സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) (48) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സച്ചി മരണത്തിന് കീഴടങ്ങി. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോന്‍ കോമ്പോയില്‍ ഒരുങ്ങിയ അയ്യപ്പനും…

Read More

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം കവർന്നു.

ബെം​ഗളുരു; പണം കവർന്നതായി പരാതി, നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളിൽനിന്ന് ടാക്സികാർ ഡ്രൈവറും സുഹൃത്തും ചേർന്ന് പണം കവർന്നതായി പരാതി. ബെം​ഗളുരു ചിക്കബെല്ലാപുരയിൽ ജോലിചെയ്യുന്ന ഏഴംഗ അതിഥിതൊഴിലാളികളാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽനിന്ന് 7,000 രൂപയാണ് ടാക്‌സിഡ്രൈവറും സുഹൃത്തും തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഒഡിഷ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് തീവണ്ടി പോകുന്നുണ്ടോ എന്നന്വേഷിച്ചാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ തീവണ്ടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ സംഘം ബാഗുകളുമായി റെയിൽവേ സ്റ്റേഷനുപുറത്തിറങ്ങി. ഇതിനിടെ ഒരു ടാക്‌സി ഡ്രൈവർ ഇവരെ സമീപിക്കുകയായിരുന്നു. ‍ ‍സുഹൃത്തിനോട് സംസാരിച്ച് നാട്ടിലെത്തികാമെന്ന് വാ​ഗാദാനം…

Read More

കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 89 പേർ രോഗമുക്തി നേടി.

കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന്…

Read More

മരണ സംഖ്യ വീണ്ടും വര്‍ധിക്കുന്നു;ഇന്ന് സംസ്ഥാനത്ത് കോവിഡ് മരണം 12;ബെംഗളൂരുവില്‍ മാത്രം 8 മരണം.

ബെംഗളൂരു : തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ധനവ്‌.ഇന്നലെ 8 പേര്‍ മരിച്ചിരുന്നു,അതിനു മുന്‍പത്തെ ദിവസം 5 മരണം ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്ന് 12 പേര്‍ മരിച്ചു,ബെംഗളൂരു നഗര ജില്ലയില്‍ 8 പേര്‍ ഇന്ന് മാത്രം മരിച്ചു.കൊപ്പള,ബീദര്‍,വിജയ പുര,കലബുരഗി എന്നീ ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് 114 ആയി. ഇന്ന് 210 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 7944 ആയി,2843 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് 179…

Read More

കോവിഡ് കാലത്ത് ശമ്പളം കുറവാണെന്ന് ചൂണ്ടിക്കാട്ടി കൂട്ട രാജിക്കൊരുങ്ങി ഡോക്ടർമാർ

ബെം​ഗളുരു; ഡോക്ടർമാർ സമരത്തിൽ ,സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ സർക്കാർ കഠിന ശ്രമം നടത്തുന്നതിനിടെ കോവിഡ് മുന്നണിപ്പോരാളികളായ 506 കരാർ ഡോക്ടർമാർ പ്രതിഷേധത്തിൽ. റെഗുലർ ഡോക്ടർമാരുടേതിനു തുല്യമായി ശമ്പളം ലഭിക്കാത്തതിലും സർക്കാർ സ്ഥിരനിയമനം നൽകാത്തതിലും പ്രതിഷേധിച്ച് രാജിക്കൊരുങ്ങുകയാണ് ഡോക്ടർമാർ. എന്നാൽ തങ്ങളുടെ തീരുമാനം വ്യക്തമാക്കി കരാർ ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തെഴുതി കഴിഞ്ഞു, കൂടാതെ ജോലിയിൽനിന്ന് ഉടനടി വിടുതൽ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റെഗുലർ ഡോക്ടർമാരുടേതിനു തുല്യമായ വേതനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തേ നിവേദനവും നൽകിയിരുന്നു. ബെം​ഗളുരുവിൽ കരാർ ഡോക്ടർമാർക്ക് സർക്കാർ…

Read More

നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും 5 കോവിഡ് മരണം.രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന;ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പുറത്തുനിന്നെത്തിയവർ ആരും ഇല്ല.

ബെംഗളൂരു : നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും 5  പേർ  കോവിഡ് ബാധിച് മരിച്ചു. 55 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു . ഇതുവരെയായി ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 64,61,90 വയസുള്ള മൂന്ന് പുരുഷന്മാരും 70,39വയസുള്ള രണ്ട് സ്ത്രീകളുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 44 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 14 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സും 18 പേർ സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷനും…

Read More

വാടകക്കാരെ വിരട്ടാൻ ആകാശത്തേക്ക് വെടിവച്ച് വീട്ടുടമ;കേസെടുത്ത് പോലീസ്.

