റഷ്യയില്‍ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്.

മോസ്കോ: ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുമെന്ന ഫേസ്ബുക്കിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

ഒക്ടോബര്‍ 2020 മുതല്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരായ വിവേചനത്തിന്‍റെ പേരില്‍ 20 കേസുകള്‍ ഫേസ്ബുക്കിനെതിരെ ഉണ്ടെന്ന് റഷ്യ പ്രതികരിച്ചു. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളായ ആര്‍.ടി, ആര്‍.ഐ.എ ന്യൂസ് എന്നിവക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ആര്‍.ടി, സ്പുട്നിക് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പുറമേ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും ചാനലുകള്‍ക്ക് നിയന്ത്രണമുണ്ട്.

റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു വരുന്നത്. അത് പരക്കുന്നത് തടയാൻ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ആദ്യം തുടങ്ങിയത് ട്വിറ്ററിലാണ്. തുടർന്ന് ഫേസ്സ്ബുക്കില്ലേയ്ക്കും വിലക്ക് നീളുകയായിരുന്നു.

യുദ്ധത്തെക്കുറിച്ചുള്ള റഷ്യൻ ന്യായീകരണങ്ങളെ ചെറുക്കാൻ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. എന്നാൽ റഷ്യൻ സേനയ്ക്കെതിരെ വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താണ് പുടിന്‍റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts