ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് സർക്കാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ശക്തി പദ്ധതി, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതായി റിപ്പോർട്ട്.
23 ശതമാനം വർധനയാണ് ബെംഗളൂരുവിൽ ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ഹുബ്ബള്ളി- ധാര്‍വാഡ് മേഖലയിലിത് 21 ശതമാനവുമാണ് വര്‍ധന.
സുസ്ഥിര മൊബിലിറ്റി നെറ്റ് വര്‍ക്ക് കമീഷൻ ചെയ്ത റിപ്പോര്‍ട്ട് നിക്കോര്‍ അസോസിയേറ്റ്സാണ് പുറത്തുവിട്ടത്. കര്‍ണാടക, ഡല്‍ഹി, കേരള, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ വിവിധ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ 2500ഓളം പേരിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
സംസ്ഥാനത്തൊന്നാകെ സ്ത്രീകള്‍ക്ക് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാന്‍ സംവിധാനം ഒരുക്കുന്ന പദ്ധതിയാണ് ‘ശക്തി’.
2023 ജൂൺ 11ന് ആരംഭിച്ച ശക്തി പദ്ധതിയിലൂടെ 2025 ജൂലൈ 24 വരെ കർണാടകയിലുടനീളം 508 കോടിയിലധികം സ്ത്രീകൾ സൗജന്യയാത്ര സേവനം ഉപയോഗപ്പെടുത്തി.
12,881 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് പദ്ധതിയിലൂടെ നൽകിയത്. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര എന്ന ആശയം യാഥാർഥ്യമായതോടെ നിരവധി പേരാണ് ചെറുതും വലുതുമായ തൊഴിൽ നേടി സ്വയംപര്യാപ്തത നേടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]