ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ പിഎച്ച്‌ഡി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ ഹോസ്റ്റലിൽ പിഎച്ച്‌ഡി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

സംഭവ ദിവസം രാവിലെ പ്രാതൽ കഴിച്ച ശേഷംമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിക്കബല്ലാപ്പൂർ സ്വദേശി രംഗനാഥ് നായിക് (27) ആണ് മരിച്ചത്. പി.എച്ച്.ഡി.ക്ക് പഠിക്കുകയായിരുന്ന വിദ്യാർഥിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് ബസ് അപകടത്തിൽ പരിക്കേറ്റിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

അസുഖം മൂർച്ഛിച്ചതിനാൽ ആയുർവേദ ചികിത്സയിലായിരുന്നു രംഗനാഥ്.

ബുധനാഴ്ച രാവിലെ ക്യാൻ്റീനിലെത്തി പ്രാതൽ കഴിച്ച് മുറിയിൽ പോയി മുറി പൂട്ടി. ഉച്ചയ്ക്ക് ശേഷം റൂംമേറ്റ് പോയി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല.

വാതിൽ തകർത്തു അകത്തു കയറിയപ്പോൾ വിദ്യാർഥി മരിച്ചതായി കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയിക്കുന്നത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു. ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts