പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം.

ROBBERY

ചെന്നൈ: ചൊവ്വാഴ്ച പട്ടാപ്പകൽ ന്യൂ വാഷർമെൻപേട്ട പോലീസ് ക്വാർട്ടേഴ്സിലെ കോൺസ്റ്റബിളിന്റെ വീട് അജ്ഞാതർ കുത്തിത്തുറന്നു മോഷണം നടത്തി. തിരുവൊട്ടിയൂർ വനിതാ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ സത്യ നഗരത്തിന് പുറത്തായതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് അവർ മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് പോലീസ്. എന്നാൽ, താൻ 14 പവനും 2.30 ലക്ഷം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്നതായി സത്യ പോലീസിനെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പോലീസ് കൺട്രോൾ റൂമിലെ ഹെഡ് കോൺസ്റ്റബിളായ സത്യയുടെ അയൽവാസിയായ ശശികുമാർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന് സാധനങ്ങൾ…

Read More

രാത്രി കർഫ്യൂ;ആദ്യ ദിവസം തന്നെ ബെംഗളൂരുവിൽ പിടിച്ചെടുത്തത് 120 ഓളം വാഹനങ്ങൾ.

ബെംഗളൂരു: പോലീസിന്റെ മൃദുസമീപനം അവഗണിച്ച്, ഒരു ലക്ഷ്യവുമില്ലാതെ ആളുകൾ കറങ്ങിനടന്നതിനാൽ, കർഫ്യൂവിന്റെ ആദ്യ രാത്രിയിൽ തന്നെ പോലീസ് 120 വാഹനങ്ങൾ പിടിച്ചെടുക്കുകയും വാഹനമോടിക്കുന്നവരെ ബുക്ക് ചെയ്യുകയും ചെയ്തു. സിറ്റി മാർക്കറ്റ്, മജസ്റ്റിക്, പരിസര പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന വെസ്റ്റ് ഡിവിഷനിൽ 53 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരോട് ഗ്രൗണ്ടിലെ ഉദ്യോഗസ്ഥർ സൗമ്യമായി പെരുമാറിയെന്നും ഉത്തരവുകൾ നിലവിൽ വരുന്നത് വരെ രാത്രി 10 മണിക്കുള്ള കർഫ്യൂവിന് മുമ്പ് വീട്ടിലെത്തണമെന്ന മുന്നറിയിപ്പ് മാത്രമാണ് നൽകിയതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രികാല കർഫ്യൂവും…

Read More

കൈക്കൂലി കേസിൽ പ്രതിയായ പോലീസുകാരന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

BRIBE

ബംഗളൂരു: കൈക്കൂലി കേസിൽ, കേസ് ഒത്തുതീർപ്പാക്കാൻ 12,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയ പോലീസ് കോൺസ്റ്റബിളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ, തുംകുരു ജില്ലയിലെ ഗുബ്ബി ടൗണിലെ സിഎസ് പുര പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ നയാസ് അഹമ്മദ് ജിക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോയിൽ (എസിബി) കേസെടുത്തിരുന്നു. നവംബർ മൂന്നിന് കാർ വിട്ടുനൽകാൻ ചന്ദ്രണ്ണ എന്ന തിമ്മെഗൗഡയിൽ നിന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രതികളായ സബ് ഇൻസ്പെക്ടർ സോമശേഖർ, ഹെഡ് കോൺസ്റ്റബിൾ കേശവമൂർത്തി എന്നിവരെയും എസിബി…

Read More

രാത്രി കർഫ്യൂ; റോഡുകൾ കൈയടക്കി പോലീസ്, പരിശോധന ശക്തം.

ബെംഗളൂരു: 10 ദിവസത്തേക്ക് ഏർപ്പെടുത്തിയ 7 മണിക്കൂർ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയുടെ അതൃപ്തി വർദ്ധിച്ചുകൊണ്ടിരിക്കെ, ചൊവ്വാഴ്ച രാത്രി 10 മണിക്ക് നഗരത്തിലുടനീളം രാത്രി കർഫ്യൂ നടപ്പാക്കി. സമയം അടുത്തപ്പോൾ, വീട്ടിലേക്കുള്ള അവസാന ട്രാൻസ്പോർട്ട് പിടിക്കാൻ പൗരന്മാർ തിടുക്കംകൂട്ടി. ആളുകൾ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പുറത്ത് ഒരു ക്യാബ് അല്ലെങ്കിൽ ഓട്ടോ പിടിക്കാൻ ശ്രമിച്ചു. ആശുപത്രികളും ഫാർമസികളും ഒഴിച്ച്, മറ്റ് സ്റ്റോറുകൾ രാത്രി 9.30 ഓടെ അടച്ചു,  രാത്രി 10.30 ഓടെ നഗരം നിശ്ചലമായി മാറി, പോലീസുകാർ സൈറൺ മുഴക്കിയും ബീക്കണുകൾ…

Read More

മണിപ്പൂരിൽ തിരയുന്ന രണ്ട് കുറ്റവാളികളെ ചെന്നൈയിലെ ലോഡ്ജിൽ നിന്ന് പിടികൂടി

ചെന്നൈ: മണിപ്പൂരിൽ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ട് മോഷ്ടാക്കളെ ആ സംസ്ഥാനത്ത് നിന്നുള്ള പോലീസ് സംഘം വ്യാഴാഴ്ച രാത്രി നഗരത്തിലെ തൗസന്റ് ലൈറ്റ് ഏരിയയിലെ ലോഡ്ജിൽ നിന്ന് പിടികൂടി. ഇരുവരും ചെന്നൈയിൽ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണിപ്പൂരിൽ നിന്നുള്ള പോലീസ് സംഘം നഗരത്തിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ചന്ദേലിലെ എറിക് ലാൽറൈപുയ (22), കർമ്മരൂപിലെ പ്രവാഷ് കലിത (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ആശുപത്രിയിൽ ചികിൽസയ്ക്കായി ചെന്നൈയിലെ ഒരു മാളികയിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇംഫാലിലെ പോറമ്പാട്ട് പോലീസ് സ്‌റ്റേഷനിൽ ഇവർക്കെതിരെ കേസ്…

Read More

ക്ഷേത്രങ്ങൾക്ക് സമീപം യാചകന്റെ വേഷത്തിൽ കഞ്ചാവ് കടത്തുന്നയാൾ അറസ്റ്റിൽ.

ചെന്നൈ: കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ച് നഗരത്തിലെ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഭിക്ഷ യാചകനായി ഇരിക്കുന്ന 50കാരൻ കഞ്ചാവ് കച്ചവടം നടത്തിയതിന് അറസ്റ്റിൽ. ബുധനാഴ്ച ഐസ് ഹൗസ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുരുകൻ ക്ഷേത്രത്തിന് സമീപം കഞ്ചാവ് വാങ്ങുന്നവരെപ്പോലെ വേഷം ധരിച്ച് പോലീസുകാർ പോയതിനെത്തുടർന്ന് ശേഖർ എന്ന ധമുവാണ് കഞ്ചാവ് വില്പനയ്ക് പിടിയിലായത്. ധമു തന്റെ ബാഗിൽ നിന്ന് കഞ്ചാവ് പൊതികൾ വില്പനയ്ക്കായി പുറത്തെടുത്തപ്പോൾ, പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  കൂടുതൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു . ഭിക്ഷ വാങ്ങാനെന്ന…

Read More

സിറ്റി പോലീസ് ലഹരിക്കെതിരെയുള്ള ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു.

ചെന്നൈ: സംസ്ഥാനത്ത് സിറ്റി പോലീസ് ലഹരിക്കെതിരെയുള്ള നീക്കങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി നഗരത്തിലെ മയക്കുമരുന്ന് വിപത്ത് തടയാൻ ലക്ഷ്യമിട്ടുള്ള സൈക്കിൾ പട്രോളിംഗ് ഈസ്റ്റ് സോൺ ലോ ആൻഡ് ഓർഡർ ജോയിന്റ് കമ്മീഷണർ എസ് പ്രഭാകരൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചെന്നൈയിലുടനീളം നടക്കുന്ന മയക്കുമരുന്ന് ബോധവത്കരണ കാമ്പയിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ട്രിപ്ലിക്കെയ്ൻ അസിസ്റ്റന്റ് കമ്മീഷണർ എം എസ് ബാസ്‌കറും സന്നിഹിതനായിരുന്നു.

Read More

പോലീസുകാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഓടിയ കൊലക്കേസ് പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ.

ബംഗളൂരു:  ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് പതിനൊന്ന് വർഷത്തിന് ശേഷം, ബംഗളൂരു വിവി പുരം പോലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരിചയപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിന്റെ പേരിൽ 2008-ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനാണു ധരം സിംഗ് യാദവ് അറസ്റ്റിലായത്. ആ സമയത്ത്, കുറ്റപത്രം സമർപ്പിക്കുകയും ധരം സിംഗ് രണ്ട് വർഷം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ഇയാൾ തന്റെ മൂത്രാശയത്തിന് പ്രശ്‌നമുണ്ടെന്ന് അധികൃതരോട് പറഞ്ഞ് രക്ഷപ്പെടാൻ പദ്ധതിയിട്ടു. 2010ൽ പോലീസുകാർ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ…

Read More

സംസ്ഥാനത്ത് 8 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;

ബെംഗളൂരു: ജില്ലയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജയ് സിംഗ് (21), മുഖേഷ് സിംഗ് (20), മനീഷ് ടിർക്കി (33), മുനീം സിംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ജയ് സിങ്ങും മുഖേഷും മധ്യപ്രദേശിൽ നിന്നും മുനീം ജാർഖണ്ഡിൽ നിന്നുമുള്ളവരാണ്. ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന ടൈൽ ഫാക്ടറിയുടെ പരിസരത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കവേ തട്ടികൊണ്ടുപോയ സംഘം  ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം ഓടയിൽ തള്ളുകയായിരുന്നു. സംഭവത്തിന് ശേഷം…

Read More

കർചീഫ് പളനിക്ക് നേരെ പോലീസ് വെടിയുതിർത്തു

ബെംഗളൂരു : ചൊവ്വാഴ്ച രാത്രി അശോക്‌നഗർ സെമിത്തേരിയിൽ വെച്ച് കൊലക്കേസ് പ്രതിയും റൗഡിയുമായ പളനി എന്ന കർച്ചീഫ് പളനിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്താനായി പോലീസ് വെടിയുതിർത്തു. മൂന്ന് കൊലപാതകങ്ങൾ ഉൾപ്പെടെ 22-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പളനി, അടുത്തിടെ നവംബർ 10-ന് ബെല്ലന്തൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുന്നകുമാറിനെ (35) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൂടിയാണ്. ഇയാളുടെ നേതൃത്വത്തിൽ നാല് അക്രമികൾ മുന്നകുമാറിനെ കുത്തികൊല്ലപ്പെടുത്തിയത്. പളനി നേരത്തെ രണ്ട് തവണ പോലീസിനെ ആക്രമിച്ചിരുന്നു.…

Read More
Click Here to Follow Us