ബംഗളൂരു: 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ പിൻവലിച്ച് കർണാടക സ്പീക്കർ യു.ടി ഖാദർ. ഞായറാഴ്ചയാണ് സസ്പെൻഷൻ പിൻവലിച്ച് കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത്. ഇതോടെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് പങ്കെടുക്കാനാവും. മാർച്ച് 21നാണ് സ്പീക്കർ ആറ് മാസത്തേക്ക് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിനിടെ ചെയറിനോട് മോശമായി പെരുമാറിയതിനായിരുന്നു നടപടി. മന്ത്രി കെ.എൻ രാജണ്ണക്കെതിരായ ഹണിട്രാപ്പ് കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് എം.എൽ.എമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ യു.ടി ഖാദർ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പാർലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീൽ,…
Read MoreTag: speaker
24 മത് സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം മത് സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. കേന്ദ്ര സ്പീക്കർ ചിറ്റയം ഗോപകുമാറാണ് പുതിയ സ്പീക്കർ പ്രഖ്യാപിച്ചത്. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഷംസീറിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. എം.ബി രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടു തവണ വിജയിച്ച ഷംസീർ കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് ഇദ്ദേഹം സജീവമായത്. 2021-ലെ…
Read Moreമസ്ജിദുകളിലെ ഉച്ചഭാഷിണി മെയ് 9 നു മുൻപ് നീക്കണം ; ശ്രീരാമസേന
ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ മെയ് 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമ സേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ മെയ് 9 മുതൽ ക്ഷേത്രങ്ങളിൽ രാവിലെ ഹനുമാൻ ചലിസയും ശ്രീരാമജയ മന്ത്രവും ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നൽകി. ഇതു ചൂണ്ടിക്കാട്ടി വീടുകൾ കയറി ഇറങ്ങി ബോധവൽകരണം നടത്തുമെന്നും ശ്രീരാമ സേന അറിയിച്ചു. മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാത്രി 10…
Read Moreപണവും അധികാരവും വോട്ടെടുപ്പിൽ വലിയ പങ്ക് വഹിക്കുന്നു; സ്പീക്കർ
ബെംഗളൂരു: രാജ്യത്തെ തിരഞ്ഞെടുപ്പിൽ പണവും പേശീബലവും പ്രധാന പങ്ക് വഹിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ആമുഖ പരാമർശത്തിനിടെ, തിരഞ്ഞെടുപ്പ് പണവും ജാതിയും പേശീബലവും മാത്രമായി മാറിയെന്ന് കാഗേരി പറഞ്ഞു. ക്രിമിനൽ രേഖകളുള്ളവർ യാതൊരു ഉത്തരവാദിത്തവുമില്ലാതെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും മോശം ഈനും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രമല്ല, കൗൺസിൽ തിരഞ്ഞെടുപ്പുകളിലും ക്രമക്കേടുകളും കൃത്രിമത്വങ്ങളും പണാധിപത്യത്തിന്റെ ഉപയോഗവും കാണാം. “കോടിക്കണക്കിന് രൂപയാണ് ഉത്തരവാദിത്തമില്ലാതെ…
Read Moreകർണാടക സ്പീക്കർ, പ്രസ്താവന വിവാദത്തിൽ
ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിനിടെ വിവാദ പ്രസ്താവനയുമായി സ്പീക്കർ. നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി നടത്തിയ ‘നമ്മുടെ ആർഎസ്എസ്’ എന്ന പ്രയോഗമാണ് വിവാദമായത്. സ്പീക്കറുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ഭരണപക്ഷം സ്പീക്കറെ അനുകൂലിച്ചതോടെ സ്പീക്കർ തന്റെ നിലപാട് വിശദീകരിച്ചു. സമീപഭാവിയിൽ നമ്മുടെ രാജ്യത്തെ എല്ലാവരും നമ്മുടെ ആർഎസ്എസ് എന്ന് വിളിക്കേണ്ടി വരുമെന്ന് സ്പീക്കർ പറഞ്ഞു. ഇതാദ്യമല്ല സ്പീക്കർ ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി എത്തുന്നത്, 2019 ൽ സ്പീക്കർ ആയി തെരെഞ്ഞെടുത്തപ്പോഴും കഗേരി തന്റെ നേട്ടങ്ങൾക്ക് കാരണം സംഘപരിവാർ…
Read Moreതിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവരണം; കർണാടക സ്പീക്കർ
ബെംഗളൂരു: ജാതി, പേശീബലം, പണം, കൂറുമാറ്റം എന്നിവയുടെ സ്വാധീനം അവസാനിപ്പിക്കാൻ പര്യാപ്തമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ക്രിയാത്മകമായി കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു. കൂട്ടത്തിൽ ജനാധിപത്യ സംവിധാനത്തിന്റെ മൂല്യങ്ങൾ തകരുന്നതിനെക്കുറിച്ചും കാഗേരി പരാമർശിച്ചു. രാഷ്ട്രീയക്കാരുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മുതിർന്ന നേതാക്കളോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ജാതിയും പണവും പേശീബലവും കൂറുമാറ്റത്തിന്റെ പുതിയ പ്രവണതയും ഉള്ളതിനാൽ ജനങ്ങളുടെ വികാരത്തോട് പ്രതികരിക്കാത്ത ഒരു സംവിധാനമാണ് തിരഞ്ഞെടുപ്പ് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും കാഗേരി അഭിപ്രായപ്പെട്ടു. അതിനായി…
Read More