കർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ

ബെംഗളൂരു: കോൺഗ്രസ്‌ അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…

Read More

ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കവന്‍ ആല്‍വ ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയും തല റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

മുഖ്യമന്ത്രി എത്താൻ വൈകി, വേദി വിട്ട് ടെന്നീസ് താരം

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്ത് എത്താത്തതില്‍ പ്രതിഷേധിച്ച്‌ വേദി വിട്ട് സ്വീഡിഷ് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്. മുഖ്യമന്ത്രിക്കുവേണ്ടി രണ്ടു പ്രാവശ്യം സമയം മാറ്റി നിശ്ചയിച്ചതാണ്. തുടര്‍ന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടത്. കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല. രാവിലെ 9.30ന്…

Read More

വിപ്രോ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഐടി സേവന കമ്പനിയായ വിപ്രോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്‌. കമ്പനിയില്‍ പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളമാണ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് വിപ്രോ ചോദിച്ചതായി ആണ് റിപ്പോര്‍ട്ട്. വിപ്രോയുടെ നീക്കത്തെ നീതിയില്ലാത്തതും അസ്വീകാര്യവുമാണെന്ന് എംപ്ലോയീസ് യൂണിയന്‍ എന്‍ഐടിഇഎസ്(നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ്) പറഞ്ഞു. കമ്പനി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read More

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ശ്വാസകോശ അണുബാധ മാറിയതായി റിപ്പോർട്ട്‌ 

ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധ മാറിയെന്നും. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂര്‍ത്തിയായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു . രണ്ടാം റൗണ്ട് മാര്‍ച്ച്‌ ആദ്യവാരം തുടങ്ങും. ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബെംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടര്‍ന്നാണ് അര്‍ബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി…

Read More

രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിനെ തൊട്ടു കളിക്കരുത്; ടിപ്പുവിന്റെ അനന്തരവകാശികൾ

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി നിലപാട് വ്യക്തമാക്കിയത്. ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചരിത്രത്തില്‍ നിന്ന് ടിപ്പു…

Read More

പോലീസ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കി വനിതാ കോൺസ്റ്റബിൾ

ബെംഗളൂരു : രോഗബാധയെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വനിതാ കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. മൈസൂരുവിലെ നസർബാദ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗീതയാണ് ആത്മഹത്യ ചെയ്തത്. പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിക്കുകയായിരുന്നു. ഏതാനും മാസങ്ങളായി രോഗബാധിതയായിരുന്നു ഗീത. ചികിത്സ തേടിയിട്ടും രോഗം ഭേദമാകാത്തതിനാൽ ഗീത മാനസികവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 11 വർഷം മുമ്പ് വിവാഹിതയായ ഗീതയ്ക്ക് ഒരു മകളുമുണ്ട്. സംഭവത്തിൽ നസർബാദ് പോലീസ് കേസെടുത്തു.

Read More

മോഷണം പോയ ബസ് തെലുങ്കാനയിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മോഷണം പോയ  കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്‌ തെലങ്കാനയില്‍ നിന്ന് കണ്ടെത്തി. പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. റോഡിലെ കുഴിയില്‍ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ചിഞ്ചോളി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷ്‌ടിക്കപ്പെട്ടത്. ബീദറില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയില്‍ എത്തിയതായിരുന്നു ബസ്. ഇന്ന് പുലര്‍ച്ചെ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ്…

Read More

സംസ്ഥാനത്ത്‌ ആർടിസി ബസുകളും സുരക്ഷിതമല്ല: കർണാടക ആർടിസി ബസ് മോഷണം പോയി

ബെംഗളൂരു : നോർത്ത് കല്യാണ കർണാടക ആർ.ടി.സി.യുടെ ബസ് മോഷണംപോയി. കലബുറഗി ചിഞ്ചോളി ബസ് സ്റ്റാൻഡിൽനിന്നുമാണ് കെ.എ. 38 എഫ് 971 നമ്പറിലുള്ള ബസ് മോഷണം പോയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പോലീസിന് ലഭിച്ച വിവരം പ്രകാരം മോഷ്ടാക്കൾ ബസ് അതിർത്തികടത്തി തെലങ്കാന ഭാഗത്തേക്ക് കൊണ്ടുപോയെന്നാണ്. ഡ്രൈവർ താക്കോൽ ബസിൽ തന്നെ വെച്ചതിനാലാകാം മോഷ്ടാക്കൾ ബസുമായി കടന്നതെന്നാണ് സൂചന. ചിഞ്ചോളി പോലീസ് കേസെടുത്തു. പോലീസിന്റെ രണ്ടു പ്രത്യേക സംഘം ബസിനായി തിരച്ചിൽ തുടരുകയാണ്.

Read More

രാത്രികാല പോലീസ് പരിശോധനകൾക്ക് സ്കാനർ സംവിധാനവുമായി സംസ്ഥാന പോലീസ്

ബെംഗളൂരു: രാത്രിയിലെ പോലീസ്പരിശോധനയ്ക്ക് സ്കാനർ സംവിധാനവുമായി കർണാടക പോലീസ്. ദക്ഷിണ കന്നഡയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്കാനിങ് മെഷീനുകൾ (മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സിസ്റ്റം) നൽകി. സംശയാസ്പദ സാഹചര്യങ്ങളിൽ കാണുന്നവരുടെ വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനമാണിത്. ആളുടെ വിരൽ സ്കാനറിൽ വെച്ചാൽ അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അറിയാൻ കഴിയും. വാഹനത്തിന്റെ വിശദാംശങ്ങളും ലഭിക്കും. ഇതുവരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ച കംപ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെയാണ് സ്കാനർ പ്രവർത്തിക്കുക. എ.ടി.എം. കാർഡ് സ്വൈപ്പ് യന്ത്രം പോലെ എളുപ്പം കൈയിൽ കൊണ്ടുനടക്കാൻ പറ്റുന്ന സ്കാനറാണിത്. ഒരാളെ…

Read More
Click Here to Follow Us