കൊച്ചി: 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച (മാർച്ച് 13 )വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച 442 ആയിരുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 139 വരെ എത്തിയിട്ടുണ്ട്. ഇനിയും അത് കുറയുമെന്നാണ്…
Read MoreMonth: March 2023
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു
ബെംഗളൂരു:മണ്ഡ്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിനു തീപ്പിടിച്ച് അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപ്പിടിത്തത്തിൽ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ കത്തി നശിച്ചതായി പറയുന്നു . വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് മണ്ഡ്യയിലെ ഷോറൂമിൽ നിന്ന് 85000 രൂപയ്ക്ക് മധുരാജ് ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്. ചാർജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിർത്തിയത്. മിനിറ്റുകൾക്കകം സ്കൂട്ടറിന്റെ ബാറ്ററിപൊട്ടിത്തെറിക്കുകയായിരുന്നു. തീ സ്കൂട്ടറിലേക്കും പടർന്നു. അപകടസമയത്ത് അഞ്ച്പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ ആരും തീപ്പിടിത്തമുണ്ടായപ്പോൾ സ്കൂട്ടറിനു സമീപത്തുണ്ടായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ…
Read Moreഅർച്ചനയുടെ മരണം, തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് അമ്മ
ബെംഗളൂരു: എയര്‍ഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെതിരെ ആരോപണവുമായി അമ്മ. 28 കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മകളെ സുഹൃത്ത് ആദേശ് തള്ളിയിട്ടതാണെന്ന് കാണിച്ചാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോറമംഗല പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ബലാത്സംഗ കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു : വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരായി ചുമത്തിയിരുന്ന ബാലത്സംഗക്കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്. ‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കിൽ അഞ്ച് വർഷം. ഇത്രയും വർഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവർ ബന്ധത്തിൽ തുടരുന്നതായി കരുതാനാവില്ല,ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്), 376 (ബലാത്സംഗക്കുറ്റം) എന്നിവ നിലനിൽക്കില്ല’ ഹൈക്കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ബലത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നൽകിയ…
Read More“മരത്തിലെ കൊത്തുപണിയുടെ താളം കേട്ടു വളർന്ന കീരവാണി” മലയാള മാധ്യമ മുത്തശ്ശികൾ വീണ്ടും മണ്ടത്തരം വിളമ്പുമ്പോൾ…..
രാജ്യത്തിന് അഭിമാനമായി നാട്ടു നാട്ടു ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച തിന് ശേഷം പ്രധാനപെട്ട മലയാള പത്രങ്ങളിലും ചില ചാനലുകളിലും ആശാരിമാർ നിറഞ്ഞു നിൽക്കുന്നതാണ് കണ്ടത്. “ആശാരിയെ കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കാറുമായി നിൽക്കുന്നു… മാതൃഭൂമി ഓൺലൈൻ എഴുതി. മലയാളത്തിലെ പ്രധാന മാധ്യമമായ “മാധ്യമ”വും ഏകദേശം ഇതുപോലെ തന്നെ എഴുതി തീർന്നില്ല. ഏഷ്യാനെറ്റ് ന്യൂസിൽ ഓസ്കാർ തൽസമയ വിവരണം നൽകുന്ന അവതാരകമാർ ഒട്ടും കുറച്ചില്ല, ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ സംഗീതം പഠിച്ചത് എന്ന് വച്ച് കാച്ചി…. സത്യത്തിൽ സംഗീത…
Read Moreവിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിലെത്തുന്നത് ട്രാക്ടറുകളിലും ഓട്ടോകളിലും
ബെംഗളൂരു: ഗഡഗ് ജില്ലയിലെ റോൺ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള 400 ഓളം രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ അവരുടെ ഗ്രാമങ്ങളിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്താൻ ബുദ്ധിമുട്ടുന്നു. പ്രളയബാധിത ഗ്രാമങ്ങളിൽ ബസ് സർവീസ് കുറവാണ്. 2017 വരെ, ഹോലെഅലൂരിലെ കൽമേശ്വര് കോളേജ്, മെനസാഗിയുടെ യച്ഛ്രേശ്വര് കോളേജ്, കൊന്നൂരിലെ ലിംഗ ബസവേശ്വര സര്വോദയ കോളേജ്, ഷിരോള് വില്ലേജിലെ കെഎസ്എസ് ശിരോള് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നുത് എന്നാൽ ഇപ്പോൾ കേന്ദ്രം റോൺ ടൗണിലേക്ക് മാറ്റിയിരിക്കുകയാണ്. ചില ഗ്രാമങ്ങളിൽ രാവിലെ 6…
Read Moreനടൻ രാഹുൽ മാധവ് വിവാഹിതനായി
ബെംഗളൂരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ വെച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറിപ്പ്, നരേൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിൽ എത്തുന്നത്. ബാങ്കോക് സമ്മർ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.…
Read Moreബാങ്കുവിളിക്ക് ഉച്ചഭാഷിണി വേണ്ടി വരുന്നതിനെക്കുറിച്ച് വിവാദ പരാമർശവുമായി ഈശ്വരപ്പ
ബെംഗളൂരു: ബാങ്കുവിളി സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. അല്ലാഹു ബധിരനാണെന്നും അതിനാലാണ് അദ്ദേഹത്തെ വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നുമാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് പൊതുയോഗത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെയണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ് – ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍…
Read Moreകാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ഒരുങ്ങിയ വനിതാ നേതാവിന്റെ കാൽ തൊട്ട് വണങ്ങി പ്രധാന മന്ത്രി
ബെംഗളൂരു: സംസ്ഥാന സന്ദര്‍ശനത്തിനിടെ വിഎച്ച്‌പി നേതാവിന്റെയും വനിതാ പ്രവര്‍ത്തകയുടെയും കാല്‍തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ഡ്യയ്ക്കടുത്തുള്ള ഗെജ്ജലഗെരെയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കള്‍ വേദിയില്‍ അണിനിരന്നിരുന്നു. വേദിയില്‍ എത്തിയപ്പോള്‍ ഒരു വനിതാ നേതാവ് പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടു അനുഗ്രഹം തേടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്റെ അനുഗ്രഹം തേടാനൊരുങ്ങിയ വനിതാ നേതാവിന്റെ കാല്‍തൊട്ടു വണങ്ങുകയായിരുന്നു പ്രധാന മന്ത്രി. ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നവരില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് ചേതന്‍ റാവുവും ബജ്റംഗ്ദളിന്റെ രഘുവും ഉണ്ടായിരുന്നു. മോദിയെ കണ്ടപ്പോള്‍…
Read Moreനാട്ടു നാട്ടു..ഇന്ത്യ അഭിമാനിക്കുന്നു, ഓസ്‌കാർ വിജയത്തെ പ്രശംസിച്ച് പ്രധാന മന്ത്രി
ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു,…
Read More