ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ മഠം ഇടിച്ചുനിരത്തി അധികൃതർ
ചിക്കോടി റായ്ബാഗ് താലൂക്ക് ഭരണകൂടമാണ് വ്യാഴാഴ്ച മേഘാലി ഗ്രാമത്തിലെ ലോകേശ്വര സ്വാമിയുടെ ആശ്രമം തകർത്തത്.
സർവേ നമ്പർ 225ലെ എട്ട് ഏക്കർ സർക്കാർ ഭൂമി ആൾദൈവം എട്ട് വർഷം മുമ്പ് കൈയേറി ആശ്രമം നിർമിച്ചെന്ന ആരോപണം ശക്തമായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ ആൾദൈവം അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോക്സോ) ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയെ സ്വാമി പലതവണ ബലാത്സംഗം ചെയ്തതായും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
മഠത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ മഠം ഇടിച്ചുനിരത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
