ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. രാജ്യം ഇന്ധനത്തിൻ്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിൽ നടക്കുന്ന സായുധ സംഘട്ടനം തടയാൻ നമ്മൾ ശ്രമിക്കേണ്ടതായിരുന്നുവെന്ന് റായ്ച്ചൂരിൽ നടന്ന പൊതുയോഗത്തിൽ ഖാർഗെ അഭിപ്രായപ്പെട്ടു.
ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും, ഇരു രാജ്യങ്ങളും ധാരണയിലെത്തി വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സാധിക്കുന്നത് ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാകാണാമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.