കർണാടക മുഖ്യമന്ത്രി മാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: ഖാർഗെ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയെ മാറ്റുന്നത് പോലുള്ള കാര്യങ്ങളിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കം ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പാർട്ടിയുടെ ദീർഘകാല താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണകക്ഷിയിലെ ഒരു വിഭാഗം വാദിക്കുമ്പോഴും കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കാര്യങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച ആരംഭിച്ചു. പാർട്ടിയുടെ എല്ലാ നിയമസഭാംഗങ്ങൾ, എംപിമാർ, മന്ത്രിമാർ,…

Read More

കോയമ്പത്തൂരിൽ ‘മാൻ’ ആണെന്ന് കരുതി വെടിവെച്ചു കൊന്നത് മനുഷ്യനെ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി വെടിവെച്ച് കൊന്നത് യുവാവിനെ. സംഭവത്തിൽ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുന്ന സമയം പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരും വേട്ടയ്ക്ക് പോയപ്പോഴാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ അത്തിക്കടവ് വനത്തിലാണ് പ്രതികൾ വേട്ടയ്ക്കായെത്തി . വേട്ടയ്ക്കിടെ സഞ്ജിത്ത് വനത്തിനകത്തേക്ക് പ്രവേശിച്ചു. സജിത്തും മാനിനെ ലക്ഷ്യം വെച്ചാണ് വനത്തിലെത്തിയത്. കാടിനുള്ളിൽ നിന്ന് അനക്കം കേട്ടപ്പോൾ…

Read More

ഓണം അവധിക്ക് വേഗത്തിൽ വീട്ടിലെത്താം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് ജൂലൈ 2ന് ആരംഭിക്കും

ബെംഗളൂരു : ഓണത്തിന് രണ്ട് മാസം ശേഷിക്കെ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 2ന് ആരംഭിക്കും. സെപ്റ്റംബർ 5നാണ് തിരുവോണം. 1 മുതൽ 4 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് സാധ്യത കണക്കാക്കുന്നത്. 60 ദിവസം മുന്നേയാണ് ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. വാരാന്ത്യ സ്പെഷലായി അനുവദിച്ച ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ (06555 /06556) സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. ഓണത്തിന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി 10ന്…

Read More

ജയിലിൽ നിരോധിത ഉൽപ്പന്നങ്ങളും, ഫോണുകളും പിടികൂടി

ബെംഗളൂരു : കൊഡിയൽ ബെയ്‌ലിലെ ജില്ല ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. തടവുകാർ രഹസ്യമായി മൊബൈൽ ഫോണുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതായി പൊലീസിന് മുന്നേ രഹസ്യ വിവരം ലഭിച്ചിരുന്നു. ജയിൽ വളപ്പിൽ അടുത്തിടെ അക്രമ സംഭവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. സെൻട്രൽ സബ് ഡിവിഷൻ എ.സി.പി. പ്രതാപ് സിങ് തോറാട്ടിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Read More

ശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്

ബെംഗളൂരു : പെജാവർ ഗ്രാമത്തിൽ കെഞ്ചറിൽ പ്രീ-പ്രൈമറി സ്കൂളിൻ്റെ മേൽക്കൂര തകർന്നുവീണ് ഒരു കുട്ടിക്ക് പരിക്ക്. യു.കെ.ജി വിഭാഗത്തിലെ വിദ്യാർഥി ഷോണിത്തിനാണ് പരിക്ക്. ടൈലുകൾ തെറിച്ചു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥികൾ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയോടിയതിനാൾ വലിയ അപകടം ഒഴിവായി. സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലായി ആകെ 22 കുട്ടികളാണ് ഉണ്ടായിരുന്നത്. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. വിദ്യാർത്ഥികളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായതെന്ന് അധ്യാപകർ പറഞ്ഞു.

Read More

തെലങ്കാന മരുന്ന് ഫാക്ടറിയിലെ സ്ഫോടനം; 44 മരണം

തെലങ്കാന :തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 44 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സിഗച്ചി ഫാർമ കമ്പനിയിലാണ് സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഇതൊരു ഇടക്കാല ആശ്വാസ തുക മാത്രമാണെന്നും, കൂടുതൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഫോടനം നടന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ പുലർച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം ഉണ്ടായത്.രാത്രി നടത്തിയ തിരച്ചിലിലാണ്…

Read More

നവജാതശിശുവിനെ സഞ്ചിയിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; രക്ഷകരായി നാട്ടുകാർ

ബെംഗളൂരു : ബാഗൽകോട്ട് ജില്ലയിലെ വീരാപുർ പുനരധിവാസ കേന്ദ്രത്തിന് സമീപം നവജാതശിശുവിനെ സഞ്ചിയിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സഞ്ചിയിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മണിക്കൂർ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിൽ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയായിരുന്നു പെൺകുഞ്ഞ്. ഓടിയെത്തിയ ആളുകളിലെ സ്ത്രീകൾ കുഞ്ഞിന് പരിചരണം നൽകി. നാട്ടുകാർ വിവരം നൽകിയതിന് പിന്നാലെ ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അതെസമയം കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും, നൽകേണ്ട എല്ലാ വൈദ്യസഹായം ലഭ്യമാക്കിയതായും ഡോക്ടർമാർ സ്ഥിരീകരിച്ചു.

Read More

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു, പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിലെ ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും അനിവാര്യമെങ്കിൽ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അതെസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചു. “വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും” എംഎ ബേബി പറഞ്ഞു.…

Read More

കർണാടകയിലെ തുമകുരുവിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളുരു: തുമകുരു ജില്ലയിലെ കുനിഗലിനടുത്തുള്ള ബൈപാസിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചതായി പോലീസ് പറഞ്ഞു. കാർ ഒരു മിനി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചത. പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഭാനുകിരണിനെ വിടാൻ കുടുംബം പോകുമ്പോഴായിരുന്നു അപകടം. വൺ…

Read More

റിസർവേഷൻ ചാർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ സുപ്രധാന മാറ്റവുമായി റെയിൽവേ

ന്യൂഡൽഹി: ജൂലൈ 1 മുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നിലവിൽ, വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്ന ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് തയ്യാറാക്കി പുറത്തിറക്കുകയാണ് ചെയ്യുന്നത്. യാത്രക്കാർക്ക് കൂടുതൽ വ്യക്തത നൽകാനും ട്രെയിൻ ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്താനുള്ള സമയം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. റെയിൽവേ മന്ത്രിയും ഈ നിർദ്ദേശത്തോട് യോജിച്ചു, തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഘട്ടം ഘട്ടമായി…

Read More