അധ്യാപകന്റെ മർദനമേറ്റ 10 വയസ്സുകാരന്റെ മരണത്തിന് പിന്നാലെ അമ്മയും മരിച്ചു

ബെംഗളൂരു: ഗഡഗിലെ സർക്കാർ സ്കൂളിൽ മുത്തപ്പയുടെ ആക്രമണത്തിനിരയായ അധ്യാപിക ഗീത കിംസ് ആശുപത്രിയിൽ മരിച്ചു. മുത്തപ്പയും ജോലി ചെയ്തിരുന്ന സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപികയായിരുന്നു ഗീത. ഡിസംബർ 19 തിങ്കളാഴ്ച, മുത്തപ്പ താൻ ജോലി ചെയ്യുന്ന സ്‌കൂളിലെത്തി, ഗീതയുടെ 10 വയസ്സുള്ള മകൻ ഭരതിനെ ക്ലാസിൽ നിന്ന് വലിച്ചിറക്കി അടിക്കാൻ തുടങ്ങി.

ഭരതിന്റെ നിലവിളി കേട്ട് ഗീത എത്തിയതിയോടെ മുത്തപ്പയെ മകനെ അടിക്കുന്നത് തടയാൻ ശ്രമിച്ചു. ഇതിൽ ദേഷ്യം വന്ന മുത്തപ്പ ഗീതയെയും അടിക്കാൻ തുടങ്ങി. മുത്തപ്പ ഭരതിനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് എറിയുകയായിരുന്നു. ആദ്യം നർഗുണ്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഭരതിനെ പിന്നീട് കിംസിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും അന്നുതന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതിനിടെ, ഗീതയെ കിംസിൽ പ്രവേശിപ്പിച്ചു, ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരനേട്ടത്തിന് കീഴടങ്ങുകയായിരുന്നു.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

ഗീതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്, അതിനുശേഷം മരണകാരണം അറിയാനാകുവെന്നാണ് പോലീസ് റിപ്പോർട്ട്. കൂടാതെ ഔപചാരിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, തെളിവുകൾ ശേഖരിക്കുകയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ഗീതയെ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ ഗീതയെ സന്ദർശിച്ചിരുന്നു.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന മുത്തപ്പയെ ഡിസംബർ 20ന് ചൊവ്വാഴ്ച ഗഡാഗ് പോലീസ് അറസ്റ്റ് ചെയ്തു. ഗദാഗിന്റെ പ്രാന്തപ്രദേശത്താണ് മുത്തപ്പയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുണ്ടായ പ്രണയബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് മുത്തപ്പ ഭരതിനെ കൊലപ്പെടുത്തുകയും ഗീതയെ ആക്രമിക്കുകയും ചെയ്തത് എന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
[masterslider id="10"]

Related posts