ബെം​ഗളുരു; വാടക മുടങ്ങിയത് തിരിച്ചു പിടിക്കാൻ വെടിവെപ്പ് നടത്തി വീട്ടുടമ, വാടകയ്ക്ക് താമസിക്കുന്നവർ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ആകാശത്തേക്ക് വെടിവെച്ച് വീട്ടുടമ. ബെലഗാവി ചിക്കോടി സ്വദേശി നൂർഅഹമ്മദ് ഷപൂർക്കറാണ് വാടകക്കാരെ വിരട്ടാൻ ആകാശത്തേക്ക് വെടിവെച്ചത്. ഇയാളുടെ മഹാരാഷ്ട്ര സ്വദേശിയായ റോഹിണി ദീക്ഷിതും കുടുംബവും 2500 രൂപ വാടകയിനത്തിൽ നൽകാനുണ്ടായിരുന്നു. ഇത് ഉടൻ തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകീട്ടോടെ ഷപൂർക്കർ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ലോക്ഡൗണിനെത്തുടർന്ന് വരുമാനം നിലച്ചതിനാൽ ഇയാൾക്ക് നൽകാൻ റോഹിണിയുടെ കൈവശം പണമുണ്ടായിരുന്നില്ല, ഇതാണ് ഷപൂർക്കറെ പ്രകേപിപ്പിയ്ച്ചത്. ഇതേ തുടർന്ന് ഏറെനേരത്തെ വാക്കുതർക്കവുമുണ്ടായി. ഇതിനിടെ…

Read More

ആന്ധ്രാപ്രദേശിലേക്ക് സർവ്വീസ് പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി;കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാം;കേരളത്തിലേക്ക് എന്ന് തുടങ്ങും സർവീസ് ?

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗണിന് ശേഷം ആന്ധ്രയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിച്ച് കർണാടക .ആർ.ടി.സി. അനന്ത് പൂർ,ചിറ്റൂർ,തിരുപ്പതി,കല്യാണ ദുർഗ,രായദുർഗ,മന്ത്രാലയ, നെല്ലൂർ വിജയവാഡ എന്നിവിടങ്ങളിലേക്ക് ഇന്നലെ മാത്രം 48 ബസുകളാണ് സർവ്വീസ് നടത്തിയത്. സാരിഗെ ബസിൽ ടിക്കറ്റ് ചാർജും കുറവാണ്, നഗരത്തിൽ നിന്ന് അനന്തപുരിലേക്ക് 298 രുപയാണ് ടിക്കറ്റ് നിരക്ക്. അതേ സമയം കേരളത്തിലേക്ക് സർവ്വീസ് നടത്താൻ കർണാടക ആർ ടി സിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വൻ തുക ടിക്കറ്റ് ചാർജ്ജ് കൊടുത്ത് വിമാനത്തിലോ, സ്വന്തം വണ്ടിയിലോ ടാക്സിയിലോ മാത്രമാണ് നഗരത്തിൽ നിന്ന് മലയാളികൾക്ക്…

Read More

ബെംഗളൂരുവിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വൻ വർധനവ്‌;200 കടന്നു.

ബെംഗളൂരു : നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 208 ആയി. ജൂൺ 8 ന് ബി ബി എം പി പുറത്തുവിട്ട കണക്കുകൾ പ്രകാരം 54 കണ്ടൈൻമേന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. 154 കണ്ടൈൻമേന്റ് സോണുകളാണ് പത്ത് ദിവസത്തിനുള്ളിൽ നഗരത്തിൽ പുതിയതായി ഉണ്ടായിട്ടുള്ളത്. ജൂൺ 8 നാണു അൺലോക്ക് ഫേസ് 1 പ്രകാരം നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം ജൂൺ 8 നു കോവിഡ് ആക്റ്റീവ് റേറ്റ് 39% വും റിക്കവറി റേറ്റ് 61% വും ആയിരുന്നു .…

Read More

ബാക്കിയുള്ള സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദ് ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി : കോവിഡ് 19 കേസുകൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തിൽ വിദ്ധാർത്ഥികളുടെ സുരക്ഷ മുൻനിർത്തിക്കൊണ്ട്, ബാക്കിയുള്ള പരീക്ഷകൾ വേണ്ടെന്ന് വെക്കുന്ന കാര്യം പരിഗണിക്കാനാകുമോ എന്ന് സുപ്രീം കോടതി സി ബി എസ് യോട് ചോദിച്ചു . ബാക്കിയുള്ള പരീക്ഷകൾ റദ്ധാക്കി ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്കുകൾ നൽകുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് കോടതി അവശ്യപ്പെട്ടത്. ജൂലൈ 1 മുതൽ 15 വരെ പരീക്ഷകൾ നടത്താനാണ് സി ബി എസ് ഇ മുൻപ് തീരുമാനിച്ചത്. തുടർന്ന് പരീക്ഷകൾ റദ്ദ് ചെയ്യണമെന്നും ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്ക്…

Read More
Click Here to Follow Us