ബംഗളൂരു: തൻ്റെ മൂന്ന് ഭാര്യമാരെയും, ഒൻപത് മക്കളെയും സംരക്ഷിക്കുന്നതിനായി മോഷണം തൊഴിലാക്കി മാറ്റിയ 36കാരനെ അറസ്റ്റ് ചെയ്‌ത് ബെംഗളൂരു പൊലീസ്. ബാബാജാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പൊലീസ് കണ്ടെടുത്തു. മോഷണം തൊഴിലാക്കി മാറ്റുന്നത് ശരിയായ കാര്യമാണോ എന്ന പൊലീസിൻ്റെ ചോദ്യത്തിന് കുടുംബം പോറ്റാനായാണ് മോഷണം നടത്തുന്നതെന്നായിരുന്നു മറുപടി. മൂന്ന് ഭാര്യമാരെയും ഒൻപത് മക്കളെയും താൻ നന്നായി നോക്കുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പിടികൂടിയതിന് പിന്നാലെ എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.
Read MoreTag: Latestnews
ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറുകണക്കിനാളുകൾക്ക് പണം നഷ്ടമായി
ബംഗളൂരു: ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് ബംഗളൂരുവിൽ തട്ടിപ്പ്. നൂറുകണക്കിന് വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. ഇതിൽ ഭൂരിപക്ഷവും സ്വകാര്യ സ്കുളുകളിലെ അധ്യാപകരാണ്. ചാമരാജ്പേട്ടിൽ സ്ഥിതി ചെയ്യുന്ന വിഷ്ണു വൊക്കേഷണൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് തട്ടിപ്പിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. സ്ഥാപന ഉടമയായ രവി ബാത്ഹള്ളിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും 35,000 രൂപയാണ് ഓരോരുത്തരിൽ നിന്നും ഇയാൾ സീറ്റിനായി ഈടാക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ വിദ്യാർഥികൾ ആരോപിച്ചു. മാനേജ്മെന്റ് ക്വാട്ടയിൽ വിദ്യാർഥികൾക്ക് സീറ്റ് നൽകുമെന്നാണ് സ്ഥാപന ഉടമ വിശ്വസിപ്പിച്ചിരുന്നത്.അതേസമയം, തട്ടിപ്പ് പുറത്ത് വന്നതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി…
Read Moreയുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം; പരിശോധനക്കായി ഡ്രോൺ സംവിധാനവും
ബംഗളൂരു: നാഗർഹോളെയിൽ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതം. നാഗാപുര സ്വദേശി ഹരീഷ് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നവവരനായ യുവാവ് കടുവ ആക്രമണത്തിൽ മരിച്ചതിന് പിന്നാലെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കടുവയെ ഉടൻ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കടുവയെ പിടികൂടുന്നതിനായി ആനകളെയും, ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലടക്കം ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആന പാപ്പാന്മാരുമടക്കം 30ഓളം പേരടങ്ങുന്ന വിവിധ സംഘങ്ങളെ തിരച്ചിലിന് നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴക്കിടയിലും തിരച്ചിൽ തുടർന്നു. പരിശീലനം ലഭിച്ച ആനകളായ…
Read Moreഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി; വിദ്യാർത്ഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തി യു.എസ്
വാഷിങ്ടൺ: വിദേശവിദ്യാർഥികൾക്കുള്ള വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് യു.എസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് വിസ അഭിമുഖങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. അതെസമയം നിലവിൽ വിസ അപ്പോയിൻമെന്റ് ലഭിച്ചവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ലെന്നും അവർക്ക് നിശ്ചയിച്ച തീയതിൽ തന്നെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും യു.എസ് വ്യക്തമാക്കി. വിസ അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ പരിശോധന നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കം ശക്തമാകുന്നതിനിടെ വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എസ് ഭരണകൂടം. സ്ഥാപനത്തിൽ…
Read Moreബംഗളൂരു വിമാനത്താവളത്തിൽ വിദേശ മൃഗക്കടത്ത് വർധിക്കുന്നതായികണ്ടെത്തൽ
ബംഗളൂരു: ബംഗളൂരു – കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശമൃഗങ്ങളുടെ കള്ളക്കടത്ത് വർധിക്കുന്നതായി കണ്ടെത്തൽ. 3350 സ്ലൈഡർ ആമകൾ, 22 നീല ഇഗ്വാനകൾ, രണ്ട് ആഫ്രിക്കൻ സ്പേർഡ് ആമകൾ എന്നിവയുൾപ്പെടെ നിരവധി വിദേശ മൃഗങ്ങളെയാണ് കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയത്. തായ് എയർവേസ് വിമാനത്തിൽ തായ്ലൻഡിൽ നിന്ന് എത്തിയ ബാലസുബ്രഹ്മണ്യൻ ഷൺമുഖം, വിജയരാഘവൻ ധനപാൽ, അരുൺകുമാർ നാരായണസ്വാമി എന്നിവരിൽനിന്നാണ് ഇവ പിടികൂടിയത്. വിദേശ വന്യജീവികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. മലേഷ്യയിൽനിന്ന് കടത്തുകയായിരുന്ന 3000 ആമകളെ യാത്രക്കാരായ ഗോപിനാഥ് മണിവേളൻ, സുധാകർ ഗോവിന്ദസ്വാമി എന്നിവരിൽനിന്ന്…
Read Moreമകനെ ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തിയ നാഗ്പൂർ യുവതിയെ ഇന്ത്യക്ക് കൈമാറി പാക് അധികൃതർ
ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടന്ന നാഗ്പൂർ സ്വദേശിയെ ഇന്ത്യക്ക് കൈമാറി പാകിസ്താൻ. കാർഗിലിലെ ഹണ്ടർമാൻ ഗ്രാമത്തിൽ നിന്നാണ് ഇവർ അതിർത്തികടന്നത്. മെയ് 14നായിരുന്നു സംഭവം. മകനെ ഹോട്ടലിൽ ഉപേക്ഷിച്ച് ഇവർ അതിർത്തി കടക്കുകയായിരുന്നു. പിന്നാലെ അതിർത്തിയിൽ വെച്ച് സുനിതയെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് പാകിസ്താൻ റേഞ്ചേഴ്സ് സുനിതയെ ബി.എസ്.എഫിന് കൈമാറി. സുനിതയെ തിരിച്ചെത്തിക്കുന്നതിനായി അമൃത്സറിലേക്ക് ഒരു ഓഫീസറുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനൊപ്പം ചാരപ്രവൃത്തിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാകിസ്താൻ പൗരൻമാരുമായി സുനിത…
Read Moreഫാസ്ടാഗ് സംവിധാനത്തിൽ വൻ മാറ്റം വരുന്നു; ഒരു തവണ പണമടച്ചാൽ ഒരു വർഷം പരിധിയില്ലാതെ സഞ്ചരിക്കാം
ന്യൂഡൽഹി: ഒറ്റ തവണ പണമടച്ചാൽ ദേശീയപാതകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ ടോൾ നയം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഫാസ്ടാഗുകൾക്ക് അനുവൽ പാസ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഒറ്റത്തവണ 3,000 രൂപ നൽകിയാലാവും ഒരു വർഷത്തേക്ക് പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുക.ഫാസ്ടാഗിൽ രണ്ട് തരം പേയ്മെന്റ് സംവിധാനം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ഉദേശിക്കുന്നത്. ഒന്ന് അനുവൽ പാസ് സംവിധാനമാണ്. മറ്റൊന്ന് സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ നൽകുന്ന രീതി. ഇപ്രകാരമെങ്കിൽ 100 കിലോ മീറ്റർ സഞ്ചരിക്കുന്നതിന് 50 രൂപയാണ് ടോളായി നൽകേണ്ടി വരിക.നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിൽ തന്നെ ഈ…
Read Moreലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല: മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാർക്ക് മർദനം
ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ മലയാളികളായ റെസ്റ്ററൻറ് ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പു പൈപ്പും, ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂർ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. ലഡുവിനൊപ്പം സോസ് ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ യുവാക്കളെ ആക്രമിക്കുകയായിരുന്നു.
Read Moreഗർഭം അലസി, ജീവിക്കാതെ ചത്തൂകൂടെയെന്ന് ഭര്‍ത്താവ്; മരണകാരണം വീഡിയോയിലൂടെ വെളിപ്പെടുത്തി, ജീവനൊടുക്കി നവവധു
ഉത്തർപ്രദേശ് : അമ്രീൻ ജഹാൻ എന്ന ഇരുപത്തി മൂന്നുകാരിയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഭർതൃവീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം. ഒടുവിൽ മരണം. മരണകാരണം എന്താണെന്ന് കൃത്യമായി വീഡിയോയിൽ റെക്കോർഡ് ചെയ്തതിന് ശേഷമാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. ഭർത്താവ്, ഭർതൃപിതാവും,സഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വീഡിയോയിൽ ആരോപിക്കുന്നു. ഗർഭം അലസിപോയതിൻ്റെ പേരിൽ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും, താൻ കഴിക്കുന്ന ഭക്ഷണം ശരിയല്ലെന്ന് പറഞ്ഞതായും, ഇടയ്‌ക്കൊക്കെ തൻ്റെ മുറിയിലെ വൈദ്യതി ഒഴിവാക്കിയിരുന്നതായും യുവതി വെളിപ്പെടുത്തി. പോയി മരിച്ച്കൂടെ എന്നാണ് ഭർത്താവും…
Read Moreബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴ
ബംഗളൂരു: നഗരത്തിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. മെയ് ഒന്ന് മുതൽ 26 വരെയുള്ള കാലയളവിൽ 307.9മില്ലി മീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. ഇതാദ്യമായാണ് മെയിൽ ഇത്രയും മഴ ബംഗളൂരുവിൽ പെയ്യുന്നത്. ഇതിന് മുമ്പ് 2023 മെയിലായിരുന്നു ബംഗളൂരുവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 305 മില്ലി മീറ്റർ മഴയാണ് അന്ന് പെയ്തത്. 2022ൽ 207.4 മില്ലി മീറ്റർ, 2017 241.9 മില്ലി മീറ്റർ, 2018ൽ 239.8 മില്ലി മീറ്റർ എന്നിങ്ങനെയാണ് ബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്ത മഴയുടെ…
Read More