പ്രവീൺ നെട്ടാറുവിന്റെ കൊലപാതകം, 4 പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 14 ലക്ഷം പാരിതോഷികം

ബെംഗളൂരു: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. പ്രതികള്‍ കേരളത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാരിതോഷിക അറിയിപ്പ് പതിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച്‌ സൂചന ലഭിക്കാത്തതിനാലാണ് വീണ്ടും അറിയിപ്പുമായി എന്‍ഐഎ രംഗത്തുവന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ എസ് മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈച്ചാറിനെയും കൂര്‍ഗ് ജില്ലയിലെ…

Read More

ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കേസ് 

ബംഗളൂരു: ക്യാമ്പസിൽ കയറി യുവാവ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ രജനുകുണ്ടെക്ക് സമീപം ഇറ്റ്ഗളൂരിലെ പ്രസിഡൻസി കോളേജിൽ തിങ്കളാഴ്ചയാണ് ഒന്നാം വർഷം ബിടെക് വിദ്യാർത്ഥിനി ലയസ്മിത (19) കുത്തേറ്റ് മരിച്ചത്.  വിദ്യാർത്ഥിനിയുടെ അകന്ന ബന്ധുവും നൃപതുംഗ യൂണിവേഴ്‌സിറ്റി ഒന്നാംവർഷ ബി.സി.എ വിദ്യാർത്ഥിയുമായ പവൻ കല്യാണാണ് കോളേജിൽ കയറി അക്രമം കാണിച്ചത്. ശേഷം സ്വയം കുത്തിപ്പരിക്കേൽപിച്ച പവൻ കല്യാൺ ബംഗളൂരു ബൗറിംഗ് ആൻഡ് ലേഡി കർസൻ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ പ്രണയം നിഷേധിച്ച വൈരാഗ്യത്തിനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ…

Read More

ഇയർഫോണിനെ ചൊല്ലി തർക്കം; യുവാവിനെ സഹപ്രവർത്തകർ കൊലപ്പെടുത്തി

death murder

ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ ദൊഡ്ഡനാഗമംഗലയിൽ പുതുവത്സര ആഘോഷത്തിനിടെ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ 26 കാരനായ ചിത്രകാരനെ സഹപ്രവർത്തകർ മർദിച്ചു കൊന്നു. കൃഷ്ണഗിരിയിലെ കാർത്തിക്, ഉത്തരഹള്ളിയിലെ രവി, ഉത്തർപ്രദേശിലെ രജനിഷ് എന്നിവർ ബാലാജി ലേഔട്ടിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ രവി കാർത്തിക്കിന്റെ ഇയർഫോൺ കടം വാങ്ങി രജനിഷിന് കൊടുത്തു. ഇതേച്ചൊല്ലി ഇവർ തമ്മിൽ പിന്നീട് തർക്കമുണ്ടായി. രവിയും രജനിഷും ഒരു ഫോട്ടോ ഫ്രെയിം എടുത്ത് കാർത്തിക്കിനെ അടിച്ചു. പിന്നീട് കാര്യങ്ങൾ ശാന്തമാവുകയും എല്ലാവരും ഉറങ്ങാൻ പോവുകയും ചെയ്തു. ഞായറാഴ്ച രാവിലെ കരാറുകാരൻ മോഹനെ…

Read More

പ്രണയം നിരസിച്ചു, പെൺകുട്ടിയെ കുത്തി കൊന്നു, പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പത്തൊമ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലയസ്മിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കൊണ്ടാണ് പവന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബെംഗളൂരുവിലെ പ്രസിഡന്‍സി കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പവന്‍, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കോളേജ് പരിസരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

Read More

വിശ്വാസ്യത പരിശോധന പരാജയപെട്ടു: 17കാരിയെ കഴുത്ത് അറുത്ത്‌ കൊലപെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ ആണ്‍ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീതയാണ് മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30നായിരുന്നു കൊലപാതകം. സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ സംഗീതയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും പെണ്‍കുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു. വീടിന് പുറത്തേക്കിറങ്ങിയ…

Read More

സുശാന്ത് ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണ് ; മോർച്ചറി ജീവനക്കാരൻ

മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ രൂപകുമാർ ഷാ . സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് താൻ ആ സ്ഥലത്തുണ്ടായിരുന്നതായി മൃതദേഹം കണ്ടതിൽ നിന്ന് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായതായും കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ പറയുന്നു. കൊലപാതകവും ആത്മഹത്യയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മൃതദേഹം കണ്ടയുടനെ കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാനാകും. സുശാന്തിന്റെ കഴുത്തിൽ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു കൊലപാതകം പോലെ തോന്നി. ശരീരത്തിൽ അടിയേറ്റിരുന്നു, ചതവുകൾ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മുഖത്ത് സുശാന്തിന്റെ മുഖത്ത്…

Read More

സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അറുതി വരും ; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് പോലുള്ള സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അവസാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തന്നെ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കിയാൽ സദാചാര ഗുണ്ടായിസം എങ്ങനെ അവസാനിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്ലിൽ ജലീൽ കഴിഞ്ഞ ദിവസം രാത്രി സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി മരിച്ച സംഭവം നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ്‌ കക്ഷി ഉപനേതാവ് യു. ടി ഖാദർ ഉന്നയിച്ചതിനെ തുടർന്നുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

Read More

സൂറത്ത്കൽ കൊലക്കേസ് പ്രതികളെ ഉടൻ പിടികൂടും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ശനിയാഴ്ച സൂറത്ത്കലിൽ വെട്ടേറ്റ് മരിച്ച അബ്ദുൾ ജലീലിന്റെ ഘാതകരെ എത്രയും വേഗം പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലവും കാരണവും സത്യവും അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സമാധാനപരമായി സംസ്‌കരിച്ചു. നടക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ട്. എല്ലാ പ്രതികളെയും പോലീസ് എത്രയും വേഗം പിടികൂടുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികൾക്ക്…

Read More

യുവാവിനെ വെട്ടിക്കൊന്നു

death murder

മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രണ്ടംഗ സംഘം ജലീലിനെ കടയിൽ കയറി വെട്ടിക്കൊന്നത്. കഴിഞ്ഞ ജൂലൈയിൽ 24 കാരനായ മുഹമ്മദ് ഫൈസൽ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു. പോലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്ന് മുൻ മന്ത്രി യു.ടി ഖാദർ പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മംഗളൂരു കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തക്കൽ, ബജ്‌പെ, കാവൂർ, പനമ്പൂർ…

Read More

യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

ബെംഗളൂരു: വ്യാഴാഴ്ച ദാവൻഗെരെയിൽ യുവാവ് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ഓഡിറ്റർ ഓഫീസിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ചന്ദ് സുൽത്താന (28) ആണ് കൊല്ലപ്പെട്ടത്. ഹരിഹർ സ്വദേശിയായ പ്രതി സാദത്ത് മരിച്ച യുവതിയുമായി പ്രണയത്തിലായിരുന്നു. സ്കൂട്ടറിൽ പോവുകയായിരുന്ന സാദത്ത് സുൽത്താനയോട് സംസാരിക്കണമെന്ന് പറഞ്ഞ് വഴിയിലിറക്കി. അൽപസമയത്തിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സാദത്ത് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, യുവാവ് സ്വയം ആശുപത്രിയിൽ എത്തിപ്പെടുകയും…

Read More
Click Here to Follow Us