പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ബെംഗളൂരു: മറ്റൊരു ആൺകുട്ടിയുമായി മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുന്നുവെന്ന സംശയത്തെത്തുടർന്ന് 16-കാരൻ പ്രായപൂർത്തിയാകാത്ത കാമുകിയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം സഹോദരന്റെയും അമ്മാവന്റെയും സഹായത്തോടെ മൃതദേഹം വീടിനടുത്തുള്ള പാടത്ത് കുഴിച്ചുമൂടുകയായിരുന്നു. കനകപുരയിലെ കോടിഹള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്.

ജൂലൈ 10-നായിരുന്നു കൊലപാതകം നടന്നത്. പെൺകുട്ടിയെ കാണാനില്ലെന്നതിനെത്തുടർന്ന് ഗ്രാമവാസികൾക്ക് തോന്നിയ സംശയവും കൊലപാതകം നടന്നതായുള്ള افവാഹങ്ങളും പോലീസിനെ അറിയിച്ചതോടെയാണ് വെള്ളിയാഴ്ച ക്രൂരമായ ഈ കൊലപാതക വിവരം പുറംലോകമറിയുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുറ്റകൃത്യം മറച്ചുവെക്കാൻ സഹായിച്ച പ്രതിയുടെ മൂത്ത സഹോദരൻ പുട്ടമാതു, അമ്മാവൻ രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച നാടൻ തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

ഇൻസ്റ്റാഗ്രാം സൗഹൃദം പ്രണയമായി; ഒടുവിൽ ദാരുണാന്ത്യം

അടുത്തടുത്ത ഗ്രാമങ്ങളിൽ താമസിക്കുന്ന പ്രതിയും പെൺകുട്ടിയും രണ്ട് മാസം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കൂട്ടുകാരിയെ കാണാൻ പോകുന്നുവെന്ന് വീട്ടിൽ പറഞ്ഞിറങ്ങിയ പെൺകുട്ടി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം.

ജൂലൈ 10-ന് വൈകുന്നേരം, പെൺകുട്ടി മറ്റേതോ ആൺകുട്ടിയുമായി ചാറ്റ് ചെയ്യുന്നത് കണ്ട് പ്രകോപിതനായ പ്രതി ഇതേച്ചൊല്ലി വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പഴയ നാടൻ തോക്കടുത്ത് പെൺകുട്ടിയുടെ മുഖത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തുടർന്ന് പ്രതി തന്റെ ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം വീടിന് സമീപമുള്ള വയലിൽ കുഴിച്ചുമൂടുകയായിരുന്നു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

വേട്ടയാടാൻ ഉപയോഗിച്ച ലൈസൻസില്ലാത്ത തോക്ക്

പ്രതിയുടെ കുടുംബം പക്ഷിമൃഗാദികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ലൈസൻസില്ലാത്ത തോക്കാണിതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഈ തോക്ക് വീടിനടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റവും പോക്സോ (POCSO) നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തഹസിൽദാറുടെ സാന്നിധ്യത്തിൽ ശനിയാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടിഹള്ളി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts