സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതായും അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. മൺസൂൺ തീവ്രമാകുന്ന സാഹചര്യത്തിൽ തീരദേശ, മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തീരദേശ കർണാടകയിലും മലനാട് മേഖലയിലും കേന്ദ്രീകരിച്ചിരുന്ന മഴ വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രവചനം. ജൂൺ 27-ഓടെ കല്യാണ കർണാടക മേഖലയിലെ ജില്ലകൾ ഉൾപ്പെടെ വടക്കൻ കർണാടകയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പരക്കെ മഴ ലഭിക്കും.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ബിദാർ, കലബുറഗി, യാദ്ഗിരി, വിജയപുര, റായ്ച്ചൂർ, ബാഗൽകോട്ട്, കൊപ്പൽ, ബെൽഗാം, ധാർവാഡ്, ഹാവേരി, ഉത്തര കന്നഡ എന്നീ ജില്ലകളിലെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ഈ മേഖലകളിൽ സമാനമായ അന്തരീക്ഷം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ 25 രാവിലെ മുതൽ ജൂൺ 26 രാവിലെ വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് വിജയപുര ജില്ലയിലെ ചച്ചാനയിലാണ്; 72.2 മില്ലിമീറ്റർ. ഇതിനുപുറമെ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നവാർ താലൂക്കിലെ ജലവള്ളിയിൽ 70.5 മില്ലിമീറ്ററും, ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ പുതുവെട്ടുവിൽ 50.5 മില്ലിമീറ്ററും, ഉഡുപ്പി ജില്ലയിലെ കാർക്കളയിലെ ഇന്നയിൽ 46 മില്ലിമീറ്ററും മഴ ലഭിച്ചതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts