ബെംഗളൂരു: ദാവണഗെരെയിൽ പട്ടാപ്പകൽ യുവാവ് കുട്ടിയെ കുത്തിക്കൊന്നു. സുൽത്താന എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാദത്ത് നിർമ്മാതാവ് ദാവണഗെരെ സ്വദേശി ചാന്ദ് പിർ ആണ് യുവതിയെ കുത്തിക്കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയം നിരസിച്ചതാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സാദത്തിന് സുൽത്താനയെ ഇഷ്ടമായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ സുൽത്താനയ്ക്കും വീട്ടുകാർക്കും താത്പ്പര്യമില്ലായിരുന്നു. മറ്റൊരാളുമായി സുൽത്താനയുടെ വിവാഹം തീരുമാനിച്ചതിനെ തുടർന്ന് പ്രകോപിതനാകുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിലാണ് യുവാവ് സുൽത്താനയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണയാണ് യുവാവിനെ കുത്തിയതെന്നും പോലീസ് പറയുന്നു. തിരക്കേറിയ റോഡിൽ, ആളുകൾ…
Read MoreTag: murder
ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു
ബെംഗളൂരു: ഭിന്നശേഷിയുള്ള 10 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് അമ്മ കൊന്നു. ബെംഗളൂരു ബൈദരഹള്ളി പ്രസന്നലേഔട്ട് സ്വദേശി എന്‍.പ്രിയങ്കയാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയെ കൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ സുമ (38) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച സുമയെ അയല്‍ക്കാരും ബന്ധുവും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ബൈദരഹള്ളി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Read Moreഅധ്യാപകന്റെ മർദനമേറ്റ 10 വയസ്സുകാരന്റെ മരണത്തിന് പിന്നാലെ അമ്മയും മരിച്ചു
ബെംഗളൂരു: ഗഡഗിലെ സർക്കാർ സ്കൂളിൽ മുത്തപ്പയുടെ ആക്രമണത്തിനിരയായ അധ്യാപിക ഗീത കിംസ് ആശുപത്രിയിൽ മരിച്ചു. മുത്തപ്പയും ജോലി ചെയ്തിരുന്ന സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപികയായിരുന്നു ഗീത. ഡിസംബർ 19 തിങ്കളാഴ്ച, മുത്തപ്പ താൻ ജോലി ചെയ്യുന്ന സ്‌കൂളിലെത്തി, ഗീതയുടെ 10 വയസ്സുള്ള മകൻ ഭരതിനെ ക്ലാസിൽ നിന്ന് വലിച്ചിറക്കി അടിക്കാൻ തുടങ്ങി. ഭരതിന്റെ നിലവിളി കേട്ട് ഗീത എത്തിയതിയോടെ മുത്തപ്പയെ മകനെ അടിക്കുന്നത് തടയാൻ ശ്രമിച്ചു. ഇതിൽ ദേഷ്യം വന്ന മുത്തപ്പ ഗീതയെയും അടിക്കാൻ തുടങ്ങി. മുത്തപ്പ ഭരതിനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ…
Read Moreകോറമംഗലയിലെ ഇരട്ടക്കൊലപാതകം; 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
ബെംഗളൂരു : കോറമംഗല ഇരട്ടക്കൊലപാതകം 48 മണിക്കൂറിനുള്ളിൽ മുഖ്യപ്രതിയായ വ്യവസായിയുടെ മുൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ അയൽ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജഗദീഷ് (24), അഭിഷേക് (22), സഹോദരൻ കിരൺ (19) എന്നിവരാണ് പ്രതികൾ. കാർ, ഓട്ടോ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ഇവർ മങ്ങമ്മനപാളിയിൽ അയൽവാസികളാണ്. വ്യവസായിയായ രാജഗോപാൽ റെഡ്ഡിയുടെ മുൻ ഡ്രൈവറാണ് ജഗദീഷ്. ഒരിക്കൽ റെഡ്ഡിയുടെ കാർ അനുവാദമില്ലാതെ പുറത്തെടുത്തതിനാണ് പ്രതിയെ പിരിച്ചുവിട്ടത്. ഇവരിൽ നിന്നും അഞ്ച് ലക്ഷം രൂപയും…
Read Moreകോറമംഗലയിൽ ഇരട്ടക്കൊലപാതകം
