ബെംഗളൂരു : കടുഗോഡി തോട്ടത്തിൽ കൈയേറിയ 4,000 കോടി രൂപ വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ച് പിടിച്ച് കർണാടക സർക്കാർ. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിർദേശപ്രകാരമാണ് കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടി. അതിരുകൾ വേർതിരിച്ച് വേലികൾ സ്ഥാപിക്കുക, ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തൈകൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത മന്ത്രി ഖാൻഡ്രെ വ്യക്തമാക്കി. ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ നഗരത്തിലെ പച്ചപ്പ് ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകട്ടു. ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ…
Read MoreMonth: June 2025
ലക്ഷ്യം നഗരങ്ങളിലെ ക്രമസമാധാനം; പരിശോധന ശക്തമാക്കി ആന്റി-സ്റ്റാബിങ് സ്ക്വാഡ്
ബെംഗളൂരു : കർണാടകയിൽ വിദ്യാർത്ഥികൾ, യുവാക്കൾ, സംശയം തോന്നുന്ന ആളുകൾ എന്നിവരുടെ ബാഗുകളും, വാഹനങ്ങളും പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് ആന്റി-സ്റ്റാബിങ് സ്ക്വാഡുകൾ രൂപത്കരിച്ച് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം സിറ്റി ബസിലെ വിൻഡോ സീറ്റിന് വേണ്ടിയുള്ള വഴക്കിനെത്തുടർന്ന് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് പരിശോധന ശക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത ആളുകൾ പോലും വാഹനങ്ങളിലും, ബാഗുകളിലും കൊടുവാൾ, കത്തി, വാളുകൾ തുടങ്ങിയ മാരക ആയുധങ്ങൾ സൂക്ഷിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ഗാന്ധി നഗർ റെയിൽവേ ട്രാക്കുകൾക്ക് സമീപം കഴിഞ്ഞ ദിവസം ആളുകളിൽ ഭീതി പരത്തുന്ന തരത്തിൽ…
Read Moreഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സായുധ സംഘട്ടനം തടയാൻ ഇടപെടൽ നടത്തണം -ഖാർഗെ
ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. രാജ്യം ഇന്ധനത്തിൻ്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിൽ നടക്കുന്ന സായുധ സംഘട്ടനം തടയാൻ നമ്മൾ ശ്രമിക്കേണ്ടതായിരുന്നുവെന്ന് റായ്ച്ചൂരിൽ നടന്ന പൊതുയോഗത്തിൽ ഖാർഗെ അഭിപ്രായപ്പെട്ടു. ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും,…
Read Moreകർണാടക പ്രതിപക്ഷ പാർട്ടികൾ സർക്കാറിനേരെ തെറ്റായ പ്രചാരണം നടത്തുന്നു – മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി.എസും തെറ്റായ പ്രചാരണം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാരന്റി പദ്ധതികളിലൂടെ വികസന പരിപാടികൾ നടപ്പിലാക്കുന്നില്ലെന്ന തെറ്റായ വിവരണം അവർ പ്രചരിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. റായ്ച്ചൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ കാര്യം വ്യക്തമാക്കിയത്. ബിജെപി പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും, ജെഡിഎസും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും പറഞ്ഞ അദ്ദേഹം പതിനഞ്ചാം ധനകാര്യ കമീഷൻ…
Read Moreകത്തിയോ വാളോ കൈവശം വെച്ചാൽ ഇനി പണി ഉറപ്പ്; ബെളഗാവിയിൽ ആന്റി സ്റ്റാബിങ് സ്ക്വാഡുകൾക്ക് രൂപം നൽകി പോലീസ്
ബെംഗളൂരു : കത്തിയും വാളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് ആന്റി സ്റ്റാബിങ് സ്ക്വാഡുകൾക്ക് രൂപം നൽകി കർണാടകത്തിലെ ബെളഗാവി പോലീസ്. കത്തിയും വാളും കൊണ്ടുനടക്കുന്നവരെ പിടികൂടാനാണ് ലക്ഷ്യം. സംശയകരമായി കാണുന്ന വാഹനങ്ങളിലുൾപ്പെടെ പരിശോധന നടത്തും. വിദ്യാർഥികളുടെ ബാഗുകളിലുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിർദേശം. വിദ്യാർഥികൾ കീശയിൽ കത്തികൊണ്ടുനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണിത്. ഓരോ സ്ക്വാഡിലും ആറ് പോലീസുകാർവരെ പരിശോധനയ്ക്കുണ്ടാകും. കത്തിയോ വാളോ കൈവശം വെച്ചവരെ പിടിച്ചാൽ ആയുധനിയമപ്രകാരം ഇവരുടെ പേരിൽ കേസെടുക്കുമെന്ന് ബെളഗാവി സിറ്റി പോലീസ് കമ്മിഷണർ ഭൂഷൺ ബൊറാസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ബെളഗാവിയിൽ ബസിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത…
Read Moreബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. ജയനഗർ ഡിവിഷനിലെ 66/11 കെവി ഐഎസ്ആർഒ ലേഔട്ട് സബ്‌സ്റ്റേഷൻ, 220/66/11 കെവി സുബ്രഹ്മണ്യപുര സബ്‌സ്റ്റേഷൻ, 66/11 കെവി ബനശങ്കരി സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ജൂൺ 24 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുക. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: 66/11 കെവി ഐഎസ്ആർഒ ലേഔട്ട് സബ്‌സ്റ്റേഷൻ, 220/66/11 കെവി സുബ്രഹ്മണ്യപൂർ സബ്‌സ്റ്റേഷൻ, ജയനഗർ ഡിവിഷനു കീഴിലുള്ള 66/11കെവി ബനശങ്കരി സബ്‌സ്റ്റേഷൻ, കുമാരസ്വാമി ലേഔട്ട്, ഇളയസനഗർ,…
Read Moreഈവർഷം മൈസൂരു ദസറയ്ക്ക് 11 ദിവസത്തേ ആഘോഷങ്ങൾ
ബെംഗളൂരു : മൈസൂരു ദസറ ഈവർഷം ഒരുദിവസം കൂടുതൽ ആഘോഷിക്കും. പരമ്പരാഗതമായി പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക് ആഘോഷങ്ങൾ നീട്ടിയതായി സംസ്ഥാനസർക്കാരും മൈസൂരു വോഡയാർ രാജകുടുംബവും പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഈവർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ രണ്ടുവരെ നടക്കും. നവരാത്രിവേളയിൽ വിജയദശമിദിനംവരെ പത്തുദിവസമാണ് ദസറ ആഘോഷം. എന്നാൽ, ഈവർഷം തുടർച്ചയായി രണ്ടുദിവസങ്ങളിൽ (സെപ്റ്റംബർ 26, 27) നവരാത്രിയുടെ അഞ്ചാംദിവസം വരുന്നെന്നാണ് ജ്യോതിഷശാസ്ത്രപ്രകാരമുള്ള കണക്ക്. അതുകൊണ്ടാണ് ഈവർഷം ആഘോഷം ഒരുദിവസം കൂട്ടിയതെന്നാണ് വോഡയാർ രാജവംശ പ്രതിനിധികളുടെ വിശദീകരണം.
