക്തമാക്കി കമൽഹാസൻ
ബംഗളൂരൂ : കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിൻ്റെ റിലീസിന് കര്‍ണാടകയില്‍ വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസൻ്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിൻ്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ താൻ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നായിരുന്നു വിലക്കിന് ശേഷമുള്ള നടൻ്റെ പ്രതികരണം. തനിക്ക് നേരെ ഇതിന് മുൻപും ഇത്തരത്തിലുള്ള പല ഭീഷണികൾ വന്നിട്ടുണ്ടെന്നും, അപ്പോൾ തോന്നാത്ത ഭയം എന്തിനാണ് ഇപ്പോൾ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ്…
Read Moreകാറിൽ വെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം; വയോധികൻ്റെ വിരൽ കടിച്ചു മുറിച്ചു
ബംഗളൂരു: കാറിൽ വെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികൻ്റെ വിരൽ കടിച്ചു മുറിച്ചു. ലുലു മാളിന് സമീപത്താണ് സംഭവം. ബെംഗളുരുവിലെ ഹോട്ടലിൽ നിന്ന് ഡിന്നർ കഴിച്ച് മടങ്ങുന്നതിനിടെ കാറിൽ ചളി തെറിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഭവമുണ്ടായത്. ശേഖർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ഭാര്യയൊപ്പം പോകുന്നതിനിടെ മറ്റൊരു കാർ പിന്തുടർന്ന് എത്തുകയും വാഹന്തിലെത്തിയയാൾ ശേഖറിൻ്റെ വിരൽ മുറിക്കുകയുമായിരുന്നു.ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും ശേഖറിനെ മർദിച്ചു. വെള്ളിയാഴ്ച രാത്രി 8.45നും 9.15നും ഇടക്കാണ് സംഭവം. ശേഖറിൻ്റെ ഭാര്യ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് 1.8 ലക്ഷം…
Read Moreസ്കൂള്‍ ബസപകടം; ഒഴിവായത് വന്‍ ദുരന്തം, അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരു: ഗദക് നഗരത്തിലെ ആർ.കെ അണ്ടര്‍ പാസിനടുത്ത് സ്കൂള്‍ ബസ് മറിഞ്ഞു. ശ്രീ പാർശ്വനാഥ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ ബസാണ് മറിഞ്ഞത്. ആദ്യദിനം കുട്ടികളെ കയറ്റുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാൽ വന്‍ദുരന്തം ഒഴിവായതിൽ ആശ്വാസമുണ്ടെന്ന് കുട്ടികളും, രക്ഷിതാക്കളും പ്രതികരിച്ചു. ബസ് മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതെസമയം സംഭവത്തില്‍ ഗദക് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreമംഗളൂരുവിൽ വീടുകൾക്ക് മേലേ കുന്നിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച നിലയിൽ അമ്മ
മംഗളൂരു: ശക്തമായ മഴയിൽ മംഗളൂരുവിൽ രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദക്ഷിണകന്നട മഞ്ഞനാടി മൊണ്ടെപ്പഡവിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്ന് പേരാണ് മരിച്ചത്. മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരകുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കാന്തപ്പ പൂജാരി, മകൻ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ അമ്മയായ അശ്വിനിയുടെ നില ഗുരുതരമാണ്. നാട്ടുകാരും എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ…
Read Moreപീഡനം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും; പ്രതിയായ സ്വാമിയുടെ മഠം ഇടിച്ചുനിരത്തി അധികൃതർ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ മഠം ഇടിച്ചുനിരത്തി അധികൃതർ ചിക്കോടി റായ്ബാഗ് താലൂക്ക് ഭരണകൂടമാണ് വ്യാഴാഴ്ച മേഘാലി ഗ്രാമത്തിലെ ലോകേശ്വര സ്വാമിയുടെ ആശ്രമം തകർത്തത്. സർവേ നമ്പർ 225ലെ എട്ട് ഏക്കർ സർക്കാർ ഭൂമി ആൾദൈവം എട്ട് വർഷം മുമ്പ് കൈയേറി ആശ്രമം നിർമിച്ചെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ ആൾദൈവം അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോക്സോ) ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ…
Read Moreതീരദേശ കർണാടകയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; മൂന്ന് വയസുകാരി മരിച്ചു
ബെംഗളൂരു : തീരദേശ കർണാടകയിൽ രണ്ടിടത്തുണ്ടായ മണ്ണിടിച്ചിൽ ഒരു മരണം. മുന്ന് പേർ കുടുങ്ങി കിടക്കുന്നു. ഉള്ളാൽ താലൂക്കിൽ നൗഷാദിന്റെ മകൾ നയിമയാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്തേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നുപേർ കുടുങ്ങി കിടക്കുകയാണ് മൊണ്ടേപ്പടവിലാണ് സംഭവം. ഇവരെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കുപാല, ധർമ്മനഗര, കല്ലാപ്പു, തലപ്പാടി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന്റെതായ സാഹചര്യം നിലനിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read Moreനിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കുമെന്നു ഉറപ്പായി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എന്നതാണ് സ്വരാജിന്റെ പ്രത്യേകത.പിണറായിയുടെ ഉറ്റ അനുയായി ആയിരുന്നെങ്കിലും ഈയടുത്ത കാലത്തായി നിരന്തരമായി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം തന്റെ നീരസം മറച്ചു വച്ചു.അദ്ദേഹത്തിന്റെ പിണക്കത്തിനും ഒരു മറുമരുന്നാവും ഈ സ്ഥാനാർത്ഥിത്വം. പിണറായി വി എസ് യുദ്ധം മുറുകിയപ്പോൾ വി എസ്സിന് ക്യാപ്പിറ്റൽ…
Read More