ബെംഗളൂരു : സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി സോൺ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡുകൾ നോർക്ക ബെംഗളൂരു റീജിയണൽ ഓഫീസർ റീസ രഞ്ജിത്തിന്റെ പക്കൽ നിന്നും സോൺ വൈസ് ചെയർമാൻ ഷിബു ജോൺ ഏറ്റുവാങ്ങി. ചെയർമാൻ ഡോ. കെ.കെ. ബെൻസൺ, കൺവീനർ കെ.സി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് കൺവീനർ പി.എൽ. പ്രസാദ്, വൈസ് ചെയർമാൻ സി.എ. ബാബു, അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
Read MoreDay: 15 September 2021
കർണാടകയിൽ വീണ്ടും ആയിരത്തിനു മുകളിൽ കോവിഡ് രോഗികൾ. ഇന്ന് റിപ്പോർട്ട് ചെയ്തത് 1116 പോസിറ്റീവ് കേസുകൾ. ബെംഗളൂരു നഗരത്തിലും കോവിഡ് കണക്കുകൾ ഉയരുന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 970 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.65%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 970 ആകെ ഡിസ്ചാര്‍ജ് : 2910626 ഇന്നത്തെ കേസുകള്‍ : 1116 ആകെ ആക്റ്റീവ് കേസുകള്‍ : 15892 ഇന്ന് കോവിഡ് മരണം : 08 ആകെ കോവിഡ് മരണം : 37537 ആകെ പോസിറ്റീവ് കേസുകള്‍ : 2964083…
Read Moreഡിസംബറോടെ നഗരത്തിൽ മൂന്ന് ലക്ഷം എൽഇഡി തെരുവ് വിളക്കുകൾ: മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടതായി സമ്മതിച്ചുകൊണ്ട്, ഡിസംബറിൽ മൂന്ന് ലക്ഷം തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാനത്തെ സാധാരണ തെരുവുവിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ള എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ച് സംസ്ഥാന നിയമസഭയിൽ ദസറഹള്ളിയിൽ നിന്നുള്ള ജെ ഡി (എസ്) എം എൽ എ ആർ മഞ്ജുനാഥ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബെംഗളൂരു നഗരവികസനത്തിന്റെ ചുമതല കൂടി ഉള്ള മുഖ്യമന്ത്രി. പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ മൂലം രാത്രിയിൽ ആളുകൾക്ക് ഉണ്ടാകുന്ന അസൗകര്യത്തെക്കുറിച്ചും എം എൽ എ ആർ മഞ്ജുനാഥ് സഭയിൽ ചോദ്യം ഉന്നയിച്ചു.
Read Moreകേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 25,588 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്.…
Read Moreബെംഗളൂരു നഗരത്തിൽ ആദ്യമായി മലയാളികൾക്കായി മലയാളികൾ നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കേരളത്തിന്റെ തനതായ വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും നിങ്ങൾക്ക് ഓർഡർ ചെയ്യാം.
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ചരിത്രമെഴുതി ഓണം ട്രഡീഷൻസ് ഇപ്പോൾ മടിവാളയിലും. https://onamtraditions.com/login?referrer=aabpv എന്ന വെബ്സൈറ്റിലൂടെ, ബെംഗളൂരു നഗരത്തിൽ ആദ്യമായി മലയാളികൾക്കായി മലയാളികൾ നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കേരളത്തിന്റെ തനതായ വസ്ത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും നിങ്ങൾക്ക് ഓർഡർ ചെയ്യാം. മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ, ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ചുമർചിത്രങ്ങൾ, വിളക്കുകൾ, മ്യൂറൽ ചിത്രങ്ങൾ അതോടോപ്പം തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. മലയാളികൾക്കുവേണ്ടി മലയാളികൾ തുടങ്ങിയ ഓൺലൈൻ സ്റ്റോറിന്റെ സേവനങ്ങൾ ആസ്വദിക്കുക. ചുവടെ…
Read More30 ലക്ഷം ഡോസ് വാക്‌സിൻ ഒരു ദിവസ്സത്തിൽ
ബെംഗളൂരു: സെപ്റ്റംബർ 17 ന് 30 ലക്ഷം ഡോസ് വാക്‌സിൻ ലക്ഷ്യമിട്ട് വാക്സിനേഷൻ ക്യാമ്പുകൾ നടത്താൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതുവരെയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവായി ഇത് മാറും. വൈകുന്നേരം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരുമായുള്ള വീഡിയോ കോൺഫറൻസിനിടെ, വാക്സിനേഷൻ നൽകിയതിൽ ഉത്തർപ്രദേശിന് പിന്നിൽ, കർണാടക രണ്ടാം സ്ഥാനത്താണെന്ന് കാണിക്കുന്ന കണക്കുകൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഓഗസ്റ്റിൽ കർണാടക 1.1 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നു. 18 വയസിനും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും ഇനി മുതൽ 10 ആഴ്ചയ്ക്കുള്ളിൽ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് ഉറപ്പുവരുത്താൻ ബൊമ്മൈ അവരോട് പറഞ്ഞു.…
Read Moreമൂന്ന് മാസത്തിനുള്ളിൽ അനധികൃത കടകൾ നീക്കം ചെയ്യുക: ബിബിഎംപിക്ക് ഹൈക്കോടതിയുടെ നിർദേശം.
ബെംഗളൂരു: കെആർ മാർക്കറ്റിൽ നടപ്പാതകൾ, പസേജുകൾ, ഫയർ എക്സിറ്റുകൾ, അനധികൃതമായി കൈവശമുള്ള സ്ഥലങ്ങൾ എന്നിവയിൽ അനധികൃതമായി കച്ചവടം നടത്തുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികക്ക് (ബിബിഎംപി) മൂന്ന് മാസത്തെ സമയം അനുവദിച്ചു. കെആർ മാർക്കറ്റിലെ കയ്യേറ്റക്കാർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി ആരംഭിച്ചതായി ബിബിഎംപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. മാർക്കറ്റിൽ അനധികൃതമായി ധാരാളം കടകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ പലതും പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കൈവശപ്പെടുത്തിയിരിക്കുകയാണന്നും ആരോപിച്ച്…
Read Moreതിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
ബെംഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെംഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…
Read Moreപഴയ കുഴൽക്കിണറുകൾ രജിസ്റ്റർ ചെയ്തിട്ടില്ലേ: ഒരു ലക്ഷം രൂപ പിഴ വരുന്നു.
ബെംഗളൂരു: താമസസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഇതുവരെ പഴയ കുഴൽക്കിണറുകൾ കർണാടകഗ്രൗണ്ട് വാട്ടർ അതോറിറ്റിയിലോ സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി (സിജിഡബ്ല്യുഎ) യിലോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടിവരുമെന്ന് സിജിഡബ്ല്യുഎ പുറത്തിറക്കിയ പൊതു അറിയിപ്പിൽ പറയുന്നു. 2022 മാർച്ച് 31 നകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അത്തരം കുഴൽക്കിണർ ഉടമകൾ അധിക പാരിസ്ഥിതിക നഷ്ടപരിഹാര തുകയും നൽകണം. സെപ്റ്റംബർ 6 ന് പുറപ്പെടുവിച്ച നോട്ടീസിൽ കുഴൽക്കിണറുകളിൽ നിന്ന് വെള്ളം എടുക്കുന്നതിന് മുമ്പ് രണ്ടിൽ ഏതെങ്കിലും ഒരു ഏജൻസിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിർബന്ധമാണെന്ന് അറിയിക്കുന്നു. “അപ്പാർട്ട്മെന്റുകൾ, ഗ്രൂപ്പ് ഹൗസിംഗ്…
Read Moreപിരിച്ചുവിട്ട ആർടിസി ജീവനക്കാരെ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ
ബെംഗളൂരു: ഈ വർഷം ആദ്യം സർക്കാരിനെതിരെ സമരം നടത്തിയതിന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു തീരുമാനമെടുത്തേക്കും. തിങ്കളാഴ്ച ഗതാഗത മന്ത്രി ബി ശ്രീരാമുലു എല്ലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെയും വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. “പണിമുടക്ക്, ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ, ശിക്ഷകൾ, പിരിച്ചുവിടലുകൾ, സസ്പെൻഷനുകൾ എന്നിവ സംബന്ധിച്ച് മന്ത്രി ചർച്ച ചെയ്തു,” എന്ന് യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ ശ്രീരാമുലുവിനെ അറിയിച്ചു. “എല്ലാ വിശദാംശങ്ങളും സമർപ്പിക്കാൻ മന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടു, അതുവഴി സർക്കാരുമായി…
Read More