“മരത്തിലെ കൊത്തുപണിയുടെ താളം കേട്ടു വളർന്ന കീരവാണി” മലയാള മാധ്യമ മുത്തശ്ശികൾ വീണ്ടും മണ്ടത്തരം വിളമ്പുമ്പോൾ…..

രാജ്യത്തിന് അഭിമാനമായി നാട്ടു നാട്ടു ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച തിന് ശേഷം പ്രധാനപെട്ട മലയാള പത്രങ്ങളിലും ചില ചാനലുകളിലും ആശാരിമാർ നിറഞ്ഞു നിൽക്കുന്നതാണ് കണ്ടത്.

“ആശാരിയെ കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കാറുമായി നിൽക്കുന്നു… മാതൃഭൂമി ഓൺലൈൻ എഴുതി.

 

മലയാളത്തിലെ പ്രധാന മാധ്യമമായ “മാധ്യമ”വും ഏകദേശം ഇതുപോലെ തന്നെ എഴുതി തീർന്നില്ല.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഏഷ്യാനെറ്റ് ന്യൂസിൽ ഓസ്കാർ തൽസമയ വിവരണം നൽകുന്ന അവതാരകമാർ ഒട്ടും കുറച്ചില്ല, ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ സംഗീതം പഠിച്ചത് എന്ന് വച്ച് കാച്ചി….

സത്യത്തിൽ സംഗീത സംവിധായകനായ കീരവാണി പ്രസംഗത്തിൽ പറഞ്ഞത് എന്തെന്നാൽ കാർപെൻ്റേഴ്‌സിൻ്റെ സംഗീതം കേട്ടാണ് താൻ വളർന്നത് എന്നാണ്, എന്നാൽ ആ കാർപെൻ്റർ മരത്തിൽ കൊത്തുപണി തീർക്കുന്ന മരപ്പണിക്കർ അല്ല, അമേരിക്കയിലെ പ്രശസ്തരായ രണ്ട് സംഗീതജ്ഞരാണ് റിച്ചാർഡ് കാർപെൻ്ററും സഹോദരി കാരേൻ കാർപെൻ്ററും ഇവർ ആണ് കാർപെൻ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്.

  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
[masterslider id="10"]

Related posts