ബെംഗളൂരു : തീരദേശ കർണാടകയിൽ രണ്ടിടത്തുണ്ടായ മണ്ണിടിച്ചിൽ ഒരു മരണം. മുന്ന് പേർ കുടുങ്ങി കിടക്കുന്നു. ഉള്ളാൽ താലൂക്കിൽ നൗഷാദിന്റെ മകൾ നയിമയാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്തേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നുപേർ കുടുങ്ങി കിടക്കുകയാണ് മൊണ്ടേപ്പടവിലാണ് സംഭവം. ഇവരെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കുപാല, ധർമ്മനഗര, കല്ലാപ്പു, തലപ്പാടി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന്റെതായ സാഹചര്യം നിലനിൽക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read More