ബെംഗളൂരു : ബി.ജെ.പി മുൻ എം.പി അനന്ത് കുമാർ ഹെഗ്ഡെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. അനന്ത് കുമാർ ഹെഗ്ഡെ, അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ, അജ്ഞാതൻ എന്നിവർക്കെതിരെയാണ് കേസ്.
കുടുംബത്തെ അക്രമിച്ചതിനും കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസെന്ന് പൊലീസ് വ്യക്തമാക്കി. ബംഗളൂരു ഹലേനഹള്ളി നിവാസിയായ സെയ്ഫ് ഖാൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ഹെഗ്ഡെ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച നാലുപേർ തുംകുരു-ബംഗളൂരു ദേശീയപാതയിലെ സുട്ടാരിയ കോളജിന് സമീപം സെയ്ഫ് ഖാന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് പരാതി.
തുമകുരുവിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം കാറിൽ മടങ്ങുന്നതിനിടെ വാഹനം വളഞ്ഞിട്ട് നിർത്താൻ ആവശ്യപ്പെട്ടതായി ഖാൻ പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് അക്രമികൾ ഖാൻ, സഹോദരൻ സൽമാൻ ഖാൻ, അമ്മ ഗുൽമീർ ഉന്നിസ, അമ്മാവൻ ഇല്യാസ് ഖാൻ എന്നിവരെ ആക്രമിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ദൊബ്ബെസ്പേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.