മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ബെംഗളൂരു: ബെംഗളൂരുവിൽ മാതാപിതാക്കളെയും അനിയത്തിയെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇരുപത്തഞ്ചുകാരിയായ യുവതി പുതുച്ചേരിയിൽ വെച്ച് പോലീസ് പിടിയിലായി. ബെല്ലന്തൂർ സ്വദേശിനിയായ ശ്വേതയാണ് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിൽ പങ്കാളിയായ ഇവരുടെ ലിവ്-ഇൻ പാർട്ണർ കെന്നത്ത് എന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി വകവരുത്തിയ ശേഷം ശ്വേതയും കെന്നത്തും കെന്നത്തിന്റെ ബൈക്കിലാണ് ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് ലക്ഷ്യമാക്കി നീങ്ങിയ ഇരുവരും ഏകദേശം 300 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചു. എന്നാൽ പുതുച്ചേരി റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ബൈക്ക് കേടായതാണ് പ്രതികളുടെ രക്ഷപ്പെടൽ പദ്ധതികൾ പൊളിച്ചത്. തുടർന്ന് യാത്ര തുടരാനാകാതെ ഇവർ അവിടെ ഒളിച്ചു താമസിക്കാൻ ശ്രമിക്കുകയായിരുന്നു.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

പോലീസിന്റെ സൈബർ നിരീക്ഷണത്തിൽ പെടാതിരിക്കാൻ കനത്ത ജാഗ്രതയാണ് പ്രതികൾ പുലർത്തിയിരുന്നത്. ബെംഗളൂരു വിട്ടയുടൻ തന്നെ ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. യാത്രാവേളയിൽ എടിഎം കാർഡുകളോ മറ്റ് ഡിജിറ്റൽ ഇടപാടുകളോ ഉപയോഗിക്കാതിരിക്കാനും ഇവർ ശ്രദ്ധിച്ചിരുന്നു. ഇതോടെ ഡിജിറ്റൽ തെളിവുകൾക്ക് പകരം സിസിടിവി ദൃശ്യങ്ങൾ, ടോൾ പ്ലാസ ക്യാമറകൾ, ഫീൽഡ് ഇന്റലിജൻസ് എന്നിവയെ ആശ്രയിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കെന്നത്തിന്റെ ജന്മനാടായ തിരുച്ചിറപ്പള്ളിയിലേക്കോ തമിഴ്‌നാട്ടിലെ മറ്റ് ബന്ധുവീടുകളിലേക്കോ പ്രതികൾ പോയേക്കാമെന്ന നിഗമനത്തിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നിരവധി പോലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു. ടോൾ ഗേറ്റുകളിലെയും വഴിയോരങ്ങളിലെയും ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് ശ്വേതയെ പോലീസ് സംഘം പിടികൂടുന്നത്. പ്രതികൾ തുടർച്ചയായി ഒളിത്താവളങ്ങൾ മാറ്റിയതും വിവര സാങ്കേതിക വിദ്യകൾ ഒഴിവാക്കിയതും പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. പിടിയിലായ ശ്വേതയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts