ഹൈദരാബാദ്: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ലാതെ വന്നതോടെ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ആപ് വഴിയാണ് ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. സംഭവത്തിൽ ദമ്പതികളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ ഏറെ പ്രയാസപ്പെട്ടിരുന്നു.എന്നാൽ മികച്ച വിദ്യാഭ്യാസം പഠിക്കാൻ മിടുക്കരായ മക്കൾക്ക് നൽകണമെന്ന് ഇരുവരും ആഗ്രഹിച്ചു. മൂത്തമകൾ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ 470ൽ468 മാർക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലും. കോളേജ് ഫീ അടക്കാൻ ഒരു വഴിയും ഇല്ലാതെ വന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ലൈംഗികദൃശ്യങ്ങൾ ലൈവ്…
Read MoreTag: Latestnews
സ്വകാര്യ – ധനകാര്യ ഏജൻസികളുടെ പീഡനം; കർണാടകയിൽ രണ്ട് വർഷത്തിൽ 32 മരണം
ബെംഗളൂരു : കർണാടകയിൽ സ്വകാര്യ ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉത്തര കന്നടയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇതുവരെ രജിസ്റ്റർ ചെയ്‌തത് 26 കേസുകളാണ്. ഹാവേരി, തുമകുരു ജില്ലകളിൽ 12 കേസുകൾ, ഗഡഗ് ജില്ലയിൽ ഒമ്പത് കേസുകൾ, ഉഡുപ്പിയിൽ ആറും മാണ്ഡ്യ, ബെലഗാവി എന്നിവിടങ്ങളിൽ അഞ്ച് കേസുകളും നിലവിൽ റിപ്പോർട്ട് ചെയ്‌തു. പൊലീസ് സമർപ്പിച്ച കണക്കുകൾ പ്രകാരം 2023നും 2025നും ഇടയിൽ സംസ്ഥാനത്തുടനീളം ആകെ 111 സാമ്പത്തിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്‌തു. 272 പ്രതികളെയാണ് പൊലീസ് പിടികൂടിയത്.…
Read Moreകാറിൽ സഞ്ചരിച്ച കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു ; മുൻ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡേക്ക് എതിരെ കേസ്
ബെംഗളൂരു : ബി.ജെ.പി മുൻ എം.പി അനന്ത് കുമാർ ഹെഗ്ഡെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. അനന്ത് കുമാർ ഹെഗ്ഡെ, അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ, അജ്ഞാതൻ എന്നിവർക്കെതിരെയാണ് കേസ്. കുടുംബത്തെ അക്രമിച്ചതിനും കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസെന്ന് പൊലീസ് വ്യക്തമാക്കി. ബംഗളൂരു ഹലേനഹള്ളി നിവാസിയായ സെയ്ഫ് ഖാൻ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ഹെഗ്ഡെ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച നാലുപേർ തുംകുരു-ബംഗളൂരു ദേശീയപാതയിലെ സുട്ടാരിയ കോളജിന് സമീപം സെയ്ഫ് ഖാന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് പരാതി. തുമകുരുവിലെ ഒരു വിവാഹത്തിൽ…
Read Moreവിമാനത്താവളങ്ങളിൽ പരിശോധന നടത്തി ഡിജിസിഎ ; ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി / മുംബൈ : വിമാനത്താവളങ്ങളിൽ ഡിജിസിഎ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. കണ്ടെത്തുന്ന വീഴ്ചകൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ലെന്നും കണ്ടെത്തി. ഇവയ്ക്ക് പുറമേ സീറ്റുകൾക്കടിയിലെ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യം എന്നിവയാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ കണ്ടെത്തൽ. ഇവയ്‌ക്കെല്ലാം പുറമേ ഒരു വിമാനത്താവളത്തിലെ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞു പോയ നിലയിൽ കണ്ടെത്തി. ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ന്യൂനതകൾ വേഗത്തിൽ പരിഹരിക്കാൻ നിർദേശം…
Read More4000 കോടി വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ചുപിടിച്ച് കർണാടക സർക്കാർ
ബെംഗളൂരു : കടുഗോഡി തോട്ടത്തിൽ കൈയേറിയ 4,000 കോടി രൂപ വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ച് പിടിച്ച് കർണാടക സർക്കാർ. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിർദേശപ്രകാരമാണ് കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടി. അതിരുകൾ വേർതിരിച്ച് വേലികൾ സ്ഥാപിക്കുക, ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തൈകൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത മന്ത്രി ഖാൻഡ്രെ വ്യക്തമാക്കി. ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ നഗരത്തിലെ പച്ചപ്പ് ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകട്ടു. ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ…
Read Moreലക്ഷ്യം നഗരങ്ങളിലെ ക്രമസമാധാനം; പരിശോധന ശക്തമാക്കി ആന്റി-സ്റ്റാബിങ് സ്ക്വാഡ്
ബെംഗളൂരു : കർണാടകയിൽ വിദ്യാർത്ഥികൾ, യുവാക്കൾ, സംശയം തോന്നുന്ന ആളുകൾ എന്നിവരുടെ ബാഗുകളും, വാഹനങ്ങളും പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് ആന്റി-സ്റ്റാബിങ് സ്ക്വാഡുകൾ രൂപത്കരിച്ച് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം സിറ്റി ബസിലെ വിൻഡോ സീറ്റിന് വേണ്ടിയുള്ള വഴക്കിനെത്തുടർന്ന് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് പരിശോധന ശക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത ആളുകൾ പോലും വാഹനങ്ങളിലും, ബാഗുകളിലും കൊടുവാൾ, കത്തി, വാളുകൾ തുടങ്ങിയ മാരക ആയുധങ്ങൾ സൂക്ഷിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ഗാന്ധി നഗർ റെയിൽവേ ട്രാക്കുകൾക്ക് സമീപം കഴിഞ്ഞ ദിവസം ആളുകളിൽ ഭീതി പരത്തുന്ന തരത്തിൽ…
Read Moreഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സായുധ സംഘട്ടനം തടയാൻ ഇടപെടൽ നടത്തണം -ഖാർഗെ
ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. രാജ്യം ഇന്ധനത്തിൻ്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിൽ നടക്കുന്ന സായുധ സംഘട്ടനം തടയാൻ നമ്മൾ ശ്രമിക്കേണ്ടതായിരുന്നുവെന്ന് റായ്ച്ചൂരിൽ നടന്ന പൊതുയോഗത്തിൽ ഖാർഗെ അഭിപ്രായപ്പെട്ടു. ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും,…
Read Moreകർണാടക പ്രതിപക്ഷ പാർട്ടികൾ സർക്കാറിനേരെ തെറ്റായ പ്രചാരണം നടത്തുന്നു – മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി.എസും തെറ്റായ പ്രചാരണം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാരന്റി പദ്ധതികളിലൂടെ വികസന പരിപാടികൾ നടപ്പിലാക്കുന്നില്ലെന്ന തെറ്റായ വിവരണം അവർ പ്രചരിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. റായ്ച്ചൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ കാര്യം വ്യക്തമാക്കിയത്. ബിജെപി പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും, ജെഡിഎസും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും പറഞ്ഞ അദ്ദേഹം പതിനഞ്ചാം ധനകാര്യ കമീഷൻ…
Read Moreയുടേണടിച്ച് വിദേശകാര്യമന്ത്രാലയം; പ്രിയങ്ക് ഖാർഗെക്ക് വിദേശസന്ദർശനത്തിനുള്ള അനുമതി ലഭിച്ചു
ന്യൂഡൽഹി: വിദേശ സന്ദർശനത്തിനുള്ള അനുമതി തനിക്ക് ലഭിച്ചുവെന്ന് കർണാടക പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക ഖാർഗെ. നേരത്തെയുള്ള നിലപാടിൽ നിന്ന് യുടേണടിച്ചാണ് വിദേശകാര്യമന്ത്രാലയം തനിക്ക് അനുമതി നൽകിയതെന്നും എക്സ് പോസ്റ്റിൽ ഖാർഗെ വ്യക്തമാക്കി. മെയ് 15നാണ് യു.എസിൽ പോകുന്നതിനായി താൻൻ അനുമതി തേടിയത്. ജൂൺ 14നും 25നും ഇടക്ക് സന്ദർശനം നടത്താനായിരുന്നു താൻ അനുമതി തേടിയത്. നിരവധി മീറ്റിങ്ങുകളിൽ തനിക്ക് പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ, വിദേശകാര്യമന്ത്രാലയം തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ വിമർശനം ശക്തമായതോടെയാണ് പ്രിയങ്ക് ഖാർഗെക്ക്…
Read Moreഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ; ബെംഗളൂരുവിലേക്കുള്ള പാതയിൽ ഗതാഗതകുരുക്ക്
ബെംഗളൂരു: ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ-ബെംഗളൂരു പാതയിൽ വൻ ഗതാഗത കുരുക്ക്. ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്നാണ് കുരുക്കുണ്ടായത്. ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ലൈ ഓവറിലാണ് വിള്ളൽ കണ്ടെത്തിയത്. ഗുരുതരമായ സുരക്ഷവീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലൈഓവർ പരിശോധിച്ച ദേശീയപാത അതോറിറ്റി എൻജിനീയർമാരാണ് ഇതിലൂടെയുള്ള ഗതാഗതം തടയാൻ നിർദേശിചത്. അപ്രതീക്ഷിതമായി ഫ്ലൈ ഓവർ അടച്ചിട്ടതോടെയാണ് പാതയിൽ വലിയ ഗതാഗതകുരുക്ക് ഉടലെടുത്തത്. വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്റർ വരെ നീണ്ടു. ബെംഗളൂരുവിലേക്കുള്ള യാത്രികരിൽ പലരും…
Read More