നവീന്റെ മൃതദേഹം യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു: മുഖ്യമന്ത്രി

ബെംഗളൂരു : കർണാടക യിൽ നിന്നുള്ള വിദ്യാർത്ഥി നവീനിന്റെ മൃതദേഹം യുക്രൈനിൽ നിന്ന് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു.

ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ എംബിബിഎസ് പഠിക്കുകയായിരുന്ന നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) മാർച്ച് 1 ചൊവ്വാഴ്ച ആണ് യുക്രൈയിൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

യുക്രൈനിൽ നിന്ന് നിരവധി കന്നഡക്കാരെ ഒഴിപ്പിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി “ചില വിദ്യാർത്ഥികൾ ഖാർകിവിലെയും കൈവിലെയും യുദ്ധമേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ എംബസി അധികൃതരും അവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. ഉടൻ ബന്ധപ്പെടാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട് പറഞ്ഞു. ഞാൻ ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും യുക്രൈയിൻ എംബസിയുമായും സംസാരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts