രാത്രി കർഫ്യൂ;ആദ്യ ദിവസം തന്നെ ബെംഗളൂരുവിൽ പിടിച്ചെടുത്തത് 120 ഓളം വാഹനങ്ങൾ.

ബെംഗളൂരു: പോലീസിന്റെ മൃദുസമീപനം അവഗണിച്ച്, ഒരു ലക്ഷ്യവുമില്ലാതെ ആളുകൾ കറങ്ങിനടന്നതിനാൽ, കർഫ്യൂവിന്റെ ആദ്യ രാത്രിയിൽ തന്നെ പോലീസ് 120 വാഹനങ്ങൾ പിടിച്ചെടുക്കുകയും വാഹനമോടിക്കുന്നവരെ ബുക്ക് ചെയ്യുകയും ചെയ്തു.

സിറ്റി മാർക്കറ്റ്, മജസ്റ്റിക്, പരിസര പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന വെസ്റ്റ് ഡിവിഷനിൽ 53 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരോട് ഗ്രൗണ്ടിലെ ഉദ്യോഗസ്ഥർ സൗമ്യമായി പെരുമാറിയെന്നും ഉത്തരവുകൾ നിലവിൽ വരുന്നത് വരെ രാത്രി 10 മണിക്കുള്ള കർഫ്യൂവിന് മുമ്പ് വീട്ടിലെത്തണമെന്ന മുന്നറിയിപ്പ് മാത്രമാണ് നൽകിയതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

രാത്രികാല കർഫ്യൂവും നിരോധന ഉത്തരവുകളും നിരോധിച് വാഹനമോടിച്ചവർ കൃത്യമായ കാരണമോ അടിയന്തര സാഹചര്യത്തിനോ വേണ്ടി പുറത്തിറങ്ങുന്നവരോ ആണെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചതിന് ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നത്.

പോലീസ് എല്ലാ സ്ഥലങ്ങളിലും, പ്രത്യേകിച്ച് കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചട്ടുണ്ട്.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

കൂടാതെ എല്ലാ ഫ്‌ളൈ ഓവറുകളും അടച്ചുപൂട്ടുകയും ഉത്തരവുകൾ ലംഘിക്കുന്ന കൂടുതൽ ആളുകളെ പിടിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts