ക്യൂആര്‍ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

കൊച്ചി: ഇന്ന് നിത്യജീവിതത്തിൽ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആധുനികജീവിതത്തില്‍ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആർ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇമെയിലിലെയും…

Read More

പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി 

തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…

Read More

കേരളത്തിൽ ഭീകരക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് അറസ്റ്റിൽ 

ചെന്നൈ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് അറസ്റ്റിൽ. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എൻഐഎ പറഞ്ഞു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻഐഎ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീൽ പിടിയിലായത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാൾ പിടിയിലാകുന്നതോടെ കേരളത്തിൽ…

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി 

ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…

Read More

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ 

ഭോപ്പാൽ:  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ നീമുച്ചിൽ ആണ് സംഭവം. രാകേഷ് കിർ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷയെ കിണറ്റിലേക്ക് ക‍യറിൽ കെട്ടിയിറക്കിയത്. ഇതിന്‍റെ ദൃശ്യങ്ങളും പ്രതി ചിത്രീകരിച്ചിരുന്നു. കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള സ്ത്രീയുടെ വീഡിയോയും ഇയാൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നു. രക്ഷക്കായി യുവതി കരയുന്നതും വീഡിയോയിൽ കാണാം. അഞ്ച് ലക്ഷം വരെ സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്‍റെ ഭീഷണി. വിവരമറിഞ്ഞ് പ്രദേശവാസികളെ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ കുടുംബം രാകേഷിനെതിരെ പോലീസിൽ…

Read More

ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി

ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ  ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ്  ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

നടി ദിവ്യ സ്പന്ദന അന്തരിച്ചുവെന്ന് വ്യാജ വാർത്ത 

ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഒരു പ്രമുഖ പിആര്‍ഒ ആണ് വാർത്ത ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് അവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ദിവ്യ മരിച്ചുവെന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ദിവ്യ സുഖമായിരിക്കുന്നുവെന്നും ജനീവയിലാണെന്നും വ്യാജവാര്‍ത്ത സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതുവരെ സമാധാനമായി ഉറങ്ങുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ നന്ദ ഫേസ്ബുക്കില്‍ കുറിച്ചു. ബെംഗളൂരു സ്വദേശിനിയായ ദിവ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത് കന്നഡ ചിത്രങ്ങളിലാണ്. തമിഴ്,തെലുഗ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.…

Read More

ബംഗളൂരുവിലുള്ളവർക്ക് വ്യക്തിഗത ഗതാഗതം മടുത്തു ?? 95 ശതമാനം പേരും മെട്രോ റെയിലിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായി സർവേ റിപ്പോർട്ട്

ബെംഗളൂരു: നഗരത്തിലെ 95 ശതമാനവും വ്യക്തിഗത ഗതാഗതത്തിൽ നിന്ന് മെട്രോ റെയിൽ പോലുള്ള പൊതുഗതാഗതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. ബെംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും (ബിപിഎസി) വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും (ഡബ്ല്യുആർഐ) ഇന്ത്യ നടത്തിയ സർവേയിലാണ് വെളിപ്പെടുത്തൽ. ഒരു മാസത്തെ സർവേയ്ക്ക് ശേഷം, ബസ്, മെട്രോ ഗതാഗത സേവനങ്ങളിലേക്ക് മാറുന്നതിന് വ്യക്തിഗത ഗതാഗതം ഉപയോഗിക്കുന്ന പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി ‘Personal2Public’ എന്ന കാമ്പെയ്‌ൻ ആരംഭിച്ചത്. നഗരത്തിലുടനീളം, പ്രത്യേകിച്ച് ഔട്ടർ റിംഗ് റോഡിൽ സർവേയ്ക്കായി 3,855 പേരെ സമീപിച്ചതായി ബിപിഎസി മാനേജിംഗ് ട്രസ്റ്റിയും സിഇഒയുമായ രേവതി…

Read More

അതിവേഗ പാതയിൽ റൺവേ തെറ്റിച്ചാൽ ഇനി ലൈസെൻസും റദ്ദാക്കും

ബെംഗളൂരു – മെസൂരു ദേശീയപാതയില്‍ റണ്‍വേ നിയമം ലംഗിച്ച് വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് എഡിജിപി അലേക് കുമാര്‍ പറഞ്ഞു. ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. തിരക്കേറിയ പാതയിലൂടെ തെറ്റായ ദിശയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പടെ ഇത്തരത്തില്‍ നിയമലംഗനം നടത്തുന്നതായി പരാതി വ്യാപകമാണ്. നേരത്തെ അപകടങ്ങള്‍ പതിവായ പാതയില്‍ ഏര്‍പ്പെടുന്നത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫലം കണ്ടതായി അലോക് കുമാര്‍ പറഞ്ഞു. ഓഗസ്റ്റില്‍ 6ും ജൂലയില്‍ 8ും പേരാണ് അപകടത്തില്‍ മരിച്ചത്. മേയില്‍ 29പേരും ജൂണില്‍ 28പേരും…

Read More

കാവേരി നദീജല തർക്കം: രക്തം കൊണ്ട് ഒപ്പിട്ട കത്ത്‌ ഗവർണർക്ക് നൽകി ബിജെപി പ്രവർത്തകർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തെച്ചൊല്ലി കർണാടക സംസ്ഥാനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമാണ്. കാവേരി നദിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം വിട്ടുനൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകർ മണ്ഡ്യ ജില്ലയിൽ വൻ പ്രതിഷേധം നടത്തി. മാണ്ഡ്യ ജില്ലാ ഓഫീസിന് മുന്നിൽ പാർട്ടി പ്രവർത്തകർ വൻതോതിൽ തടിച്ചുകൂടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഗവർണർക്ക് കത്ത് നൽകിയിരുന്നു. കത്തിൽ വിരലടയാളം പതിപ്പിക്കാൻ സ്വന്തം രക്തം ഉപയോഗിച്ച് വിയോജിപ്പിന്റെ അതൃപ്തി അവർ രേഖപ്പെടുത്തി. ആഗസ്റ്റ് 21 ന് മണ്ഡ്യയിലെ ജെസി…

Read More
Click Here to Follow Us