Read Moreവഴിയരികിൽ ഇരുന്ന് അലറുന്ന കടുവ: ഇതാ ഒരു അപൂർവ കാഴ്ച
ബെംഗളൂരു : എച്ച്‌ഡി കോട്ട് താലൂക്കിലെ കബനി പുഴയുടെ പരിസരത്ത് വീണ്ടും കടുവയെ കണ്ടു. ദമ്മനക്കട്ടെ സഫാരിക്കിടെയാൻ ഈ അപൂർവ കാഴ്ച കണ്ടത്, റോഡിനടുത്തുള്ള ഒരു പാലത്തിൽ ഇരുന്ന് ഉച്ചത്തിൽ അലറുകയായിരുന്നു കടുവ. ഈ അപൂർവ കാഴ്ച അമച്വർ ഫോട്ടോഗ്രാഫർ ലേഖൻ ക്യാമറയിൽ പകർത്തി. കടുവയുടെ ഗർജ്ജനം ഭയപ്പെടുത്തുന്നതാണ്. നിലവിൽ, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, കൂടാതെ ഇത് ഹുൻസൂർ താലൂക്കിലെ ഗുരുപൂർ ഗ്രാമത്തിലേക്കുള്ള റോഡാണെന്ന് നെറ്റിസൺമാർ പറയുന്നു. ഇക്കാരണത്താൽ, ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകൾ കടുവയെ ഭയപ്പെടാൻ തുടങ്ങിയിട്ടുണ്ട്, ഗ്രാമവാസികൾ വനം വകുപ്പ്…
Read Moreഇറാനിൽ കുടുങ്ങിയ കർണാടക സ്വദേശികളായ 16 പേരെ ബെംഗളൂരുവിൽ തിരിച്ചെത്തിച്ചു
ബെംഗളൂരു : യുദ്ധം നടക്കുന്ന ഇറാനിൽ കുടുങ്ങിയ കർണാടക സ്വദേശികളായ 16 പേരെ തിരിച്ചെത്തിച്ചു. കേന്ദ്രസർക്കാർ നടപടിയെത്തുടർന്ന് കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയ ഇവർ അവിടെനിന്ന് ബെംഗളൂരുവിൽ എത്തുകയായിരുന്നു. ചിക്കബല്ലാപുര ജില്ലയിലെ അലിപുർ ഗ്രാമത്തിൽനിന്നുള്ളവരാണ് എല്ലാവരും. ഈ ഗ്രാമനിവാസികളായ എൺപതോളം പേർ ഇറാനിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെയും തിരിച്ചെത്തിക്കാൻ നടപടിയാരംഭിച്ചു. മെഡിക്കൽ വിദ്യാർഥികൾ അടക്കം കർണാടകയിൽനിന്ന് 120- ഓളം പേർ ഇറാനിൽ കുടുങ്ങിയിരുന്നു. ഇവരിൽ മിക്കവരും ഇറാൻ വിട്ടു. അർമേനിയയിൽ എത്തിയ ഇവരെ അവിടെനിന്ന് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
Read Moreനഗരത്തിലെ നടുറോഡിൽ യുവതിക്കെതിരെ ലഹരി സംഘത്തിന്റെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേർ കസ്റ്റഡിയിൽ
ബെംഗളൂരു: നടുറോഡിൽവച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചതായി പരാതി. ലഹരിയുടെ പിടിയിൽപെട്ട നാലംഗസംഘമാണ് അതിക്രമംനടത്തിയത്. 2 കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമായ 26 വയസ്സുകാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൈലസന്ദ്രയ്ക്കു സമീപം പ്രഭാകർ റെഡ്ഡി ലേഔട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് വഴക്കുകൂടുകയായിരുന്ന സംഘം യുവതിയെ കണ്ടപ്പോൾ തടഞ്ഞുനിർത്തുകയും മോശംഭാഷയിൽ സംസാരിക്കുകയുമായിരുന്നു.ശരീരത്തിൽ മോശമായി സ്പർശിക്കുകയുംചെയ്‌തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ശാരീരികമായി ആക്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ യുവതിയുടെ സുഹൃത്തായ ജിം പരിശീലകനാണ് രക്ഷപ്പെടുത്തിയത്. കടയിലേക്കു പോകുകയായിരുന്ന യുവതിയെ ഒരു സംഘം തടഞ്ഞു നിർത്തി…
Read More