അഹമ്മദാബാദ്: വീഡിയോ കോൺഫറൻസ് വഴി ശുചിമുറിയിലിരുന്ന് കോടതി നടപടികളിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ. ഗുജറാത്ത് ഹൈകോടതിയുടേതാണ് വിധി. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആർ.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ജൂൺ 20നാണ് സംഭവം. ജസ്റ്റിസ് നിർസാർ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളിൽ ആരോപണ വിധേയനായ വ്യക്തി കോടതി നടപടികളിൽ ടോയിലറ്റ് സീറ്റിലിരുന്ന് പങ്കെടുത്തതായും 74 മിനിറ്റോളം ഈ പ്രവർത്തി ചെയ്‌തതായും കോടതി നിരീക്ഷിച്ചു. കോടതി നടപടികളോട് കാണിച്ച മാന്യതയില്ലാത്ത പെരുമാറ്റ രീതി, ബഹുമാനക്കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാണ്ടിയാണ് ഒരു ലക്ഷം പിഴ…
Read MoreTag: Latestnews
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; തടഞ്ഞുവെച്ച റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് കൈമാറാൻ സർക്കാറിനോട് ഹൈക്കോടതി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി. ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ്…
Read Moreനിയമലംഘനം നടത്താത്ത സ്ഥിതിക്ക് നിരോധിക്കേണ്ടിയിരുന്നില്ല ; ബൈക്ക് ടാക്സിയെ അനുകൂലിച്ച് ഐടി മന്ത്രി
ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ അനുകൂലിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗതാഗതത്തിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് നഗരത്തിൽ ബൈക്ക് ടാക്‌സികൾ നല്ലൊരു കാര്യമായിരുന്നെന്നും നിരോധനം നിലവിൽ വന്നതിന് പിന്നാലെ ബൈക്ക് ടാക്‌സി ഉപജീവനമാക്കിയവർക്കും യാത്രക്കാർക്കും പ്രതിസന്ധി ആയെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്നും ബൈക്ക് ടാക്‌സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം…
Read Moreസിഗന്ദൂർ പാലം തുറന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും,മന്ത്രിമാരും
ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂ ടിയ രണ്ടാമത്തെ കേബിൾ-സ്റ്റേഡ് സിഗന്ദൂർ പാലം ഉദ്ഘാടനം ചെയ്ത് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ശിവമൊഗ്ഗ ജില്ലയിൽ സാഗര താലൂക്കിലെ അംബരഗോഡ്ലു-കലാസവള്ളിക്ക് ഇടയിൽ ശരാവതി കായലുകൾക്ക് കുറുകെയാണ് പാലം നിർമിച്ചത്. ആകെ 472 കോടി രൂപ ചെലവ്. പാലം യാഥാർഥ്യമാകുന്നതോടെ സാഗരയിൽ നിന്ന് ചൗഡേശ്വരി ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമായ സിഗന്ദൂരിന്…
Read Moreപുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ
ബെംഗളൂരു : ചാമരാജ് നഗറില്ലെ ക്വാറിയിൽ കഴിഞ്ഞ ദിവസം പുലിയുടെ ജഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വനം വകുപ്പ് അധികൃതരാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. പുള്ളിപ്പുലിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകനെ കസ്റ്റഡിയിലെടുത്തത്. വനമേഖലയിൽ പശുക്കളെ മേയ്ക്കുന്നയാളാണ് പിടിയിലായത്. ഏകദേശം അഞ്ച് മുതല് ആറ് വയസ്സുള്ള പുലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില് വനം വകുപ്പിന്റെ നിഗമനം.
Read Moreമുഖം മിനുക്കാനൊരുങ്ങി ചാമുണ്ഡി ഹിൽസ്; ലക്ഷ്യം വെക്കുന്നത് 46 കോടിയുടെ പുനരുദ്ധാരണ പദ്ധതി
ബെംഗളൂരു : കേന്ദ്രസർക്കാർ പ്രസാദ് പദ്ധതി പ്രകാരം മൈസൂരു ചാമുണ്ടി കുന്നിൻ്റെ വികസന പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേന്ദ്ര സർക്കാറിൽനിന്ന് 30 കോടി രൂപയും, സംസ്ഥാന സർക്കാറിൽ നിന്ന് 16 കോടി രൂപയും ഉൾപ്പെടെ മൊത്തം 46 കോടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കുന്നിൻ്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പവിത്രത കാത്തുസൂക്ഷിച്ച് ക്ഷേത്ര പരിസരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എസ്.എ.എസ് കാർക്കള എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ.11 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Read Moreമെക്കാനിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല’: എഎഐബി അന്വേഷണ റിപ്പോർട്ടിൽ എയർ ഇന്ത്യ സിഇഒ
ന്യൂഡൽഹി: 200 ലധികം പേരുടെ മരണത്തിനിടയാക്കിയ AI-171 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യ സിഇഒ. അപകടത്തിന്റെ കാരണമൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എഞ്ചിനുകളിലോ മെക്കാനിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല, ടേക്ക്-ഓഫ് റോളിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ-ഫ്ലൈറ്റ് ബ്രീത്ത്അലൈസർ പാസായിരുന്നു. അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ, ഡിജിസിഎയുടെ മേൽനോട്ടത്തിൽ,…
Read Moreവിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത് ; ബി.ജെ.പി എം.എൽ.എയ്ക്ക് ഹൈകോടതി നിർദേശം
ബെംഗളൂരു : ഇടയ്ക്കിടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്. ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും ഹരീഷിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നുമാണ് കോടതി നിർദേശം. മംഗളൂരു സ്വദേശി ഇബ്രാഹിം ഹരീഷിനെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക, വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരിഷ് പൂഞ്ചക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. അതെസമയം എഫ്.ഐ.ആർ രജിസ്റ്റർ…
Read Moreഅപകീർത്തി കേസ്; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടി തടഞ്ഞ് ഹൈകോടതി
ബെംഗളൂരു :അപകീർത്തി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കർണാടക ബി.ജെ.പി നൽകിയ വിചാരണ നടപടി തടഞ്ഞ് കർണാടക ഹൈകോടതി. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സർക്കാറിനെതിരെ കർണാടക കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിന് ആധാരമായ സംഭവം. ഇതേ കേസിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ നടപടിയും ഇടക്കാല സ്റ്റേയിലൂടെ തടഞ്ഞിരുന്നു. നേതാക്കൾക്ക് പുറമേ കേസിൽ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾക്ക് കഴിഞ്ഞ ജനുവരിയിൽ കർണാടക ഹൈകോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ബി.ജെ.പി സർക്കാറിനെതിരെ…
Read Moreബെംഗളൂരു-ശിവമോഗ്ഗ വന്ദേഭാരത് എക്സ്പ്രസ് ഉടൻ സർവീസ് തുടങ്ങും
ബെംഗളൂരു: കർണാടകയിലെ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടായി പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി സർവീസ് തുടങ്ങുന്നു. ബെംഗളൂരു-ശിവമോഗ്ഗ പാതയിലാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. തലസ്ഥാനവും സെൻട്രൽ കർണാടകയും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. പുതിയ സർവീസ് വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ബിസിനസ് ട്രാവലേഴ്സ് എന്നിവർക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു സെൻട്രൽ എം.പി പി.സി മോഹനനാണ് പുതിയ സർവീസ് തുടങ്ങുന്ന വിവരം അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ശിവമോഗ്ഗ സ്ഥിതി ചെയ്യുന്നത്. നേരത്തെ 2023ൽ ശിവമോഗ്ഗയിലെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
Read More