ബെംഗളൂരു : സംസ്ഥാനത്തുടനീളമുള്ള 60 മെഡിക്കൽ കോളേജുകളിലായി യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയ കർണാടകയിലെ 700 ഓളം മെഡിക്കൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടരുന്നതിന് കർണാടക സർക്കാർ സൗകര്യമൊരുക്കും. മാർച്ച് 21 തിങ്കളാഴ്ച വിധാന സൗധയിൽ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറും വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളെ ഔദ്യോഗികമായി കോളേജുകളിൽ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ ഡോ.സുധാകർ, പരിഹാരം കാണുന്നതുവരെ അവരുടെ പഠനവും പരിശീലനവും തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് അധിക…
Read MoreTag: Russia Ukrain
യുക്രൈനിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.
ബെംഗളൂരു: മാർച്ച് ഒന്നിന് യൂക്രൈയിനിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) എത്തിച്ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിനെ ആദരിച്ചു. ശേഷം പ്രതിസന്ധി ഘട്ടത്തിലാണ് രാജ്യത്തിന്റെ ശക്തി അറിയുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്റെ ഭൗതികശരീരം തിരികെ കൊണ്ടുവന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി…
Read Moreസുമിയിലും വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ
മോസ്കോ : യുക്രൈനിയന്‍ നഗരങ്ങളായ മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളിൽ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ നിരവധി ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എത്ര സമയം വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ എന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുകയാണ്. അതേസമയം, സുമിയിലും വെടിനിര്‍ത്തല്‍ വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാന്‍ താല്‍ക്കാലികമായെങ്കിലും…
Read Moreതാൻ രാജ്യം വിട്ട് പോയിട്ടില്ല ; സെലൻസ്കി
കീവ്: റഷ്യന്‍ അധിനിവേശം കൊടുംബിരി കൊണ്ട ഈ നാളുകകളിൽ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി രംഗത്ത്. സെലന്‍സ്‌കി പോളണ്ടിലേക്ക് പലായനം ചെയ്തെന്നാണ് റഷ്യന്‍ ദേശീയ വക്താവ് ആരോപിച്ചിരുന്നത്, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ആരോപണം യുക്രൈന്‍ ഔദ്യോഗികമായി തള്ളിയിരുന്നു. താൻ എവിടെയും പോയിട്ടില്ലെന്നും കീവിൽ തന്നെ ഉണ്ടെന്നും സെലൻസ് കി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും യുക്രൈന്‍ ദേശീയ പ്രതിരോധ കേന്ദ്രം അറിയിച്ചു.
Read Moreനവീന്റെ മൃതദേഹം യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു: മുഖ്യമന്ത്രി
ബെംഗളൂരു : കർണാടക യിൽ നിന്നുള്ള വിദ്യാർത്ഥി നവീനിന്റെ മൃതദേഹം യുക്രൈനിൽ നിന്ന് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ എംബിബിഎസ് പഠിക്കുകയായിരുന്ന നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) മാർച്ച് 1 ചൊവ്വാഴ്ച ആണ് യുക്രൈയിൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. യുക്രൈനിൽ നിന്ന് നിരവധി കന്നഡക്കാരെ ഒഴിപ്പിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി “ചില വിദ്യാർത്ഥികൾ ഖാർകിവിലെയും കൈവിലെയും യുദ്ധമേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ എംബസി അധികൃതരും അവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. ഉടൻ ബന്ധപ്പെടാമെന്ന്…
Read Moreമലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു
ന്യൂഡൽഹി : യുക്രയിനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ഈ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. യുദ്ധഭൂമിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ ഏതു സാഹചര്യത്തിലാണ് വെടിയുണ്ടകൾ എത്തിയതെന്നതിൽ…
Read Moreഞങ്ങൾക്ക് അവന്റെ മുഖം അവസാനമായി ഒന്ന് കാണണം; നവീനിന്റെ കുടുംബം
ബെംഗളൂരു : യുക്രൈനിൽ ചൊവ്വാഴ്ച ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 21 കാരനായ വിദ്യാർത്ഥി നവീൻ എസ്‌ജിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ മൃതദേഹം അവസാനമായി കാണണമെന്നും അവന്റെ മുഖം കാണാൻ കഴിയുന്ന തരത്തിൽ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചളഗേരിയിൽ, ദുഃഖിതരായ കുടുംബത്തിന്റെ അച്ഛൻ ശേഖർഗൗഡയുടെയും അമ്മ വിജയലക്ഷ്മിയുടെയും വീട് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സന്ദർശിച്ചിരുന്നു. “ഞങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു, നവീനിന്റെ മൃതദേഹം…
Read Moreയുക്രയിനിൽ ഇനി 14000 ഇന്ത്യക്കാർ കൂടെ
ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്ന യുക്രെയ്‌നില്‍ ഇനിയും 14,000 ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി വിദേശ മന്ത്രലയത്തിന്റെ റിപ്പോർട്ട്. കിയവില്മാത്രം 500ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യന്‍ അതിര്‍ത്തിയായ ബെല്ഗറോവില് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള ഖാര്‍കീവിലേക്ക് പോകാന്‍ കഴിയാത്ത വിധം റഷ്യ സേനാവിന്യാസവും ആക്രമണവും തുടരുകയാണ്. അതിനാല്‍ റഷ്യ വഴിയുള്ള ഒഴിപ്പിക്കലും തുടങ്ങാനായിട്ടില്ല. അയല്‍ രാജ്യങ്ങളിലേക്ക് വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും അയക്കാന്‍ കഴിയുന്നുണ്ടെങ്കിലും യുക്രെയ്ന് അതിര്‍ത്തിയില്‍ ഇന്ത്യക്കാരെ എത്തിക്കാനോ അവര്‍ക്ക് സഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.
Read Moreവിദ്യാർത്ഥിയുടെ മരണം കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്
ബെംഗളൂരു; കര്‍ണാടക വിദ്യാര്‍ത്ഥി യുക്രെയ്‌നില്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവും സംസ്ഥാന പ്രിസിഡന്റുമായ ഡി കെ ശിവകുമാര്‍. യുക്രെയ്‌നില്‍നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ള പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് യുക്രെയ്‌നില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ടത് വേദനാജനകമാണ്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഇവിടെ ഉണ്ടെങ്കിലും, ആവശ്യം കൂടുതലായതിനാല്‍, നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാന്‍ യുക്രെയ്‌നിലേക്ക് പോകുന്ന സ്ഥിതിയാണ് അദ്ദേഹം പറയുന്നു. യുക്രയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും…
Read Moreയുക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കാൻ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചു: മുഖ്യമന്ത്രി
ബെംഗളൂരു : യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് കന്നഡക്കാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യുക്രൈനിൽ നിന്ന് എത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടില്ലാതെ വീടുകളിലെത്തിക്കാൻ മുംബൈയിലും ന്യൂഡൽഹിയിലും രണ്ട് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “യുക്രൈനിന്റെ വടക്ക്-കിഴക്കൻ മേഖലയിലുള്ള വിദ്യാർത്ഥികൾ പ്രശ്‌നങ്ങൾ നേരിടുന്നു. അവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കാനും അവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കാനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. റൊമാനിയ-യുക്രൈനിൽ അതിർത്തിയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കന്നഡക്കാർക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More