ബെംഗളൂരു: കോറമംഗല രണ്ടാം ബ്ലോക്കിലെ ഒരു വ്യവസായിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാക്കൾ അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും പണവുമായി രക്ഷപ്പെട്ടു. കരിയപ്പ (45), ബഹദ്ദൂർ (28) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. സംഭവ ദിവസം കുടുംബത്തോടൊപ്പം ദൂരെയായിരുന്ന രാജഗോപാൽ റെഡ്ഡിക്ക് വേണ്ടിയാണ് ഇവർ ജോലി ചെയ്തിരുന്നത്. കൊലയാളികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുകയാണെന്ന് ഡിസിപി (സൗത്ത് ഈസ്റ്റ്) സി കെ ബാബ പറഞ്ഞു. ദാവൻഗെരെ സ്വദേശി കരിയപ്പ കഴിഞ്ഞ 30 വർഷമായി റെഡ്ഡിയുടെ വീട്ടിൽ ജോലി…
Read Moreരണ്ട് പെൺകുട്ടികളെ ജീവനോടെ കത്തിച്ച് യുവതി, ഒരു കുട്ടി മരിച്ചു
ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി രണ്ട് പെൺകുട്ടികളെ തീകൊളുത്തി. ഇതിൽ എട്ട് വയസുള്ള കുട്ടി മരണപ്പെട്ടു, ആറ് വയസുള്ള കുട്ടി ഗുരതര പൊള്ളലോടുകൂടി ആശുപത്രിയിൽ ചകിത്സയിലുമാണ്. കർണാടകയിലെ കൊലാർ ജില്ലയിലെ മുൽബാഗുലു ജില്ലയിലെ അഞ്ജനാദ്രി കുന്നിൻ ചെരിവിലാണ് സംഭവം. പലമനേരുവിന് അടുത്തുള്ള ബുസാനി കുറുബപ്പള്ളിയിൽ താമസിക്കുന്ന ജ്യോതിയാണ് തന്റെ മക്കളെ ജീവനോടെ കത്തിച്ചത്. ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് വീടു വിട്ട് അഞ്ജനാദ്രി കുന്നിൻ ചെരിവിലേക്ക് ജ്യോതി രണ്ട് പെൺകുട്ടികളുമായി വരികയായിരുന്നു. പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ജ്യോതി പോലീസിനോട് പറഞ്ഞു.…
Read Moreഭർത്താവിന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ
ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകന്‍ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റൊരു കൊലയാളി നവീനെ പിടികൂടിയിട്ടില്ല. ഹൊസ്‌കോട്ട് നന്ദഗുഡിക്ക് സമീപമുള്ള ബീമാക്കനഹള്ളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറിയിലാണ് ആനന്ദയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30…
Read Moreഅലമാരയിൽ നിന്നും മൃതദേഹം കണ്ടെത്തിയ കേസ്, പ്രതിയുടെ അറസ്റ്റ് ഉടൻ
ബെംഗളൂരു: 80 കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. അലമാരയിൽ നിന്നും കണ്ടെത്തിയ പാർവതിയമ്മയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയതായി മകൻ. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണ ഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാന്റെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് യുവതി സംശയദൃഷ്ടിയിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകും. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍…
Read Moreയുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആറംഗ സംഘം
ബെംഗളൂരു: ബംഗളൂരുവിൽ ആറംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുപ്പത്കാരനായ ബാലപ്പ എന്നയാളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബർ നാലിന് അർധരാത്രിയിലാണ് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച് നിലത്തിടുന്നതും ക്യാമറ ദൃശ്യങ്ങളിൽ കാണാം.അതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിനെ തലക്കടിക്കുകയായിരുന്നു. പിന്നീട്…
Read Moreഭാര്യയുടെ കഷ്ടപ്പാട് സഹിക്കാനാവാതെ ഭർത്താവ് വെള്ളത്തിൽ തള്ളിയിട്ട് കൊന്നു
ബെംഗളൂരു: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന്‍ മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.…
Read More