യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു 

ബെംഗളൂരു: നിസാര കാരണത്തിന്റെ പേരിൽ യുവാവിനെ നഗ്നനാക്കി മർദിച്ചു.  മനുഷ്യത്വരഹിതമായ സംഭവം ഹുബ്ലിയിൽ. വസ്ത്രം വലിച്ചെറിയുന്നതും മർദിക്കുന്നതും അക്രമികൾ മൊബൈലിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് പുറം ലോകം സംഭവം അറിയുന്നത്. ഹൊസൂരിലെ സോളങ്കെയാണ് ആക്രമിക്കപ്പെട്ടത്. പ്രജ്വല് ഗെയ്ക്വാദും മഞ്ജ്യയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ അധിക്ഷേപിച്ചതിനാണ് ഈ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. കന്നഡ, മറാത്തി ഭാഷകളിലാണ് ഇവർ സംസാരിച്ചതെന്നാണ് വിവരം. അടുത്തിടെ നിരവധി ആളുകളെ ഇത്തരത്തിൽ ആക്രമിക്കുന്നതായും ആക്ഷേപമുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്വകാര്യ ബസ് ഡ്രൈവറെയും യാത്രക്കാരനെയും മർദ്ദിച്ചു ; രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെ മേക്കുന്നിൽ ബസ് തടഞ്ഞുണ്ടായ അക്രമത്തിൽ രണ്ടും മൂന്നും പ്രതികളായ കാര്യാട് കിടഞ്ഞിയിലെ സജിന നിവാസിൽ ടി.കെ. സജിത്ത് (39), മേക്കുന്നിലെ വടക്കേപറമ്പത്ത് വി.പി. വിനോദൻ (44) എന്നിവരെയാണ് ചൊക്ലി എസ്.ഐ കെ. സന്തോഷ് ലാൽ അറസ്‌റ്റ് ചെയ്‌തത്. ഒന്നാം പ്രതിയായ കിടഞ്ഞി അമ്പായത്തോട് രമിത്തി (36) ന് വേണ്ടി തിരച്ചിൽ നടത്തി വരുകയാണ്. കർണ്ണാടകയിലെക്കുള്ള എൻ.എസ് ട്രാവൽസ് ബസ്…

Read More

റഷ്യയില്‍ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്.

മോസ്കോ: ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുമെന്ന ഫേസ്​ബുക്കിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ നടപടി. ഒക്​ടോബര്‍ 2020 മുതല്‍ ​റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരായ വിവേചനത്തിന്‍റെ പേരില്‍ 20 കേസുകള്‍ ഫേസ്​ബുക്കിനെതിരെ ഉണ്ടെന്ന്​ റഷ്യ പ്രതികരിച്ചു. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളായ ആര്‍.ടി, ആര്‍.ഐ.എ ന്യൂസ്​ എന്നിവക്ക്​ ഫേസ്​ബുക്ക്​ വിലക്കേര്‍പ്പെടുത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു. ആര്‍.ടി, സ്പുട്​നിക്​ തുടങ്ങിയ മാധ്യമങ്ങള്‍ക്ക്​ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന്​ ഫേസ്​ബുക്ക്​ അറിയിച്ചിരുന്നു. ഫേസ്​ബുക്കിന്​ പുറമേ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും ചാനലുകള്‍ക്ക്​ നിയ​ന്ത്രണമുണ്ട്​. റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു…

Read More

നവീനിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനാണ് മുൻഗണന; മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു

ബെംഗളൂരു: യുക്രെയ്‌നിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റതായി പറയുന്ന നവീനിന്റെ സുഹൃത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ നവീന്റെ കുടുംബത്തിന് എക്‌സ് ഗ്രേഷ്യാ തുക നൽകുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

Read More

യുക്രെയ്നിൽ പരിക്കേറ്റ കർണാടക വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: യുക്രെയ്നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഹാവേരി ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കിഴക്കൻ യൂറോപ്യൻ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സൈനിക ആക്രമണത്തിൽ ഇന്ത്യയിൽ നിന്നുള്ള 22 കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡ എന്ന വിദ്യാർത്ഥിയാണ് കൊല്ലപെട്ടത്. നവീനെ കൊലപ്പെടുത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റയാളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നാണെന്നുള്ള മറുപടി മുഖ്യമന്ത്രി ബൊമ്മയ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഷെല്ലാക്രമണത്തിൽ നവീന്റെ ഒപ്പം ഇല്ലാതിരുന്നതിനാൽ  യുവാവ്…

Read More

റഷ്യ-യുക്രൈയ്ൻ യുദ്ധം: കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികൾ റൊമാനിയയിലേക്ക് ബസ് കയറി.

ദാവണഗരെ: ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിക്കുന്ന യുക്രൈയ്നിലെ ചെർനിവറ്റ്സിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അയൽരാജ്യമായ റൊമാനിയയിലൂടെ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ത്യൻ എംബസി തങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്നും വിദ്യാർത്ഥികൾക്കായി ബസുകൾ കാത്തിരിക്കുകയാണെന്നും ബിഎസ്‌എംയുവിൽ പഠിക്കുന്ന ദാവൻഗരെയിലെ കുന്ദുരു ഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥിയായ പ്രിയ പറഞ്ഞു. കൂടാതെ യുക്രൈയ്നിൽ നിന്ന് യാത്ര ചെയ്യുന്നവർ റൊമാനിയയിൽ എത്തിയിട്ടുണ്ടെന്നും അവരെ ബുക്കാറെസ്റ്റിൽ നിന്ന് ഒഴിപ്പിച്ചുവെന്നും ഒരു എംഇഎ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ച് അറിയുന്നതിനായി ചില രക്ഷിതാക്കൾ തന്നെ ബന്ധപ്പെട്ടതായി ഡോ ജിഎം സിദ്ധേശ്വര പറഞ്ഞു. തുടർന്ന്…

Read More

യുക്രൈനിൽ ഒറ്റപ്പെട്ട മലയാളികൾക്കായുള്ള തിരച്ചിൽ രൂക്ഷം.

കീവ്: യുക്രൈനിലെ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ അറിയിച്ചു. നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നും നോർക്ക വൈസ് ചെയർമാൻ പറഞ്ഞു. ഇന്നലെയും ഇന്നുമായി 550 പേരാണ്   യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടതെന്നും എല്ലാവരുടേയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യുക്രൈനിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇന്നലെ രാത്രി മുതൽ തങ്ങളുടെ മക്കൾ ബങ്കറിലാണ് കഴിയുന്നതെന്നും ബങ്കറുകളില്‍ വെള്ളവും ഭക്ഷണവും തീരുമെന്ന ആശങ്കയിലാണ്  കുട്ടികളെന്നും…

Read More

18 നും 60 നും ഇടയിൽ പ്രായമുള്ള യുക്രൈൻ പുരുഷന്മാർക്ക് രാജ്യം വിടുന്നതിന് വിലക്ക്.

കീവ്: 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ യുക്രൈനിയൻ പുരുഷന്മാരും ഇപ്പോൾ രാജ്യം വിടുന്നത് നിരോധിച്ചിരിക്കുന്നതായി, ഉക്രെയ്നിന്റെ സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് (DPSA) അറിയിച്ചു. റഷ്യ യുക്രൈയ്‌നിൽ അധിനിവേശം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ഏർപ്പെടുത്തിയ പട്ടാള നിയമത്തിന്റെ കാലാവധി വരെ നിരോധനം നിലനിൽക്കുന്നതാണ്. ഉക്രെയ്‌നിലുടനീളം റഷ്യൻ സേനയുടെ മിസൈൽ ആക്രമണങ്ങൾക്കും സൈനിക ആക്രമണങ്ങൾക്കും ഇടയിലാണ് സെലെൻസ്‌കി ഈ നടപടികൾ നടപ്പിലാക്കുന്നത്. യുക്രൈയ്നിന്റെ പ്രതിരോധവും സമയബന്ധിതമായ സംഘട്ടനവും ഉറപ്പുനൽകുക എന്ന ക്ഷ്യത്തോടെയാണ് നിരവധി പുരുഷന്മാർ രാജ്യം…

Read More

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ: യുക്രൈന് എല്ലാ പിന്തുണയും നൽകുമെന്ന് അമേരിക്ക.

ലോകത്തെങ്ങും കനത്ത ആശങ്ക സൃഷ്ടിച്ച് യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടു. തടയാൻ ശ്രമിക്കുന്നവർ സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിലുമുള്ള യുദ്ധത്തിനും റഷ്യ തയ്യാറാണെന്ന് ലോകത്തിന് മൊത്തത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ പുടിന്‍ പറഞ്ഞിട്ടുണ്ട്. എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിൻ നിർദേശം നൽകിയത്. പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈൻ തേടിയിട്ടുണ്ട്. 

Read More

ബെംഗളൂരുവിലെ ഒബ്സർവേഷൻ ഹോമിൽ നിന്ന് ബലാത്സംഗക്കേസിലെ പ്രതികൾ രക്ഷപ്പെട്ടു.

POLICE ESAPE ACCUSED

ബെംഗളൂരു: മഡിവാളയിലെ ബാലകര ബാല മന്ദിരയിലെ രണ്ട് അന്തേവാസികൾ കഴിഞ്ഞയാഴ്ച ഫെസിലിറ്റി വാർഡന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. 2018-ൽ ഗുട്ടൽ പോലീസ് അറസ്റ്റ് ചെയ്ത ഹവേരിയിൽ നിന്നുള്ള 20 വയസുള്ള ബലാത്സംഗ കുറ്റവാളിയും നേപ്പാളിൽ നിന്നുള്ള 19 കാരനായ ബലാത്സംഗ പ്രതിയും 2018 ലെ പോക്‌സോ കേസിൽ രാജഗോപാൽനഗറിൽ നിന്ന് പോലീസ് പിടിയിലായവരാണെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യൻ ജുവനൈൽ ജസ്റ്റിസ് സിസ്റ്റത്തിലെ ഒരു സ്ഥാപന സംവിധാനമായ ‘പ്ലേസ് ഓഫ് സേഫ്റ്റി’യിലാണ് അവരെ പാർപ്പിച്ചിരിക്കുന്നത്, അവിടെ നിയമവുമായി വൈരുദ്ധ്യമുള്ള ഒരു പ്രത്യേക…

Read More
Click Here to Follow Us