കൊച്ചി: നടിയെ അക്രമിച്ച കേസിലെ മെമ്മറികാർഡിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വിചാരണ കോടതിക്ക് കൈമാറി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്ന് പ്രാവശ്യം മാറ്റം സംഭവിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലുള്ളപ്പോഴും ജില്ലാകോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയത്. തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി നേരത്തെ നിരസിച്ചിരുന്നു. പിന്നീട് സുപ്രിംകോടതിയാണ് പരിശോധനക്ക് അനുമതി നൽകിയത്. കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ…
Read MoreDay: 13 July 2022
ലൈവ് റിപ്പോർട്ടിങിനിടെ യുവാവിനെ തല്ലി മാധ്യമപ്രവർത്തക; മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറൽ
പാകിസ്താൻ: ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും…
Read Moreസ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ 42 ദിവസങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ
കൊച്ചി: കേരളത്തിൽ 22 കാരിയായ സംഗീത എന്ന യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ 42 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതികളെ അറസ്ററ് ചെയ്തത് സംഗീതയുടെ മരണത്തിന് 42 ദിവസങ്ങൾക്ക് ശേഷം, ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞത്, അതും അവരുടെ നിഷ്ക്രിയത്വത്തെ വിമർശിക്കുന്ന പ്രതിഷേധങ്ങൾക്കും മാധ്യമ റിപ്പോർട്ടുകൾക്കും ശേഷം. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ദളിത് അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ സമ്മർദത്തെ തുടർന്നാണ് കേസിൽ ചേർത്തത്. 2022 ജൂൺ 1-ന് എറണാകുളം ഓൾഡ് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള…
Read Moreഅപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം 21.86 ലക്ഷം രൂപയായി ഉയർത്തി കർണാടക ഹൈക്കോടതി
ബെംഗളൂരു : ഏഴു വയസുള്ളപ്പോൾ അപകടത്തിൽ പരിക്കേറ്റ് വൈകല്യം സംഭവിച്ചതിന് ബെലഗാവിയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച 4.41 ലക്ഷം രൂപ നഷ്ടപരിഹാരം കർണാടക ഹൈക്കോടതി 21.86 ലക്ഷമായി വർധിപ്പിച്ചു. അപകടസമയത്ത് പെൺകുട്ടിയ്ക്ക് ഏഴ് വയസ് ആയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ, അവൾ സമ്പാദിക്കാനുള്ള പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ഇത് അവളുടെ വിദ്യാഭ്യാസം, സംരംഭം, മനോഭാവം, ജീവിതത്തോടുള്ള സമീപനം എന്നിങ്ങനെ വിവിധ മൂല്യങ്ങളെ വിലയിരുത്തിയാണ് ഉണ്ടാവുക കേസ് പരിഗണിക്കുന്നതിനിടയിൽ കോടതി ചൂണ്ടിക്കാട്ടി. വൈകല്യം 100% ആയി നിജപ്പെടുത്തുന്നത്…
Read More1.13 ലക്ഷം ടൺ മാലിന്യം മാറ്റാൻ 12 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി ബിബിഎംപി
ബെംഗളൂരു : 12 കോടി രൂപ ചെലവഴിച്ച് 1.13 ലക്ഷം ടൺ മാലിന്യം ഒരു മാലിന്യകേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത്. പകരം ജൈവ ഖനനം വഴി മാലിന്യ കൂമ്പാരം സ്ഥലത്തുതന്നെ നിർമാർജനം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. ബിബിഎംപി പിന്തുണയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (ബിഎസ്‌ഡബ്ല്യുഎംസി) നിർദ്ദേശപ്രകാരം, 1.13 ലക്ഷം ടൺ മാലിന്യം വടക്കൻ ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന മാവല്ലിപുരയിലെ മാലിന്യക്കൂമ്പാരത്തിലാണ്. 2007 നും 2012 നും ഇടയിൽ, ടണ്ണിന് 400 രൂപ നൽകി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ബിബിഎംപി…
Read Moreപുതുമുഖങ്ങൾക്ക് അവസരമോരുക്കാൻ സർക്കാർ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നാമനിർദ്ദേശങ്ങൾ റദ്ദാക്കി കർണാടക
ബെംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശത്തെ തുടർന്ന് കർണാടക സർക്കാർ സർക്കാർ ഉടമസ്ഥതയിലുള്ള ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും അധികാരികളിലേക്കും തലവൻമാരുടെ നാമനിർദ്ദേശം റദ്ദാക്കി. 52 ബോർഡുകളുടേയും കോർപ്പറേഷനുകളുടേയും തലവന്മാരുടെ നാമനിർദേശ പത്രികകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 22 വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഉത്തരവ് നൽകി. ആറുമാസം മുമ്പ് നടന്ന സംസ്ഥാന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ബൊമ്മൈ പറഞ്ഞു. ഒന്നര വർഷത്തിലേറെയായി ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്തുള്ള ബിജെപി നേതാക്കൾ ഉടൻ…
Read Moreപ്രതിഷേധങ്ങൾക്ക് ഒടുവിൽ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്തി കർണാടക
ബെംഗളൂരു : ദക്ഷിണ കന്നഡയിലെ ബില്ലവ സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പത്താം ക്ലാസിലെ പുതിയ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ (പാർട്ട് 2) സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്താൻ കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് ഉത്തരവിട്ടു. പാഠപുസ്തകങ്ങൾ വീണ്ടും അച്ചടിക്കില്ലെന്ന് സർക്കാർ അറിയിച്ചു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ബുക്ക്ലെറ്റുകളിൽ മാറ്റങ്ങൾ പരാമർശിക്കും. ഗുരുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതിനെതിരെ സംസ്ഥാനത്ത് മറ്റ് പിന്നാക്ക സമുദായങ്ങൾ ഉൾപ്പെടെയുള്ള വൻ പ്രതിഷേധങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബില്ലവ സമുദായവും…
Read Moreവീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു
ബെംഗളൂരു: ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉത്തര കന്നഡ മർക്കവാടയിൽ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു. രുഗ്മിണി വിട്ടിൽ, മക്കൾ ശ്രീദേവി വിട്ടിൽ എന്നിവരാണ് മരിച്ചത്. അപകടത്തിനു ശേഷം ഓടി കൂടിയ പ്രദേശവാസികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചങ്കിലും വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി പുറത്ത് എടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read Moreശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കൻ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗോതബയയും കുടുംബവും മാലദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ ഗോതബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്…
Read Moreമഴ കുറവ്, സൂര്യകാന്തി കൃഷിയ്ക്ക് ഗുണം ചെയ്തു, ദിവസേനെ എത്തുന്നത് നിരവധി സഞ്ചാരികൾ
ബെംഗളൂരു: ഗുണ്ടൽപേട്ടയിൽ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സന്ദ ർകരുടെ പ്രവാഹം. കോവിഡ് യാത്ര നിയന്ത്രണങ്ങളും മറ്റും പിന്നെയും മാറിയതോടയാണ് കാഴ്‌ചകൾ സമ്മാനിക്കുന്ന പൂപ്പാടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകൾ ആണ് എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡിനെത്തുടർന്നു പൂക്കൃഷി ഇവിടെ വളരെ കുറവാണ് വായിരുന്നു. ഇത്തവണ നൂറുകണക്കിൻ ഏക്കർ സ്ഥലത്താണ് സൂര്യകാന്തിയും ചെണ്ടണ്ടുമല്ലിയുമെല്ലാം കൃഷി ചെയ്‌തിട്ടുണ്ട്. കേരളത്തിൽ മഴയാണെങ്കിയും ഗുണ്ടൽപേട്ട ഭാഗത്തേയ്ക്ക് മഴ തീരെയില്ലാത്തത് കൃഷിക്ക് ഗുണം ചെയ്തു. എണ്ണയുടെ ആവശ്യങ്ങൾക്കായാണ് ഇവയെല്ലാം കൃഷി ചെയ്തത്. ചെണ്ടുമല്ലി പൂക്കൽ പെയിന്റ് കമ്പനികൾക്കുവേണ്ടിയും കയറ്റി…
Read More